മലയാള സിനിമയില്‍ കാസ്റ്റ്ങ് കൗച്ച് ഉണ്ടെന്ന് വെളിപ്പെടുത്തി നടി പത്മപ്രിയ. അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ നല്ല വേഷങ്ങള്‍ കിട്ടില്ലെന്ന് പത്മപ്രിയ പറയുന്നു. പഴയകാലമല്ല ഇതെന്നും പുതിയ ജനറേഷന്‍ അതിനൊന്നും നിന്നുതരില്ലെന്നും പുരുഷന്മാര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി.
നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ചും പത്മപ്രിയ പ്രതികരിച്ചു. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്‌റ്റോറിയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭവത്തോടെ സിനിമയിലെ പല കാര്യങ്ങളും പുറത്തുവന്നു‘. പത്മപ്രിയ പറഞ്ഞു.
ദുരനുഭവങ്ങള്‍ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയില്‍ നിന്നും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ നടിമാര്‍ തിരക്കഥ ചോദിച്ചാല്‍ നല്‍കാറില്ലെന്നും അവരവരുടെ ഭാഗങ്ങള്‍ മാത്രമേ നല്‍കാറുള്ളുവെന്നും പത്മപ്രിയ വ്യക്തമാക്കി. നായിക സെറ്റില്‍ വൈകി വന്നാലും പണം കൂട്ടി ചോദിച്ചാലും വിലക്കുകള്‍ നേരിടേണ്ടി വരുമെന്നും പത്മപ്രിയ പറയുന്നു.
കേരളത്തിലെ നടന്മാരുടെ പിന്നാംമ്പുറം കുഴിച്ചാൽ നാറിയ തിരക്കഥയുടെ കെട്ട് കിട്ടാൻ സാധ്യതയുണ്ട്. ഇതിന്റെ തലവന്റെ പത്തി തല്ലി ചതച്ചാൽ അത് നല്ലൊരു ഉദാഹരണം ആയിരിക്കും. എന്തായാലും മലയാള സിനിമയുടെ അധോഗതി ആരംഭിച്ചു. താരങ്ങൾ ഇനി കത്തികരിഞ്ഞു ഉൽക്കകളായി ഭൂമിയിലേക്ക് വീഴാൻ സമയമായിരിക്കുന്നു. അഹങ്കാരം പിടിച്ച വർഗ്ഗം സ്ത്രീകളെ മാനിക്കാത്ത ഇവന്മാരെ അമേരിക്കയിലെ മലയാളികൾ കൊണ്ടുവരുന്നത് നിറുത്തി സ്ത്രീകളോടുള്ള ആദരവ് കാണിക്കേണ്ടതാണ്