Image

നിയമലംഘകരില്ലാത്ത രാഷ്ട്രം’ തയാറെടുപ്പുകളുമായി ഇന്ത്യന്‍ എംബസിയും

Published on 26 March, 2017
നിയമലംഘകരില്ലാത്ത രാഷ്ട്രം’ തയാറെടുപ്പുകളുമായി ഇന്ത്യന്‍ എംബസിയും
  റിയാദ്: ബുധനാഴ്ച മുതല്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്ന പൊതുമാപ്പിെന്റ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി മുഴുവന്‍ അനധികൃത താമസക്കാരായ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ എംബസിയും ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത സാമൂഹിക പ്രവര്‍ത്തകരുടെ യോഗത്തില്‍ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകരോട് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് സഹായമഭ്യര്‍ത്ഥിച്ചു. 

നിയമലംഘകരോ നിയമക്കുരുക്കില്‍ അകപ്പെട്ടവരോ ആയ ഇന്ത്യക്കാരെ കണ്ടെ ത്താനും അവരെ സമയബന്ധിതമായി നാട്ടിലെത്തിക്കാനും ഇന്ത്യന്‍ എംബസി ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങുന്ന സഹായകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനുമാണു അംബാസസിഡര്‍ സാമൂഹ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. റിയാദ്, ദമാം, ജുബൈല്‍, വാദി ദവാസിര്‍, ബുറൈദ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കുക. കൂടുതല്‍ കേന്ദ്രങ്ങള്‍ ആവശ്യമായി വന്നാല്‍ അവിടേയും സേവനം വ്യാപിപ്പിക്കും. 90 ദിവസം നീണ്ടുനില്‍ക്കുന്ന സൗദി അറേബ്യയിടെ പൊതുമാപ്പ് കാലാവധി മുഴവനാളുകളും ഉപയോഗപ്പെടുത്താനായി ഈ സന്ദേശം എല്ലാവരിലുമെത്തിക്കുന്നതിനു അംബാസിഡര്‍ ആവശ്യപ്പെട്ടു. 

പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കയ്യിലില്ലാത്ത ഇന്ത്യക്കാര്‍ ഈ കേന്ദ്രങ്ങളിലെത്തണം. ഇടനിലക്കാരുടെ പിടിയില്‍പ്പെട്ട് പണവും സമയവും നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും അംബാസസിഡര്‍ പറഞ്ഞു. ഹുറൂബായി പാസ്‌പോര്‍ട്ട് ഉണ്ടായിട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് അതതു പ്രദേശങ്ങളിലെ ജവാസാത്തില്‍ വെച്ച് എക്‌സിറ്റ് ലഭിക്കും. ഇതിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. എല്ലാ വിവരങ്ങളും അതത് സമയത്ത് ഇന്ത്യന്‍ എംബസി നോട്ടീസ് ബോര്‍ഡിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

പോലീസ് കേസുള്ളവരും ട്രാഫിക് പെനാല്‍റ്റികള്‍ അടക്കാത്തവരും അതു ശരിയാക്കിയതിന് ശേഷം മാത്രമേ എക്‌സിറ്റിന് ശ്രമിച്ചിട്ട് ഫലമുള്ളൂ. ഹുറൂബായവരുടെ നാലായിരത്തോളം പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിയിലുണ്ട ്. അതിെന്റ വിശദവിവരങ്ങള്‍ വെബസൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അംബാസഡര്‍ അറിയിച്ചു. പണത്തിനായി ഇടനിലക്കാരാകുന്നവരെ ഒരുരീതിയിലും സമീപിക്കരുതെന്നും എംബസി വളണ്ടിയര്‍മാര്‍ നിസ്വര്‍ത്ഥകരായിരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുനൂറിലധികം വരുന്ന സാമൂഹിക പ്രവര്‍ത്തകര്‍ യോഗത്തില്‍ സംബന്ധിച്ചു. ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോട്ടേല്‍വാര്‍, സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹികക്ഷേമ വിഭാഗം തലവന്‍ അനില്‍ നോട്ടിയാല്‍, കോണ്‍സിലര്‍ ഷീല്‍ ബത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക