Image

ശരീരഭാരം കുറഞ്ഞു; ഇമാന്‍ സാധാരണ ജീവിതത്തിലേക്ക്‌

Published on 25 July, 2017
ശരീരഭാരം കുറഞ്ഞു; ഇമാന്‍ സാധാരണ ജീവിതത്തിലേക്ക്‌

അബുദാബി: ചികിത്സയില്‍ കഴിയുന്ന ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്‌ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. അബുദാബി വിപിഎസ്‌ ബുര്‍ജീല്‍ ആശുപത്രിയിലാണ്‌ ഇമാന്‍ കഴിയുന്നത്‌.

രണ്ടര വര്‍ഷത്തിന്‌ ശേഷം ഇമാന്‍ വായിലൂടെ ഭക്ഷണം കഴിക്കുകയും വ്യക്തതയോടെ സംസാരിക്കുകയും ചെയ്യുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ഏറെ സന്തോഷവതിയാണ്‌ ഇമാന്‍. 500 കിലോ ശരീരഭാരമുണ്ടായിരുന്ന ഇമാന്റെ ശരീരഭാരം കുറഞ്ഞു.

അഞ്ഞൂറ്‌ കിലോയിലേറെ വരുന്ന ശരീരഭാരം കാരണം 25 വര്‍ഷത്തോളം കിടക്കവിട്ട്‌ എങ്ങും പോകാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈജിപ്‌ത്‌ അലക്‌സാണ്ട്രിയ സ്വദേശിയായ ഇമാനെ ഫെബ്രുവരിയിലാണ്‌ മുംബൈ സൈഫി ആശുപത്രിയില്‍ എത്തിച്ചത്‌.

തുടര്‍ ചികില്‍സയ്‌ക്കായി അബുദാബി വിപിഎസ്‌ ബുര്‍ജീല്‍ ആശുപത്രിയിലേക്ക്‌മാറ്റിയത്‌. പ്രത്യേകവിമാനം ഒരുക്കിയാണ്‌ ഇമാനെ അബുദാബിയില്‍ എത്തിച്ചത്‌. 

ഭാരം കുറയ്‌ക്കാനുള്ള ചികിത്സ പൂര്‍ത്തിയായെന്നും ഇനി മടങ്ങാമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതോടെ ഇമാന്റെ സഹൊദരി ഇതിനെതിരെ രംഗത്ത്‌ വന്നു. ചികില്‍സ കൊണ്ടു ഭാരം കുറഞ്ഞില്ലെന്നായിരുന്നു അവരുടെ അവകാശ വാദം.

പിന്നീടാണ്‌ ഇമാനെ അബുദാബിയിലെ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചത്‌. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ 18 ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ്‌ ഇമാന്‍ അഹമ്മദിന്റെ ചികിത്സക്ക്‌ നേതൃത്വം നല്‍കിയത്‌. 

മൂന്നു ഘട്ടങ്ങളിലായാണ്‌ ചികിത്സ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ബുര്‍ജീല്‍ ഹോസ്‌പിറ്റല്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

മേയ്‌ നാലിനാണ്‌ ഇമാനെ അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. രണ്ടര മാസത്തെ ചികിത്സ കൊണ്ടു തന്നെ ഇമാന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടായി. സംസാരിക്കാന്‍ തുടങ്ങി. ഭക്ഷണം സ്വയം കഴിക്കാനും ഇമാന്‌ കഴിയുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക