ആരു കണ്ടാലും തോണ്ടിയെറിയാന്‍തോന്നുന്നൊരീ
അട്ടയെപിടിച്ചുപൂമെത്തയില്‍ കിടത്തീ ഞാന്‍!
ആദ്യമെന്‍ കരസ്പര്‍ശമേറ്റതു ചുരുണ്ടാലും
അന്ത്യത്തില്‍ ചുരുള്‍നീര്‍ത്തി പ്രാപിച്ചുപൂര്‍വ്വസ്ഥിതി!
ഉറ്റുനോക്കീ ഞാനൊരു നിമിഷം അതിന്‍രൂപം
ഉറക്കെ ചീറിപ്പായും തീവണ്ടിപോലെതോന്നി
സുഗന്ധദ്രവ്യം വാരിപ്പൂശി ഞാനതിന്‍ മെയ്യില്‍
സുഭിക്ഷം ഭക്ഷ്യങ്ങളുമേകീ ഞാനതിനുണ്ണാന്‍!
വിശ്രമിക്കട്ടെപാവമിത്തിരിയെന്നോര്‍ത്തു ഞാന്‍
വിശറിക്കാറ്റും നല്‍കീമിത്രഭാവനയോടെ !
നിലത്തെങ്ങാനുമൂര്‍ന്നുവീഴാതെയിരിക്കുവാന്‍
നാലുഭാഗത്തുമോരോതലയിണയും വച്ചു!
അതികൗതുകത്താലോ, ദയാതിരേകത്താലോ,
അതിനെത്തന്നെവീക്ഷിച്ചങ്ങനെയിരുന്നു ഞാന്‍
എന്തുകൊണ്ടോ ഞാനൊരു നിമിഷം ചിന്തിച്ചുപോയ്
''എന്തൊരുഭാഗ്യം! ഇതിനട്ടയായ്പിറന്നിട്ടും!
അത്ഭുതം തോന്നീ! എത്രസൗഖ്യം ഞാനേകീ,പക്ഷേ
അതൊന്നും മാനിക്കാതെശീഘ്രമതിറങ്ങിപ്പോയ്!
'അര്‍ഹിച്ചിടാത്തോര്‍ക്കെത്രനന്മചെയ്താലും, അവര്‍
അറിയുന്നില്ലായതിന്‍മേന്മയും മാഹാത്മ്യവും!
പാമ്പിനെ പിടിച്ചു --- വയ്ക്കുന്നു
അട്ട ഊച്ചിയെന്നൊച്ച വയ്ക്കുന്നെന്നു പിന്നെ
പാമ്പ് കടിച്ചിട്ടു ചിലർ വിഷ്‌കാരിയെ തപ്പുന്നു
എത്ര പറഞ്ഞാലും പഠിക്കാത്ത മർത്ത്യർ;
കണ്ടാലറിയാത്തോർ കൊണ്ടാൽ പഠിച്ചോളും"