Image

ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ

Published on 16 June, 2017
ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ പുറത്ത്. കത്തി വീശുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്രയധികം മുറിഞ്ഞെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി പറയുന്നു.

സ്വാമിയുമായി ഒരു തരത്തിലുള്ള വൈരാഗ്യമോ ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. സുഹൃത്ത് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തി നല്‍കിയത്. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തുമായുള്ള ടെലഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പോലീസിന് മൊഴി കൊടുത്തെന്ന വാദം തെറ്റാണ്. അമ്മയും സ്വാമിയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നില്ലെന്നാണ് തന്റെ അറിവ്. സ്വാമിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നില്ല. 

പോക്‌സോ ചുമത്തണമെങ്കില്‍ 16 വയസു മുതല്‍ പീഡിപ്പിച്ചെന്നു പറയണമെന്നു പോലീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് അങ്ങനെ മൊഴി കൊടുത്തത്. ആരോടും തനിക്ക് പ്രതികാരമുണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു്.

അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് തന്നെ നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് താന്‍ തന്നെ അതു ചെയ്യാമെന്ന് അയ്യപ്പദാസ് ആദ്യം പറഞ്ഞെങ്കിലും സ്വയം ചെയ്യാന്‍ പിന്നീട് ആവശ്യപ്പെടുകയായിരുന്നു. നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. കുറച്ചുകാലമായി പിണക്കത്തിലായതിനാല്‍ തന്റെ വരവ് സ്വാമിയെ സന്തോഷിപ്പിച്ചു. ആ സമയത്ത് അങ്ങനെ ചെയ്യണമെന്നു തോന്നിയില്ലെങ്കിലും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനുള്ള ചെറിയ കത്തി നേരത്തെ അയ്യപ്പദാസ് തന്നെ വാങ്ങി തന്നിരുന്നു.

ലിംഗം കൈയ്യിലെടുത്ത ശേഷം താന്‍ കത്തി വീശുകയായിരുന്നു. അര്‍ധ മയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരം ഇറങ്ങിയോടിയത്. ഇത്രയധികം മുറിയത്തക്ക വിധമാണ് താനത് ചെയ്തതെന്ന് കരുതിയില്ല. പിന്നീട് പോലീസിനോട് കാര്യം പറയുമ്പോഴും എവിടെയാണ് മുറിവേറ്റതെന്ന് താന്‍ ചോദിച്ചു കൊണ്ടേയിരുന്നു. 

വയറ്റിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് 90 ശതമാനം മുറിഞ്ഞതായൊക്കെ അറിയുന്നത്.

അയ്യപ്പദാസുമായി തനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്ന അയ്യപ്പദാസ് സ്വാമി സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ സ്വാമിയ്ക്ക് ഒരു പങ്കുമില്ലെന്നും പെണ്‍കുട്ടി സംഭാഷണത്തില്‍ ആവര്‍ത്തിക്കുന്നു. 

ടെലിഫോണ്‍ സംഭാഷണവും അഭിഭാഷകന്‍ മുഖേന ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ പൊരുത്തക്കേടുണ്ട്. 
see youtube link below home page
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക