Image

മാര്‍പാപ്പമാര്‍ക്കുള്ള കത്ത് ആദ്യം പൊട്ടിച്ചു വായിക്കുന്നത് ഇന്ത്യന്‍ കന്യാസ്ത്രി

ജോര്‍ജ് ജോണ്‍ Published on 14 June, 2017
മാര്‍പാപ്പമാര്‍ക്കുള്ള കത്ത് ആദ്യം പൊട്ടിച്ചു വായിക്കുന്നത് ഇന്ത്യന്‍ കന്യാസ്ത്രി
വത്തിക്കാന്‍: സിസ്റ്റര്‍ ലൂസി ബ്രിട്ടോ എന്ന ഗോവന്‍ കന്യാസ്ത്രീക്ക് ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത അപൂര്‍വ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് വരുന്ന എല്ലാ കത്തുകളും ആദ്യം പൊട്ടിച്ചുവായിക്കുന്നത് സിസ്റ്റര്‍ ലൂസിയാണ്. വിവിധരാജ്യങ്ങളില്‍ നിന്ന്് വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭാഷകളില്‍ വരുന്ന കത്തുകളെല്ലാം അത് അയച്ച ആളുകളോടുള്ള സകല ആദരവും സ്‌നേഹവും പുലര്‍ത്തിക്കൊണ്ടാണ് സിസ്റ്റര്‍ ലൂസി പൊട്ടിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാത്രമല്ല ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്നിവര്‍ക്ക് വരുന്ന കത്തുകളും കൈകാര്യം ചെയ്തിരുന്നതും സിസ്റ്റര്‍ ലൂസി ബ്രിട്ടോ ആയിരുന്നു. ഈ ഓഫീസില്‍ ജോലി ചെയ്യുന്ന 300 പേരില്‍ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് 69 കാരിയായ സിസ്റ്റര്‍ ലൂസി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കത്തുകളാണ് ദിവസവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ഓരോ ദിവസവും ഏഴു മണിക്കൂറാണ് സിസ്റ്റര്‍ ലൂസി ഇവിടെ ജോലി ചെയ്യുന്നത്. ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കത്തുകളാണ് കൂടുതലായി ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കത്തുകളില്‍ കൂടുതലും വരുന്നത് കേരളത്തില് നിന്നാണ്. വത്തിക്കാനില്‍ വരുന്നതിന് മുമ്പ് ഹൈദരാബാദ് സെന്റ് ഫ്രാന്‍സിസ് കോളജില്‍ ലക്ച്ചററായും , സിസ്റ്റര്‍ ലൂസി സേവനം ചെയ്തിട്ടുണ്ട്.


മാര്‍പാപ്പമാര്‍ക്കുള്ള കത്ത് ആദ്യം പൊട്ടിച്ചു വായിക്കുന്നത് ഇന്ത്യന്‍ കന്യാസ്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക