Image

ജയ്പൂരില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചു കൊന്നു

Published on 17 May, 2017
ജയ്പൂരില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചു കൊന്നു
ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചുകൊന്നു. ജയ്പുരില്‍ സ്ഥിരതാമസക്കാരായ അമിത് നായരാണു (28) ഗര്‍ഭിണിയായ  ഭാര്യ മംമ്തയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കണ്‍മുന്നില്‍ വെടിയേറ്റു മരിച്ചത്.  ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. മംമ്തയുടെ സഹോദരനും സുഹൃത്തുമാണു വെടിയുതിര്‍ത്തതെന്നു കരുതുന്നു. മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും ഒളിവിലാണ്.

പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും ഏറെ വര്‍ഷങ്ങളായി ജയ്പുരിലാണു താമസം. സിവില്‍ എന്‍ജിനീയറായ അമിത്തും അഭിഭാഷകയായ മംമ്ത ചൗധരിയും തമ്മിലുള്ള വിവാഹം രണ്ടു വര്‍ഷം മുന്‍പായിരുന്നു. മംമ്തയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്നു നാട്ടിലെത്തിയാണു ചടങ്ങുകള്‍ നടത്തിയത്. ജയ്പുരിലേക്കു മടങ്ങിയ ശേഷം മംമ്തയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. മംമ്ത ഗര്‍ഭിണിയായതോടെ കുടുംബാംഗങ്ങള്‍ വീണ്ടും അടുത്തു. ഇന്നലെ രാവിലെ അമിത്തിന്റെ വീട്ടിലെത്തിയതായിരുന്നു മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും. ഇതിനിടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണു അമിത്തിനു നേരെ വെടിയുതിര്‍ത്തത്.

നാലു വെടിയേറ്റ അമിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്പുര്‍ ഹീരാപുര ജഗദംബ നഗര്‍ രമാദേവിയുടെയും പരേതനായ സോമന്‍പിള്ളയുടെയും മകനാണ് അമിത്. സഹോദരി സ്മിത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക