വത്തിക്കാന്‍സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് ലോകസമാധാനം ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഉറപ്പു നല്‍കി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച മനോഹരമായിരുന്നു എന്നും ട്രംപ് പിന്നീട് പ്രതികരിച്ചു.
സൗദി, ഇസ്രായേല്‍ രാജ്യങ്ങളിലെ പര്യടനത്തിനുശേഷമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. മാര്‍പാപ്പയുടെ വസതിയിലെ ലൈബ്രറിയില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പത്‌നി മെലാനിയ, മകള്‍ ഇവാന്‍ക എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. സംഭാഷണത്തിനുശേഷം ട്രംപും കുടുംബവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും സിസ്‌റ്റൈന്‍ ചാപ്പലും സന്ദര്‍ശിച്ചു. പോപ്പിെന്റ വാസസ്ഥലമായ അപോസ്‌തോലിക കൊട്ടാരത്തിലെ ചാപ്പലുകളില്‍ ഒന്നാണ് സിസ്‌റ്റൈന്‍ ചാപ്പല്‍.
കുടിയേറ്റം, ആഗോളതാപനം തുടങ്ങി നിരവധി വിഷയങ്ങളിലെ അഭിപ്രായഭിന്നതയ്ക്കുശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമായി. യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയുമെന്ന ട്രംപിെന്റ പ്രഖ്യാപനത്തെ കടുത്ത ഭാഷയിലായിരുന്നു മാര്‍പാപ്പ വിമര്‍ശിച്ചത്. മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കാന്‍ മതിലുകള്‍ പണിയുന്നവന്‍ ക്രിസ്തുമത വിശ്വാസിയല്ലെന്നായിരുന്നു പാപ്പയുടെ വിമര്‍ശനം. തെന്റ വിശ്വാസത്തെയാണ് പോപ് ചോദ്യംചെയ്തതെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍, മുന്‍വൈരാഗ്യങ്ങള്‍ മറന്നാണ് ഇരുവരും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത്. ഇരുവരുടെയും സ്വകാര്യ സംഭാഷണം 30 മിനിറ്റോളം നീണ്ടു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ െ്രെകസ്തവ വിശ്വാസികളുടെ സുരക്ഷിതത്വവും ചര്‍ച്ചാവിഷയമായി. ക്രിയാത്മക ചര്‍ച്ചയായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍