Image

ഫൂ! (കഥ: സാം നിലമ്പള്ളില്‍)

Published on 08 July, 2017
ഫൂ! (കഥ: സാം നിലമ്പള്ളില്‍)
രാവിലെ ഉണര്‍ന്നപ്പോള്‍മുതല്‍ കിഴക്കോട്ടുംനോക്കി ഇരിപ്പുതുടങ്ങിയതാണ് ബദറുദ്ദീന്‍ മുതലാളി. “ഇതെന്തൊര് ഇരിപ്പാ, മനുഷാ?” ബീവി രണ്ട ുവട്ടംചോദിച്ചിട്ടും കേട്ടില്ലെന്നമട്ടില്‍ സൂര്യോദയവും കണ്ട ുകൊണ്ട ് ഇരുന്നതേയുള്ളു ഭര്‍ത്താവ്. എന്നാപ്പിന്നെ അവിടിരുന്ന് വേരിറങ്ങിക്കോട്ടെന്ന് വിചാരിച്ച് ബീവി അടുക്കളയിലേക്ക് പോയി. രാവിലെ ആഹാരത്തിന് പത്തിരിയുണ്ടാക്കണോ അതോ കഞ്ഞിമതിയോ എന്നാലോചിച്ച് കുറെനേരംനിന്നു. ആശുപത്രിയില്‍നിന്ന് വന്നതിനുശേഷം മൂപ്പര്‍ക്ക് കഞ്ഞിയോടാണ് പ്രീയം. മറ്റാഹാരങ്ങളൊന്നും ദഹിക്കുന്നില്ലെന്നാണ് പറയുന്നത്. എന്തോ രസായനംകഴിച്ചാണ് വയറുകേടായത്. വയറിന്റെ കാര്യമാണെങ്കില്‍ പോട്ടെന്ന് വെയ്ക്കാമായിരുന്നു. തലക്കാണ് അസുഖമെങ്കില്‍ എന്തുചെയ്യും? ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭയപ്പെട്ടത്. മുസല്ല്യാര് വന്ന് പറഞ്ഞപ്പോഴല്ലേ കാര്യംപിടികിട്ടിയത്. ആരോ വിരോധികള്‍ കൂടോത്രം ചെയ്തതാണത്രെ.

“ഇത്രയുംകൊണ്ട ് നിന്നല്ലോ; മയ്യത്തായി പോകേണ്ട തായിരുന്നു. ആരാ മൂപ്പരുടെ വിരോധികള്‍?” മുസല്ല്യാരുടെ ചോദ്യത്തിന് മറുപടിപറയാന്‍ ബീവി വിഷമിച്ചു.

ചുറ്റുവട്ടത്തൊന്നും പറയത്തക്ക ശത്രുക്കളാരുമില്ല. മക്കള് ചെക്കന്മാര് ഗള്‍ഫീന്ന് കുഴലുവഴി പണം അയക്കുന്നതുകൊണ്ട ് ചില്ലറ അസുയയും കുശുമ്പുമൊക്കെ ഉള്ളവരാണെങ്കിലും കൂടോത്രം ചെയ്യാന്‍തക്ക ദുഷിപ്പുള്ളവരാരും അയലത്തെങ്ങുമില്ല. പിന്നെ മൂപ്പരുടെ വിരോധിയെന്നുപറയാന്‍ ഒരാളേയുള്ളു. അത് അന്യരാരുമല്ല, സ്വന്തംമച്ചാനാണ്. ബഷീറിക്കായും മൂപ്പരും തമ്മില്‍ പിണങ്ങാനുള്ള കാരണമെന്താണെന്ന് രണ്ട ുപേരും ഇതുവരെ പറഞ്ഞിട്ടില്ല. പിടിച്ചുവലിച്ച് ഡോക്ട്ടറെ കാണിക്കാന്‍ കൊണ്ട ുപോയെന്നുള്ളത് നേരാണ്. അതിനിത്ര പിണങ്ങാനെന്തിരിക്കുന്നു; അസുഹം കാണിക്കാനല്ലേ കൊണ്ട ുപോയത്? ഡോക്ട്ടറ് എന്താപറഞ്ഞതെന്ന് ചോദിച്ചിട്ട് മൂപ്പര്‍ക്ക് മിണ്ട ാട്ടമില്ല. അതുകൊണ്ട ാണ് ഇക്കായോടുതന്നെ നേരിട്ടുചോദിച്ചത്.

“അതൊന്നും നീയിപ്പം അറിയേണ്ട . നിന്റെ കെട്ടിയോന്റെ പോക്ക് ശരിയല്ല, അത്രതന്നെ. വയസുകാലത്ത് ആരുടെയെങ്കിലും കയ്യീന്ന് പെടകിട്ടുമ്പം പഠിച്ചോളും.”

എങ്ങുംതൊടാതെ ആങ്ങള പറഞ്ഞതൊന്നും ബീവിക്ക് മനസിലായില്ല. പെടകിട്ടാന്‍തക്ക എന്തു പ്രവൃത്തിയാണ് മൂപ്പര് ചെയ്യുന്നത്? അടുത്തിടയായി പുറത്തോട്ടെങ്ങും പോകാറേയില്ല. കൂടിവന്നാല്‍ ദിനകരന്‍ വൈദ്യരുടെ വൈദ്യശാലവരെ പോകും. അവിടുന്നാണ് രസായനം വാങ്ങികഴിക്കുന്നത്. കൈകാലുകള്‍ക്ക് ബലഹീനതയുള്ളതുകൊണ്ട ാണ് അത് കഴിക്കുന്നതെന്നാണ് പറയുന്നത്. `ലൈംഗിക ഉത്തേജന രസായനം’ എന്ന് കുപ്പിയുടെപുറത്ത് എഴുതിയിട്ടുണ്ട ്. എന്തോന്നാ ഈ ലൈംഗിക ഉത്തേജനം; ആര്‍ക്കറിയാം? ബലഹീനത തനിക്കും ഉള്ളതാണ്. താനുംകൂടി കഴിക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ പറയുകാ അത് പുരുഷന്മാര്‍ക്ക്മാത്രം ഉള്ളതാണെന്ന്. സ്ത്രീകള്‍ക്കുള്ളത് വേറെവാങ്ങിക്കൊണ്ട ുവരാമെന്നും പറഞ്ഞു.

റഹ്മത്തിന്റെ മരുമകള്‍ ജോലിക്ക് വന്നതിനുശേഷമാണ് മുപ്പര് വീട്ടില്‍തന്നെ ചടഞ്ഞുകൂടിയത്; ബീവിക്ക് ഒരാശ്വാസം കിട്ടിയതും. വീട്ടിലെ ജോലികളെല്ലാം ആസിയ ചെയ്യും. മേല്‍നോട്ടത്തിന് മൂപ്പരുണ്ട ല്ലോ എന്ന സമാധാനത്തോടെ ഉച്ചയൂണുംകഴിഞ്ഞ് ബീവി ഒരുമണിക്കൂര്‍ കിടക്കും. ക്ഷീണംകാരണം മയങ്ങിപ്പോകും. ആസിയാ ഇപ്പോള്‍ ജോലിക്ക് വരാറില്ല; അവള്‍ക്ക് ഗര്‍ഭമാണത്രെ. എന്നാല്‍ റഹ്മത്തിനെ പറഞ്ഞുവിടാന്‍ ആവശ്യപ്പെട്ടിട്ട് അവര്‍ക്ക് സുഖമില്ലപോലും. ബീവിതന്നെ അടുക്കളയില്‍ കയറേണ്ട ിവന്നത് അതുകൊണ്ട ാണ്.

ആസിയാ പോയതിന് ശേഷമാണ് മൂപ്പര്‍ക്ക് മിണ്ട ാട്ടം ഇല്ലാതായത്. ചിലപ്പോള്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. തന്നത്താന്‍ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടപ്പോള്‍ മുതലാണ് കാര്യമായ എന്തോ കുഴപ്പമുണ്ടെ ന്ന് മനസിലായത്. ഉടനെതന്നെ മുസല്ല്യാരെ വിളിപ്പിച്ചു. അദ്ദേഹമാണ് കൂടോത്രമാണെന്ന് പറഞ്ഞത്.

“മന്ത്രോം കിന്ത്രോമൊന്നുമല്ല. ഇതെന്തോ മാനസിക വിഭ്രാന്തിയാണ്.” പഠിപ്പുള്ള ബഷീറിക്ക പറഞ്ഞു. “ഡോക്ട്ടറെ കാണിക്കണം. ഭ്രാന്തിന് ചികിത്സിക്കുന്ന മാത്യുഡോക്ട്ടര്‍ എന്റെ പരിചയക്കാരനാണ്. വാ മച്ചാനെ നമുക്ക് അവിടംവരെ പോകാം.”

ബഷീറിക്ക നിര്‍ബന്ധിച്ചപ്പോള്‍ മൂപ്പരുടെ ലക്ഷണംമാറി. അടുക്കളയില്‍ചെന്ന് ഇറച്ചിവെട്ടുന്ന കത്തി എടുത്തുകൊണ്ട ുവന്നിട്ട് ഇക്കായുടെ നേരെനീട്ടി; കൊന്നുകളയുമെന്ന് പറഞ്ഞു.

“ഇനി സംശയിക്കാനൊന്നുമില്ല,” ഇക്കപറഞ്ഞു. “ഇത് മുഴുത്ത ഭ്രാന്തിന്റെ ലക്ഷണമാണ്. തുടക്കത്തിലേ ചികിത്സിച്ചിച്ചെങ്കില്‍ പിന്നെ ഭ്രാന്താശുപത്രിയില്‍ കൊണ്ട ാക്കേണ്ട ിവരും.”

ബീവി കരയാന്‍ തുടങ്ങിയപ്പോള്‍ ഇക്ക സമാധാനിപ്പിച്ചു. “നീ വിഷമിക്കാതിരിക്ക്. നിനക്ക് ആങ്ങളമാര് മൂന്നുപേരാ; കൂടാതെ ആണ്‍മക്കള് മൂന്നും. മച്ചാന്റെ കാര്യം ഞങ്ങള് നോക്കിക്കോളാം.”

ഗള്‍ഫിലുള്ള അസീസിനേം, ഷാനവാസിനേം, അഫ്‌സലിനേം വിവരം അറിയിക്കേണ്ടേ യെന്ന് ചോദിച്ചപ്പോള്‍ ഇക്ക എതിര്‍ത്തു.

“തല്‍കാലം അവരൊന്നും അറിയേണ്ട . അവമ്മാര് അവിടെ ജോലിചെയ്യുകയല്ലേ? ബദറിന് അസുഹം കൂടുകയാണെങ്കില്‍മാത്രം അറിയിച്ചാല്‍മതി.”

ബഷീറിക്കപോയി രണ്ട നുജന്മാരേം മാര്‍ക്കറ്റില്‍ ചുമടെടുക്കുന്ന രണ്ട ് തടിയന്മാരേം കൂട്ടിക്കൊണ്ട ുവന്ന് ബലംപ്രയോഗിച്ചാണ് മൂപ്പരെ പിടികൂടിയത്. കൊല്ലുമെന്നും തല്ലുമെന്നുമൊക്കെ ഭീഷണിമുഴക്കിയെങ്കിലും തടിയന്മാര്‍ പൂപോലെ പൊക്കിയെടുത്ത് കാറില്‍ കയറ്റി. കാഴ്ചകണ്ട ് കണ്ണുനീര്‍പൊഴിക്കാനല്ലാതെ ബീവിക്കെന്തുചെയ്യാന്‍ സാധിക്കും? താനുംകൂടി വരട്ടേയെന്ന് ചോദിച്ചപ്പോള്‍ ഇക്കാ സമ്മതിച്ചില്ല. “നീ ഇവിടിരുന്നാമതി. ഞങ്ങള് ആണുങ്ങള് അഞ്ചുപേരല്ല കൊണ്ട ുപോകുന്നത്? ഡോക്ട്ടറ് പരിശോധിച്ച് എന്താപറയുന്നതെന്ന് കേക്കട്ടെ.”

അങ്ങോട്ടു പോയതുപോലെ കുറെസമയംകഴിഞ്ഞപ്പോള്‍ തിരികെവന്നു. ഭര്‍ത്താവിനെ വീട്ടുപടിക്കല്‍ ഇറക്കിവിട്ടിട്ട് ബഷീറിക്ക കാറുവിട്ടുപോയി. കാറിന്റെ പിന്നാലെചെന്ന് മൂപ്പര് ആക്രോശിച്ചു. “നായിന്റെ മക്കളെ, കൊല്ലുമെടാ നിന്നെയൊക്കെ.”

“കൊല്ലാനും തിന്നാനുമൊക്കെ വരട്ടെ,” ഡോക്കട്ടര് എന്നതാ പറഞ്ഞത്; ഭര്‍ത്താവിന്റെ കൈപിടിച്ച് പടിക്കകത്തേക്ക് കയറ്റിയറ്റിട്ട് ബീവിചോദിച്ചു. ബഷീറിക്കായേം അളിയന്മാരേം പേരെടുത്ത് ചീത്തവിളിച്ചതല്ലാതെ എത്രചോദിച്ചിട്ടും രോഗവിവരംമാത്രം പറഞ്ഞില്ല. പിറ്റേദിവസം ആമിനാതാത്ത വന്നപ്പോഴാണ് പെടകിട്ടുന്ന കാര്യം പറഞ്ഞത്.

“ആരാടി ആസിയ?” താത്ത ചോദിച്ചു.

“അതിവിടെ ജോലിക്ക് വരുന്നവളാ.”

“എന്നാ അവളെ പറഞ്ഞുവിട്ടേക്ക്, എത്രയുംപെട്ടന്ന്.”

“അവള് പോയല്ലോ, അവക്കടെ പള്ളവീര്‍ത്തതുകൊണ്ട ് ഇപ്പോ പണിക്ക് വരാറില്ല.”

“എത്രമാസമായി?” ഇടിവെട്ടേറ്റതുപോലെയാണ് താത്ത ചോദിച്ചത്.

“അതൊന്നും എനിക്കറിയില്ല. ഇപ്പൊ വരാറില്ല.” ബീവി തന്റെ അജ്ഞത വെളിപ്പെടുത്തി.

“എന്നാ മുതുക്കിപ്പാത്തുവിനെ വിളിച്ച് അവടെഗര്‍ഭം കലക്കാനുള്ള ഏര്‍പ്പാടുചെയ്യണം. തള്ളേ ഞാനിങ്ങോട്ട് പറഞ്ഞുവിടാം.”

ആമിനതാത്ത പറയുന്നതൊന്നും ബീവിക്ക് മനസിലായില്ല. താത്തയെന്നല്ല ആരുപറയുന്നതും ഇപ്പോള്‍ മനസിലാകാത്ത ഭാഷയിലാണ്. “ആസിയായുടെ ഗര്‍ഭം നമ്മളെന്തിനാ കലക്കുന്നത്?” അത് ചോദിച്ചപ്പോഴാണ് താത്ത രഹസ്യം വെളിപ്പെടുത്തിയത്. “എടീ അതിന്റെ ഉടയോന്‍ ഉമ്മറത്തിരിപ്പുണ്ട ്, താടിമീശേം തടവിക്കൊണ്ട ്.” ബീവി ഉമ്മറത്തുചെന്ന് നോക്കി. ശരിയാ താത്ത പറഞ്ഞത്. ബദറുദ്ദീന്‍ താടീം തടവിക്കൊണ്ട ് കസേരയില്‍ ഇരിപ്പുണ്ട ്.

“പക്ഷേ, ആസിയായുടെ ഗര്‍ഭം അവക്കടെ കെട്ടിയോന്റെ വകയല്ലേ?” അത് ചോദിച്ചപ്പോള്‍ ആമിനതാത്ത മൂക്കത്തൂന്ന് വിരലെടുത്തു.

“ഓടെ നിക്കാഹ് കഴിഞ്ഞതാണോ?”

“പിന്നല്ലാതെ; അവക്ക് കെട്ടിയോനും ഒരുകൊച്ചും ഉണ്ട ്.”

“റബ്ബേ. എന്റെനെഞ്ചിലെ തീകെട്ടല്ലോ. ഞാന്‍ വിചാരിച്ചു അവടെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്ന്.”

“അതിന് നിങ്ങളെന്തിനാ താത്തേ നെഞ്ചില്‍ തീയുംകൊണ്ട ് നടക്കുന്നത്?”

“എടി മണ്ട ി. ഓടെ കൊച്ചിന്റെബാപ്പ നിന്റെ കെട്ടിയോനാണെന്നാ അയാള് ഡോക്കട്ടറോട് പറഞ്ഞത്. അങ്ങോര് ഹിപ്പപ്പൊട്ടാമസ്സോ അങ്ങനെയെന്തോ ചെയ്യുമ്പോ ഉള്ളിരിക്കുന്ന രഹസ്യംമൊത്തം തുറന്നുപറയുമത്രെ. ബഷീറാ ഇക്കാര്യം എന്നോടുപറഞ്ഞത്. ഇത് നിന്നെ അറിയിച്ചില്ലെങ്കില്‍ എനിക്ക് സമാധാനം ഉണ്ട ാകുമോ?” ഇത്രയും പറഞ്ഞിട്ട് ആമിനതാത്ത സ്ഥലംവിട്ടു. ബീവി വീണ്ട ും ഉമ്മറത്തുചെന്ന് നോക്കി. കെട്ടിയോന്‍ മയ്യത്തായതുപോലെ കസേരയില്‍ ഇരിപ്പുണ്ട ്. ചത്തോയെന്നറിയാന്‍ അവരൊന്ന് കുലുക്കിനോക്കി; ജീവനുണ്ട ്.

“വല്ലപെണ്ണുങ്ങടേം ഗര്‍ഭമേറ്റെടുക്കാന്‍ നടക്കുന്നത് എന്തിനാ, മനുഷാ?” ബീവിയുടെ ചോദ്യംകേട്ട് ബദറ് ഞെട്ടി. ആസിയാ ചോദിച്ച ഇരുപതിനായിരം രൂപാ എങ്ങനെ കൊടുക്കുമെന്ന് ആലോചിക്കുകയായിരുന്നു അയാള്‍. മക്കള് ചെക്കന്മാര് അറബിരാജ്യത്തുകിടന്ന് കഷ്ടപ്പെട്ടുണ്ട ാക്കുന്നകാശ് അവള്‍ക്ക് കൊടുക്കാനുള്ളതാണോ? ചെയ്ത ഉപകാരത്തിന് പത്തും നൂറുമൊക്കെ പലപ്പോഴായി കൊടുത്തിട്ടുണ്ട ്. വിഷയസുഹം അനുഭവിച്ചത് താന്‍ മാത്രമല്ലല്ലോ; അവളുംകൂടിയല്ലേ? പിന്നെ അവടെ പള്ളേല്‍ കിടക്കുന്ന കൊച്ച് തന്റേതാണോ അവടെ കെട്ടിയോന്റെയാണോ എന്നെങ്ങനെ അറിയാനാ? ഇതൊക്കെ ആലോചിച്ചാ തലപെരുത്തത്.

വട്ടാണെന്നുംപറഞ്ഞ് ഭ്രാന്തിന്റെ ഡോക്ട്ടറെ കാണിക്കാന്‍ കൊണ്ട ുപോയതിനാ മച്ചാന്മാരെ ചീത്തവിളിച്ചത്. ഡോക്ട്ടറ് മയക്കികിടത്തിയിട്ട് എന്തൊക്കെയോ ചോദിച്ചു; താന്‍ എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓര്‍മയില്ല. അവിടുന്ന് ഇറങ്ങിയപ്പോള്‍ ആസിയ ആരാണെന്ന് ബഷീറ് ചോദിച്ചു. തനിക്കറിയില്ലെന്ന് കള്ളംപറഞ്ഞു. നാട്ടുകരുടെ കയ്യീന്ന് പെടകിട്ടുമ്പോള്‍ ഞങ്ങളാരും കാണത്തില്ലെന്ന് അവന്‍. നിന്റെയൊന്നും സഹയം എന്റെ പട്ടിക്കുപോലും വേണ്ടെ ന്ന് മറുപടിയും കൊടുത്തു.

ഇനി ആസിയാടെ കാര്യമല്ലേ? അടുത്തമാസം തേങ്ങായിടുമ്പം ആയിരംരൂപാ അവള്‍ക്ക് കൊടുക്കാം. അവളെമൊത്തം വിറ്റാല്‍ കിട്ടുമോ ഇരുപതിനായിരം രൂപാ? പെണ്ണിന്റെ ഒരത്യാഗ്രഹമേ? ഫൂ!

സാം നിലമ്പള്ളില്‍
sam3nilam@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക