Image

ചര്‍ച്ച് കിച്ചണില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 78 കാരന് ജീവപര്യന്തം

പി. പി. ചെറിയാന്‍ Published on 07 April, 2017
ചര്‍ച്ച് കിച്ചണില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 78 കാരന് ജീവപര്യന്തം
ലീഗ്‌സിറ്റി (ടെക്‌സസ്സ്): പള്ളി ആരാധനക്ക് ശേഷം ചര്‍ച്ച്കിച്ചില്‍ നിന്നിരുന്ന പതിനഞ്ചുകീരിയുടെ പുറകില്‍ വന്ന്, തോളിലൂടെ കൈയിട്ട് മാറില്‍ സ്പര്‍ശിച്ച കേസ്സില്‍ എഴുപത്തിയേഴുകാരന്‍ ചാള്‍സ് റെ മാര്‍ച്ചിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. പരോള്‍ ലഭിക്കണമെങ്കില്‍ 30 വര്‍ഷം ജയിലില്‍ കഴിയണം.

കെറിനെവിസ് ഏപ്രില്‍ നാലിനാണ് ജില്ലാ കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്. ആദ്യം പെണ്‍കുട്ടി വൃദ്ധനെ തടഞ്ഞുവെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തള്ളി മാറ്റുകയായിരുന്നു. വിവരം മാതാപിതാക്കളെ അറിയിക്കരുത് എന്ന് വൃദ്ധന്‍ മുന്നറിയിപ്പ് നല്‍കി. പറഞ്ഞാല്‍ ഇവരും കേസ്സില്‍ കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടി വിവരം മാതാപിതാക്കളേയും, മാതാപിതാക്കള്‍ പോലീസിനേയും അറിയിച്ചു. തുടര്‍ന്ന് വൃദ്ധനെ കുറിച്ച് പോലീസ് അന്വേഷിച്ചതില്‍ മുന്‍പും വൃദ്ധന്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ പത്തുവര്‍ഷത്തെ പ്രൊബേഷന്‍ നല്‍കിയിരുന്നതായി കണ്ടെത്തി.

പള്ളിയില്‍ 2015 മെയില്‍ നടന്ന സംഭവത്തില്‍ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടത്തുന്ന പീഡനം വളരെ ഗൗരവമായാണ് പരിഗണിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ പല സ്ഥലങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും പലരും രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. അഭിമാനത്തിന് ക്ഷതമേല്‍ക്കാതിരിക്കുന്നതിന് മറച്ച് വെക്കുന്ന ഈ സംഭലങ്ങള്‍ പ്രതികള്‍ക്ക് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് അവസരമൊരുക്കണമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.

പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക