Image

ഭന്‍വാരിദേവി തിരോധാനം: സിബിഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

Published on 29 February, 2012
ഭന്‍വാരിദേവി തിരോധാനം: സിബിഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ നഴ്‌സ് ഭന്‍വാരി ദേവിയെ കാണാതായ കേസില്‍ സിബിഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ കോടതിയില്‍ 97 പേജുകള്‍ വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മുന്‍മന്ത്രി മഹിപാല്‍ മദേര്‍ന, കോണ്‍ഗ്രസ് എംഎല്‍എ മാല്‍ക്കന്‍ സിംഗ് എന്നിവരെയാണ് പ്രധാനപ്രതികളായി കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. 

ഭന്‍വാരി ദേവിയെ തട്ടിക്കൊണ്ടുപോയതിനും കൊലപ്പെടുത്തിയതിനുമാണ് ഇരുവര്‍ക്കുമെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 302 പ്രകാരം കൊലക്കുറ്റവും, 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചനയും, 364 പ്രകാരം തട്ടിക്കൊണ്ടുപോകലും, 201 പ്രകാരം തെളിവു നശിപ്പിച്ചതിനും ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരം നല്‍കി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇവരെക്കൂടാതെ എട്ടു പേരുടെ പേരുകൂടി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

കഴിഞ്ഞ ഡിസംബറിലാണ് കേസില്‍ സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക