ഹ്യൂസ്റ്റന്‍ : മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയര്‍ച്ചയും വളര്‍ച്ചയും ബോധവല്‍ക്കരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം, 5.30ന്, 435 മര്‍ഫി റോഡിലുള്ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു. ഈ യോഗത്തില്‍ മുഖ്യാതിഥിയായി തിരുവല്ലാ മാര്‍ത്തോമ്മാ കോളേജ് പ്രൊഫസറായിരുന്ന ഡോക്ടര്‍ ഈപ്പന്‍ ഡാനിയേല്‍ പ്രഭാഷണം നടത്തും. കൂടാതെ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. മലയാളം സൊസൈറ്റിയുടെ അംഗങ്ങള്‍ നൈസര്‍ഗിക ഭാഷാ സാഹിത്യ വാസനയുള്ളവരും ഗ്രന്ഥകര്‍ത്താക്കളും കേരളത്തിലേയും അമേരിക്കയിലേയും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ എഡിഷനുകളിലും സ്ഥിരമായി എഴുതുന്നവരും പ്രസിദ്ധരുമാണ്. അവരില്‍ ചിലരുടെ രചനകള്‍ ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സാഹിത്യ സമാഹാരം 'സര്‍ഗ്ഗദീപ്തി' യുടെ പ്രകാശനം സമ്മേളനത്തിന്റെ മുഖ്യ ഇനമാണ്. കഥ, കവിത, ലേഖനം, ചിത്രീകരണം തുടങ്ങിയ സാഹിത്യ സൃഷ്ടകളാല്‍ സമ്പന്നമാണ് സര്‍ഗ്ഗദീപ്തി എന്ന മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷികമായി വായനക്കാരുടേയും അനുവാചകരുടേയും സമക്ഷം സമര്‍പ്പിക്കുന്ന സാഹിത്യ സമാഹാരം. സര്‍ഗ്ഗദീപ്തിയുടെ മുഖ്യ പത്രാധിപര്‍ ടി.എന്‍.സാമുവല്‍, പത്രാധിപ സമിതി അംഗങ്ങള്‍ എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗ്ഗീസ്, ജോസഫ് പൊന്നോലി, തോമസ് വൈക്കത്തുശ്ശേരില്‍ എന്നിവരാണ്.
മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് വൈസ് പ്രസിഡന്റുമാര്‍ ജോളി വില്ലി, പൊന്നുപിള്ള, സെക്രട്ടറി ജോര്‍ജ് പുത്തന്‍ കുരിശ് എന്നിവരാണ്. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ സമ്മേളനങ്ങളില്‍ കവിത, കഥ, ലേഖനം, നര്‍മ്മം, പ്രഭാഷണം തുടങ്ങിയ സാഹിത്യ ശാഖകള്‍ അവതരിപ്പിക്കുകയും അതിനെപ്പറ്റിയുള്ള ചര്‍ച്ചകളും ആസ്വാദനങ്ങളും വിമര്‍ശനങ്ങളും മലയാള ഭാഷാ സാഹിത്യത്തിന്റെ അമേരിക്കയിലെ വളര്‍ച്ചക്കും നിലനില്‍പ്പിനും സഹായമാകുന്നുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. ചര്‍ച്ചയിലും അവതരണങ്ങളിലും പ്രഭാഷണങ്ങളിലും ഏവര്‍ക്കും തുല്യ പരിഗണനയും തുല്യ സമയവും തുല്യ പങ്കാളിത്തവും നല്‍കാന്‍ അങ്ങേയറ്റം ശ്രദ്ധചെലുത്താറുണ്ടെന്ന് മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അഭിപ്രായപ്പെടുന്നു. മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷിക സമ്മേളനത്തിലേക്ക് എല്ലാ ഭാഷാ സാഹിത്യ സ്‌നേഹികളേയും സ്വാഗതം ചെയ്തിട്ടുണ്ട്.
'മലരണി കാടുകൾ തിങ്ങി വിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി' എന്ന വരികൾ പണ്ടുണ്ടായിരുന്ന കേരളത്തിന്റെ പ്രകൃതി രമണീയതെ ഒപ്പി എടുത്ത വരികളാണ്. എന്നാൽ ഇന്ന് കേരളവും നശിക്കുന്നു അതോടൊപ്പം മലയാള ഭാഷയും കേരളവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ രാജ്യത്തിൽ ഗൃഹാതുരതയോടെ കഴിയുന്ന ഒരുകൂട്ടർ ഇതുപോലെയുള്ള സംരംഭങ്ങളിലൂടെ തങ്ങളുടെ ഭാഷയേയും സംസ്കാരത്തെയും നിലനിറുത്താൻ ശ്രമിക്കുന്നത് ശ്ലാഘനീയമാണ്, പക്ഷെ അതിനകത്തു തൊഴുത്തിലെ പട്ടിയെപ്പോലെ പുല്ല് തീറ്റിക്കാതിരിക്കാൻ ശ്രമിക്കുന്നത് ഖേദകരവും . അമേരിക്കയിലെ ഭാഷാ സ്‌നേഹികൾ എല്ലാം തികഞ്ഞവർ എന്ന് കരുതുന്നില്ല. കള്ള കമ്മട്ടങ്ങൾ ഇല്ലാത്ത ദേശം എവിടെയാണുള്ളത്? അത്‌കൊണ്ട് ഇത്തരത്തിലുള്ള പ്രയോജനം ഇല്ലാത്ത വാദങ്ങളിൽ മുഴുകുന്നത് വെറുതെ സമയം മിനക്കെടുത്താം എന്നേയുള്ളു. പേരു വയ്ക്കുന്നില്ല കാരണം അത് വച്ചാൽ വീട്ടിൽ വിളിച്ചു ചീത്ത വിളിക്കുന്ന വർഗ്ഗമാണോ താൻ എന്ന് ആർക്കറിയാം. കാരണം തന്നെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പിന്നെ അറിവുകേടുകൊണ്ടു പല തെറ്റുകളും വന്നിട്ടുള്ളത് അങ്ങ് പൊറുത്തു മാപ്പാക്കണം എന്ന് വളരെ താഴ്മയായി അപേക്ഷിക്കുന്നു.
ഭാഷയുടെ മാറ്റം അനിവാര്യമാണ്. ലോകത്തിൽ എല്ലാം മാറ്റങ്ങളിലൂടെ കടന്നു പോകുന്നു, മറ്റുള്ള ഭാഷകൾ വാക്കുകൾ കടം വാങ്ങി സ്വന്തം ഭാഷയെ വളർത്താറുണ്ട്. മലയാള ഭാഷയുടെ ചരിത്രത്തിൽ തമിഴിനും സംസ്കൃതത്തിനുമുള്ള സ്വാധീനം എത്രയെന്നു ഭാഷയെ പഠിക്കുന്നവർക്ക് മനസിലാക്കാം. ആംഗലഭാഷയിൽ 'ഗുരു 'സാഗ' 'പണ്ഡിറ്റ്' എന്നൊക്കെയുള്ള വാക്കുകൾ കുടിയേറ്റം നടത്തി ആ ഭാഷയുടെ ഭംഗി വദ്ധിപ്പിക്കുന്നു. മലയാളത്തിലും നാം ഇതുപോലെ പല വാക്കുകളും കടം വാങ്ങിയിട്ടുണ്ട്. എന്റെ അറിവ് ശരിയാണെങ്കിൽ 'വരാന്ത' 'മേശ' എന്നുള്ള വാക്കുകൾ അങ്ങനെ കടിയേറിയവയാണ്. ഇവിടെ ആംഗലേയ ഭാഷയിൽ എഴുതിയ പ്രതികരിച്ച 'ബാലികേറാമല' പറഞ്ഞതുപോലെ ഭാഷയുടെ വളർച്ചയിൽ നിന്ന് ഒരു ഭാഷയെയും മാറ്റി നിറുത്താനാവില്ല; അതും ആഗോളവത്ക്കരണം നടക്കുന്ന ഈ നാളുകളിൽ. നിങ്ങൾക്ക് മലയാളഭാഷ സംസാരിച്ചു മാത്രം അമേരിക്കയിൽ ജീവിക്കാൻ ആവില്ല. ചേരെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുമുണ്ടം തിന്നണം എന്ന് പറഞ്ഞു നമ്മളുടെ കാരണവന്മാരുടെ ദീർഘവീഷണത്തിന്റെ മുന്നിൽ നമിച്ചു കൊണ്ട് നിങ്ങൾ മലയാള ഭാഷയെയും വളർത്തുക അതിനു ഇപ്പോളുള്ളൂ നിഷേധാത്മക ചിന്തകൾ കളഞ്ഞിട്ട് ഇത്തരം സംഘടനകളിൽ പോയി പങ്കുകൊള്ളുക. ഒരു പക്ഷെ അവിടെയുള്ള കുറവുകളെ പരിഹരിക്കാനുള്ള പ്രതിവിധികൾ നിർദ്ദേശിക്കാൻ നിങ്ങൾക്ക് സാധിച്ചെന്നിരിക്കും. ഭാഷ പൊങ്ങച്ചത്തിലും സ്വയം പുകഴ്ത്തുലുകളിലും വളരുന്ന ഒന്നല്ല ഏന്നത് കാണിച്ചു കൊടുക്കാൻ സാധിച്ചേക്കും. നിങ്ങൾ പറഞ്ഞത് ശരിയാണ് പൊന്നാടയുടെയും അവാര്ഡുകളുടെയും മറവിൽ ഇരുന്ന് ഭാഷയെ വളർത്തിയവർ എന്നു അവകാശപ്പെടുന്നവർ ഉണ്ട് പക്ഷെ അതിന്റെ പേരിൽ എല്ലാവരും അങ്ങനെയാണ് എന്ന് അനുമാനിക്കാനും കഴിയില്ല.
ഞാൻ ഉൾപ്പെട്ട മലയാളികളുടെ സംസ്കാരം വളരുന്നത് വരെ എന്റെ പേർ അനോണിമസ് എന്നർത്ഥം വരുന്ന അജ്ഞാതൻ എന്നായിരിക്കും.
നിങ്ങൾക്ക് എന്റെ കൂപ്പു കൈ