കാലിഫോര്‍ണിയ: സിക്കുകാരനെ അക്രമിച്ച കേസില്‍ രണ്ട് പേർക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. സെപ്തംബറില്‍ കാലിഫോര്‍ണിയയില്‍ ഐടി പ്രഫഷണലായ മാന്‍സിംഗ് ഖല്‍സയെ അക്രമിച്ച കേസിലാണ് യുഎസ് കോടതിയുടെ വിധി.
ചെയ്‌സ് ലിറ്റില്‍, കോള്‍ട്ടന്‍ എന്നീ അമേരിക്കന്‍ പൗരന്‍മാര്‍ക്കാണ് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഖല്‍സ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം നടത്തിയത്.
തലപ്പാവ് അഴിച്ചു മാറ്റി കത്തികൊണ്ട് മുടി മുറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.