Image

അബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു

പി പി ചെറിയാന്‍ Published on 21 July, 2017
അബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു
ബ്രുക്ക്‌ലിന്‍: മയക്കുമരുന്ന് കഴിച്ച് കാറോടിക്കുന്നതിനിടയില്‍ അബോധാവസ്ഥയിലായ പിതാവിന്റെ മടിത്തട്ടിലിരുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത 7 വയസ്സുകാരി അത്ഭുതകരമായി പിതാവിന്റെ ജീവന്‍ രക്ഷിച്ചു. (ജൂലായ് 20) ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായതെന്ന് പോലീസ് ഇന്ന് വെളിപ്പെടുത്തി.

ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന രണ്ട് ഇ എം എസ് ജീവനക്കാരാണ് കുട്ടി കാറോടിച്ച് പോകുന്നത് ആദ്യമായി കണ്ടത്. തിരക്കുള്ള ബെല്‍റ്റ് പാര്‍ക്ക്വെയിലൂടെ അതിവേഗം പാഞ്ഞു പോയ ലക്‌സസ് ഒരു റഡ് ലൈറ്റും പാസ്സ് ചെയ്തു. അപകടം മനസ്സിലാക്കിയ ആംബുലന്‍സ്  അതിവേഗം മുന്നോട്ടോടിച്ചു മുമ്പില്‍ കടന്ന കാറിന് ഇടിച്ചു നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി അമിതമായി മയക്കുമരുന്നുപയോഗിച്ച കുട്ടിയുടെ പിതാവ് എറിക്ക് റോമനെ (37) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് പിതാവിനെതിരെ കേസ്സെടുക്കുകയും ചെയ്തു.

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇ എം എസ് ടെക്‌നീഷ്യന്മാരായ അര്‍ലിന്‍ ഗാര്‍സിയ, ചാള്‍സ് സിംറിജ് എന്നിവരുടെ സന്ദര്‍ഭോജിതമായ ഇടപെടലിനെ പോലീസ് ഉദ്യോഗസ്ഥരും, സമീപത്ത് ഓടി കൂടിയവരും പ്രത്യേകം അഭിനന്ദിച്ചു.
അബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തുഅബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക