Image

പാട്രിക് മിഷന്‍ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് നിര്‍വ്വഹിയ്ക്കും.

പി.പി.ചെറിയാന്‍ Published on 02 June, 2017
പാട്രിക് മിഷന്‍ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന്  റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് നിര്‍വ്വഹിയ്ക്കും.
ഒക്കലഹോമ : നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് നീണ്ട  നാല് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം യഥാര്‍ത്ഥ്യമാകുന്നു.  അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് ചെറിയാന്‍ മരുതുംമൂട്ടിലിന്റെ  സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന്    ഒക്കലഹോമയില്‍ വെച്ചു ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് നിര്‍വ്വഹിയ്ക്കും.ഒക്കലഹോമ ബ്രോക്കന്‍ ബൊ മെഗ്ഗി ചാപ്പല്‍ സ്ഥിതി ചെയ്യുന്ന പരിസരത്താണ് 215,000 ഡോളര്‍ ചിലവ് ചെയ്തു ലൈബ്രററി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.മാര്‍ത്തോമ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ സഭാംഗത്തിന്റെ സ്മരണയ്ക്കായി ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കിത്.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പാട്രിക്ക് മിഷന്‍ പ്രോജക്ടിന്റെ പ്രഖ്യാപനമുണ്ടായത്. മിഷന്‍ പ്രോജക്ട് ഫണ്ട് സമാഹരണം   ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ ആദ്യ ചെക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു. ഭദ്രാസന എപ്പിസ്‌ക്കോപ്പാ രചിച്ച പുസ്തക പ്രകാശ കര്‍മ്മത്തിനിടെ പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ ഇതിനായി നല്‍കുമെന്ന് വിവിധ സഭാ പിതാക്കന്മാരുടേയും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരുടേയും സാന്നിധ്യത്തില്‍ നടത്തിയ പ്രഖ്യാപനം കൂടിയിരുന്ന സഭാ വിശ്വാസികളും  കരഘോഷത്തോടെയാണ് സ്വീകരിച്ചത്.. 7 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു പോയ ഭദ്രാസന എപ്പിസ്‌കോപ്പായായിരുന്നു പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്നതുകൊണ്ട് ഫലപ്രാപ്തിയിലെത്തിയില്ല. പുതിയ ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് ചുമതലയേറ്റപ്പോള്‍ പാട്രിക് മിഷന്‍ പ്രോജക്റ്റിന് നല്‍കിയ മുന്‍ഗണനയാണ് ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുന്നത്.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് ആര്‍എസി കമ്മറ്റിയാണ് പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.. പാട്രിക് മിഷന്‍ പ്രോജക്റ്റിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ പല ആശയങ്ങളും ഉയര്‍ന്നുവന്നെങ്കിലും ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുക എന്നതിനാണ് അംഗീകാരം ലഭിച്ചത്.


മലയാളികളായ ചെറിയാന്‍-ജസ്സി ദമ്പതിമാരുടെ ഏകമകനായ പാട്രിക്കിന്റെ ജനനം 1987 മാര്‍ച്ച് ഒന്നിന് കൊയമ്പത്തൂരിലായിരുന്നു. യു.എ.ഇയില്‍ ബാല്യകാലവും, ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍്ത്തീകരിച്ചു. 2004 ലാണ് ഉപരിപഠനാര്‍ത്ഥം ഡാളസ്സിലെത്തിയത്.

ഫുള്‍ സ്‌കോളര്‍ഷിപ്പോടെ യു.എന്‍.ടിയില്‍ നിന്നും ഇലക്ട്രിക്ക് എന്‍ജിനീയറിംഗില്‍ ബിരുദവും, 2010 ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ടെക്‌സസ് ഇസ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു, സിസ്റ്റം എന്‍ജിനീയറിംഗില്‍ രണ്ടാമതൊരു ബിരുദാനന്തര ബിരുദത്തിനുള്ള പഠനം തുടരുന്നതിനിടയിലാണ് ആകസ്മികമായി ആ ധന്യ ജീവിതത്തിന് 2013 ജൂണ്‍ 4ന് തിരശ്ശീല വീണത്.
 
മാതാവ് ജെസ്സിയുടെ ഗിറ്റാറില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച പാട്രിക്കിന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ സംഗീതത്തിന്റെ സ്ഥാനം അതുല്യമായിരുന്നു. ഔദ്യോഗീക സമയങ്ങളിലൊഴികെ ഗിറ്റാറില്ലാതെ പാട്രിക്കിനെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. സ്‌പോര്‍ട്‌സിലും അതീവ താല്‍പര്യം ്പ്രകടിപ്പിച്ചിരുന്ന പാട്രിക്ക് ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്നപോലെ ജീവിതത്തില്‍ സംഗീതത്തിനും സ്‌പോര്‍ട്‌സിനും തുല്യപ്രധാന്യമാണ് നല്‍കിയിരുന്നത്.
 
െ്രെകസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്‌ക്കാരത്തിന്റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികള്‍ക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്ക്ു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പ്ാട്രിക്ക് മരുതുംമൂട്ടില്‍.

കോളേജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തനനിരതനായിരുന്നു.
 ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് കൈസ്ഥാന സമിതിയംഗം, സണ്ടെ സ്‌ക്കൂള്‍ അധ്യാപകന്‍, യൂത്ത് ഫെലോഷിപ്പ് അഡൈ്വസര്‍, മിഷന്‍ ട്രിപ് വളണ്ടിയര്‍ ആന്റ് കോര്‍ഡിനേറ്റര്‍, തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ പാട്രിക്ക് അലങ്കരിച്ചിരുന്നു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബ്രോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്്ക്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി സുഹൃത്തുക്കളുമൊത്ത് കാറില്‍ യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 2013 ജൂണ്‍ 4ന് പാട്രിക്കിനെ മരണം കീഴ്‌പെടുത്തുകയായിരുന്നു.
 
ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്‌കാര ശുശ്രൂഷകളില്‍ മാര്‍ത്തോമാ സഭാ മെത്രാപോലീത്തായും ഭദ്രാസന എപ്പിസ്‌ക്കോപ്പായും പൂര്‍ണ്ണസമയവും പങ്കെടുത്തു എന്നത് പാട്രിക്കിന്റെ ഹൃസ്വകാല സേവനങ്ങള്‍ക്ക് മാര്‍ത്തോമാ സഭ എത്ര മാത്രം വിലകല്‍പിച്ചിരുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു.
 
ഒരു പുരുഷായുസ്സില്‍ പോലും ചെയ്തുതീര്‍ക്കുവാന്‍ അസാധ്യമായ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ആയുസ്സില്‍ പൂര്‍ത്തീകരിച്ചു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ യുവപ്രതിഭ പാട്രിക്കിന്റെ, നാലാം ചരമവാര്‍ഷീക ദിനമായ ജൂണ്‍ 4ന് ആ പാവന സ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

പാട്രിക് മിഷന്‍ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന്  റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് നിര്‍വ്വഹിയ്ക്കും.പാട്രിക് മിഷന്‍ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന്  റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് നിര്‍വ്വഹിയ്ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക