Image

സ്മാര്‍ട് സിറ്റി പദ്ധതിയില്‍ വരുത്തിയത് എന്തിനെന്ന് വ്യക്തമാക്കണം: എസ്.ശര്‍മ

Published on 25 June, 2011
സ്മാര്‍ട് സിറ്റി പദ്ധതിയില്‍ വരുത്തിയത് എന്തിനെന്ന് വ്യക്തമാക്കണം: എസ്.ശര്‍മ
കൊച്ചി: പൂര്‍ണ്ണമായും ഐടി മേഖലക്ക് വേണ്ടി രൂപപ്പെടുത്തിയ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ മാറ്റം വരുത്തിയത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് മുന്‍മന്ത്രിയും ടികോം ചെയര്‍മാനുമായിരുന്ന എസ്.ശര്‍മ ആവശ്യപ്പെട്ടു. സ്മാര്‍ട് സിറ്റിക്ക് എതിരെ എല്‍ഡിഎഫിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രക്ഷോഭവും ഉണ്ടാവില്ലെന്നും, എന്നാല്‍ അത് സ്മാര്‍ട് സിറ്റി തന്നെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 246 ഏക്കര്‍ ഭൂമിയും ഐടി, ഐടിയിതര സെസ്സായിരുക്കുമെന്ന് ധാരണയിലെത്തിയിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം ടീകോമും അംഗീകരിച്ചിരുന്നു. പുതിയ കരാറനുസരിച്ച് മള്‍ട്ടി പര്‍പ്പസ് സെസ്സ് ആക്കാനാണ് നീക്കം. മള്‍ട്ടിപര്‍പ്പസ് സെസ്സ് ആക്കുന്നതുവഴി 125 ഏക്കര്‍ ഭൂമി മാത്രം ഐടി, ഐടിയിതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മതിയാകും. ഇതുവഴി ഐടി രംഗത്തെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയും. ഐടി മേഖലയിലെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്സിറ്റി പദ്ധതിയുടെ അടിസ്ഥാനസ്വഭാവത്തെ അട്ടിമറിക്കുന്ന നീക്കമാണ് ഇത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക