(മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനായ
കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളലിന്റെ ഈണത്തില്‍
ചൊല്ലാമിത്. ഈ സമൂഹത്തിലെ സാഹിത്യ കുലപതികള്‍
എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്നവരുടെ
സൃഷ്ടി വൈകൃതങ്ങള്‍ എത്രയോ വര്‍ഷങ്ങളായി
പരിസരമലിനീകരണം നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍
ഈ കവിതയിലെ പശ്ചാത്തലവും പാത്രങ്ങളും
സാങ്കല്‍പികമാണ്. ഇത് ഞാനാണ്, ഞാന്‍ മാത്രമാണ്
എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍
ഞാന്‍ നിസഹായനാണ്)
ചൊല്ലാം ഞാനൊരു കഥ ചൊന്നീടാം
ആരും തമ്മില്‍ പറയുകയില്ലേല്‍
നാല്‍പ്പതു വര്‍ഷം മുന്‍പതിലെങ്ങോ
ഇങ്ങത്തിയൊരു മലയാളക്കഥ
ജീവിതമാര്‍ഗം മുന്‍പില്‍ ചോദ്യ
ചിഹ്നം പോലെ നിന്നൊരു നാളില്‍
പല വഴി പെരു വഴി തിരിഞ്ഞു മറിഞ്ഞു
ഏഴാം കടലിന്നക്കരെ എത്തി
കറക്കും മാടായി കൂടെ കൂടിയ
പെണ്ണിന്‍ കാശിന്‍ തിളക്കം പുരുഷന്
അഹങ്കാരത്തിന്‍ മേമ്പൊടി ചാര്‍ത്തി
ചുമ്മാ വീട്ടില്‍ കാവലിരുന്നു
വര്‍ഷാ വര്‍ഷം നാട്ടില്‍ പോകും
കണ്ണില്‍ കണ്ടത് എല്ലാം വാങ്ങും
മാളോര്‍ കേള്‍ക്കെ മുറി ഇംഗ്ലീഷിന്‍
വാക്കുകള്‍ വിതറി ആളായീടും
പാവപെട്ട നാട്ടാര്‍ ചെറിയൊരു
ആവശ്യവുമായി വന്നാലിഷ്ട്ടന്‍
മെല്ലെയൊളിക്കും സാരികീഴില്‍
പത്തി മടക്കി കണവന്‍ ഭീരു
മുപ്പൂത് ദിവസം കഴിഞ്ഞാല്‍ പിന്നെ
മടങ്ങും വീട്ടില്‍ കാവല്‍ നായായ്
നട്ടു നനയ്ക്കും പച്ചകറികള്‍
എല്ലാം ചെയ്യും മിണ്ടാ മൃഗമായ്
അടുക്കള ജോലിയില്‍ മുഴുകിയ നേരം
ഇഷ്ടനൊരാശയം മനസ്സിലുദിച്ചു
ഇഷ്ടം പോലെ കാശുണ്ടെങ്കിലും
നാലാള്‍ അറിയാന്‍ എന്തിര് മാര്‍ഗം...?
സാഹിത്യത്തിന്‍ പേര് പറഞ്ഞു കൂടാം
വെളിയില്‍ സ്മാളുമടിക്കാം
കട്ടന്‍ കാപ്പി വടകള്‍ പലവിധം
സുലഭം കിട്ടും ആളേം കൂട്ടാം
പെരുമക്കൊത്തു പേരില്ലാന്നൊരു
ശങ്കയും മാറും നാലാള്‍ അറിയും
ചുമ്മാ വീമ്പു പറഞ്ഞു രസിക്കാം
ഇളിക്കും ഫോട്ടോ പ്രിന്റും ചെയാം
വിളിയോ വിളിയായി ഫോണില്‍
വിളിയായി അഞ്ചെട്ടാള്‍ക്കാര്‍ക്കിഷ്ട്ടപ്പെട്ടു
ഒടുവില്‍ ആ ദിനം വണഞ്ഞപ്പോള്‍
കൂടിയതോ വെറും മുന്നിഷ്ട്ടന്‍ മാര്‍
ഭാഷാ സ്‌നേഹം വല്ലാതവരില്‍
പെരുമഴ പോലെ കോരി പെയ്തു
മലയാളത്തിന്‍ താതനെ മാറ്റി
വള്ളത്തോളിനു നല്‍കി വിരുതന്‍
അന്നോളം മുതല്‍ ഇന്നോളം വരെ
അമരത്തൊ ഒരു കേമന്‍ മാത്രം
എല്ലാ മാസവും വെടിയാഘോഷം
കൂടി കൂടി കാല്‍ നുറ്റാണ്ടായ്
ചുമ്മാ ദോഷം പറയരുതല്ലോ
ഭാഷ വളര്‍ന്നു അവരുടെ ചുമലില്‍
അവരില്ലാര്‍ന്നേല്‍ കഷ്ടം കഷ്ടം
മലയാളം നാം മറന്നേനേം...ഹോ..!
പൊട്ടകുളത്തിലെ തവളയെ പോലെ
നെഞ്ചു വിരിച്ചു നില്‍ക്കും ഇഷ്ടര്‍
പല പല നേരം കുത്തിക്കുറിച്ചത്
സ്വന്തം ചെലവില്‍ പുസ്തകമാക്കി
പലനാള്‍ നിശകളില്‍ സ്പ്നം കണ്ടവര്‍
ഒരുനാള്‍ നേടും അംഗീകാരം
മേലെ 'മുദ്രകള്‍' കാട്ടി പിന്നെ
ചരിത്ര പുസ്തക താളുകള്‍ വീശി
കെട്ടിയ പെണ്ണിന്‍ ചന്ദം മാളോര്‍
മുന്നില്‍ കാട്ടും പുങ്കന്‍ തന്നെ
എഴുതിയ കൃതിയെ സ്വയവാക്കാലെ
വാഴ്ത്തി പാടും നോവല്‍ക്കാരന്‍
അംഗീകാരം തേടി തേടി മെതിയടി
മാത്രം തേഞ്ഞതു മിച്ചം
കിട്ടാ കനിയത് പുളിക്കും പിന്നെ
യുവതലമുറയെ പഴിക്കും അഞ്ജര്‍
സാഹിത്യത്തിന്‍ പേരു പറഞ്ഞു
കൂടിയാല്‍ അത് വെറും കൂട്ടം മാത്രം
അന്നും ഇന്നും കൂടിയോര്‍ മാത്രം
എന്തു വളര്‍ന്നു, പാഴ്മരം മാത്രം
ഗുണമില്ലാത്തൊരു പാഴ്ത്തടി പോലെ
തള്ളിവിടെല്ലിനി 'വധം'കൃതി വെറുതെ
ശ്രേഷ്ഠമീ ഭാഷയെ കൊല്ലാ കൊലകള്‍
ചെയ്യരുതെന്നാല്‍ പുണ്യം കിട്ടും
സത്യം വെറുതെ പറഞ്ഞതിന്‍ പേരില്‍
കല്ലെറിയല്ലേ ഞാനൊരു പാവം
ഏറുകളേറ്റ് ചത്തില്ലെങ്കില്‍
വീണ്ടും വീണ്ടും സത്യം പറയും...
അതിനെ എന്തോ മോശപ്പെട്ട കാര്യമായി കാണുന്നവര്‍ക്ക് എന്തോ കൊതിക്കെറുവുണ്ട്. കള്ളു കുടീച്ച് വെറിയനായി നടക്കുന്നതീയൊക്കെയാണു എതിര്‍ക്കേണ്ടത്
കുറയും ഭൂമിയിലെന്നൊരു സത്യം
ഏല്ലാവർക്കും ബാധകമല്ലേ?
ചൊല്ലുമ്പോൾ നീ കോപിക്കല്ലേ.
സാഹിത്യം കഥ കവിതകളൊക്കെ
സാഹസജീവിത ആഖ്യാനങ്ങൾ
ജീവിത തുമ്പുകൾ യോജിപ്പിക്കാൻ
രാവും പകലും അദ്ധ്വാനിപ്പോർ
ഓടുന്നു പല ദിക്കുകൾ തോറും
തേടുന്നതിനായി പലപല മാർഗ്ഗം
അങ്ങനെ എത്തി പലരും ഇവിടെ
ഇങ്ങീ സ്വപ്‌നം വിളയും നാട്ടിൽ
കുടിയേറ്റത്തിൻ കഥകൾ പറഞ്ഞാൽ
ഒടുങ്ങുകയില്ല ഒത്തിരി ഉണ്ട്
ചിലരോ ചില്ലറപ്പണികൾ ചെയ്യുത്
കലപിലകൂട്ടി കള്ളുകുടിച്ചു
പള്ളികൾ ക്ഷേത്രം അസോസിയേഷൻ
തള്ളിക്കേറി നേതാക്കന്മാർ,
സംഗതി ഇങ്ങനെ ആണെന്നേലും
ഇംഗിതം ഉള്ളവർ കുറവല്ലൊട്ടും ,
ചിലവിനു നാല്ലൊരു മാർഗ്ഗം തേടി
ചിലർ പലതൊഴിലിൽ ശീലം നേടി
എന്നാൽ ചിലരോ തിന്നു കൊഴുത്തു
മിന്നി നടന്നു വധുവിൻ ചിലവിൽ
പേരും പെരുമയും നേടാനെന്നാൽ
ആരും വഴികൾ കാട്ടീടേണ്ട
നല്ലൊരു കുപ്പി കള്ളു കുടിച്ചാൽ
ഉള്ളിൽ ഭാവന താനേ വിരിയും
കഥകൾ കവിതകൾ വന്നുപിറക്കും
കഥയില്ലാത്തവർ ബഹളം വയ്ക്കും
നാഥൻ ഇല്ലാ കളരിയിലങ്ങനെ
ആധുനിക ക്ളോണിങ് കുട്ടി പിറക്കും
നല്ലൊരു കവിത കഥകൾക്കൊക്കെ
തെല്ലും കുറവില്ലിവിടെന്നാലും
എഴുതുകയില്ല അക്കഥയൊന്നും
എഴുതനാണേൽ സമയവുമില്ല
പൊങ്ങത്തരവും തണ്ടും ഗർവ്വും
തങ്ങളിലാരാ ജേതാവെന്നൊരു ഭാവോം,
വ്യക്തിത്വത്തെ സൃഷ്ടിച്ചിടാൻ
വ്യക്തികൾ തമ്മിലുള്ളൊരു കലഹോം,
ഓടിച്ചവരെ നാട്ടിൽ പോയി
തേടാനെഴുതാൻ കൂലിക്കാരെ
അറിയില്ലക്കഥ നേരിട്ടെന്നാൽ
അറിവുള്ളവർ പറയും കഥയാ.
കാശുകൊടുത്താൽ എന്തും ചെയ്യാൻ
ആശാന്മാരും നാട്ടിൽ ബഹുലം
മലയാളത്തെ ക്ലാസിയ്ക്ക്ക്കാൻ
വിലപേശിയകൂട്ടർ നാട്ടിലുമില്ലേ?
കുറ്റം പറവാൻ ഒത്തിരിയുണ്ട്
കുറ്റാളികൾ അത് വകവയ്ക്കില്ല
ഇങ്ങനെ നമ്മൾ ചികയുകയെങ്കിൽ
പൊങ്ങും എവിടെം നാറിയ ചരിതം
'കുറ്റം കൂടാതുള്ള നരന്മാർ
കുറയും ഭൂമിയിലെന്നൊരു സത്യം
ഏല്ലാവർക്കും ബാധകമല്ലേ?
ചൊല്ലുമ്പോൾ നീ കോപിക്കല്ലേ.