Image

ദിലീപിന്റെയും നാദിര്‍ഷായുടേയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Published on 28 June, 2017
ദിലീപിന്റെയും നാദിര്‍ഷായുടേയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: യുവ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ ചലച്ചിത്ര താരങ്ങളായ ദിലീപ്‌, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരുടെ മൊഴിയെടുക്കുന്നത്‌ പൂര്‍ത്തിയായി. 

ആലുവ പൊലീസ്‌ ക്ലബ്ബില്‍ ഉച്ചയ്‌ക്ക്‌ ആരംഭിച്ച ചോദ്യം ചെയ്യല്‍ ആണ്‌ ഇപ്പോള്‍ അവസാനിച്ചത്‌. 12.30ന്‌ ആരംഭിച്ച മൊഴിയെടുക്കലിന്റെ ആദ്യഘട്ടം 3.45 ഓടെയായിരുന്നു അവസാനിച്ചത്‌. പിന്നീട്‌ ഉച്ചഭക്ഷണത്തിന്‌ ശേഷം മൊഴിയെടുക്കല്‍ വീണ്ടും തുടരുകയായിരുന്നു.

 തന്റെ സിനിമാ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ദിലീപ്‌ പൊലീസ്‌ ഉദ്യോഗസ്ഥരോട്‌ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. 

തനിക്ക്‌ നേരെ നടക്കുന്ന നീക്കങ്ങളെക്കുറിച്ചും അതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും താരം പൊലീസിന്‌ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയെയും വെവ്വേറെ മുറികളിലായാണ്‌ ചോദ്യം ചെയ്‌തത്‌ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 

അക്രമത്തക്കുറിച്ച്‌ ദിലീപിന്‌ നേരത്തെ അറിയാമായിരുന്നു എന്ന മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കിയും ബ്ലാക്ക്‌ മെയിലിന്‌ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ്‌ ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ സനിമാ താരങ്ങളുടെ സംഘടന അമ്മയുടെ എക്‌സിക്യൂട്ടിവ്‌ യോഗം തുടങ്ങി.

 നേരത്തെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ മൊഴിയെടുക്കുന്നത്‌ എന്നാണ്‌ ദിലീപ്‌ പറഞ്ഞത്‌. എന്നാല്‍ ബ്ലാക്ക്‌ മെയില്‍ പരാതിടെ അടിസ്ഥാനത്തില്‍ മാത്രമല്ല ചോദ്യം ചെയ്യുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ ദിലീപിനെ ചോദ്യം ചെയ്‌തത്‌. 

  ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലായിട്ടാണ്‌ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യലിനോട്‌ ദിലീപും നാദിര്‍ഷയും പൂര്‍ണമായി സഹകരിച്ചുവെന്നും പൊലീസ്‌ പറഞ്ഞു.


 ദിലീപ്‌ നല്‍കിയ പരാതിയോടൊപ്പം സുനില്‍കുമാറിന്റെ മൊഴിയിലെ കാര്യങ്ങളും പൊലീസ്‌ ദിലീപിനോട്‌ ചോദിച്ചറിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക