Image

ടെന്നസിയിലെ മോട്ടലില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

Published on 28 April, 2017
ടെന്നസിയിലെ മോട്ടലില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു
മെംഫിസ്: വൈറ്റ് ഹാവനിലെ അമേരിക്കന്‍ ബെസ്റ്റ് വാല്യു ഇന്നില്‍ 56 കാരനായ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. ഹൗസ് കീപ്പറായി ജോലിചെയ്തിരുന്ന ഖാണ്ഡു പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. പട്ടേല്‍ ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഇവിടെ താല്‍ക്കാലികമായി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ മോട്ടലിന്റെ പിന്‍ വശത്ത് നില്‍കുകയായിരുന്ന പട്ടേലിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നെഞ്ചിന് വെടിയേറ്റ പട്ടേല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.

''ആറുദിവസത്തെ കരാര്‍ പണി പൂര്‍ത്തിയാക്കിയ പട്ടേല്‍ മോട്ടലിന്റെ പിന്നിലൂടെ നടക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.  വൈറ്റ് ഹാവനില്‍നിന്ന് തൊട്ടടുത്തുള്ള മിസിസിപ്പിയിലെ സൗത്ത് ഹാവനിലേയ്ക്ക് മറ്റൊരു ജോലിക്കായി അദ്ദേഹം പോകാനിരിക്കുകയായിരുന്നു...''  പട്ടേലിന്റെ അനന്തിരവന്‍ ജെയ് പട്ടേല്‍ വ്യക്തമാക്കി. 

സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും ആരാണ് ഈ കൃത്യം നടത്തിയതെന്ന് അവര്‍ക്കറിയാമെന്നും പക്ഷേ അവര്‍ സഹകരിക്കുന്നില്ലെന്നും കുറ്റവാളികള്‍ ഒരു സില്‍വര്‍ നിസാന്‍ അള്‍ട്ടിമയിലോ അല്ലെങ്കില്‍ മാക്‌സിമയിലോ രക്ഷപെട്ടിരിക്കാമെന്നും പോലീസ് അറിയിച്ചു. പട്ടേലിനു നേരെ മുപ്പതോളം വെടിയുതിര്‍ത്തിട്ടുണ്ടത്രേ. കൊലപാതകികളെ കാട്ടിക്കൊടുക്കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ടെന്നസിയിലെ മോട്ടലില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക