Image

തന്നെ ആക്രമിച്ചതിന്‌ പിന്നില്‍ ബിജെപിയെന്ന്‌ രാഹുല്‍ ഗാന്ധി

Published on 05 August, 2017
തന്നെ ആക്രമിച്ചതിന്‌ പിന്നില്‍ ബിജെപിയെന്ന്‌ രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ തന്റെ വാഹനവ്യൂഹത്തിന്‌ നേരെ ഉണ്ടായ ആക്രമണത്തിന്‌ പിന്നില്‍ ബിജെപിയെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‌ രാഹുല്‍ ഗാന്ധി. അക്രമം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനശൈലിയാണെന്നും രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഗുണ്ടകളാണ്‌ ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക്‌ നേര്‍ക്ക്‌ ആക്രമണം അഴിച്ചുവിട്ടതെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചിരുന്നു.

ഗുജറാത്തില്‍ ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ സഞ്ചരിച്ച കാറിന്‌ നേരെ കല്ലേറുണ്ടായത്‌. മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയുമായിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. രാഹുലിന്റെ സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തി വീശി. അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നുവെന്ന്‌ ബനാകാന്ത പൊലീസ്‌ സുപ്രണ്ട്‌ നീരജ്‌ ബദുഗുജാര്‍ അറിയിച്ചു. കോണ്‍ഗ്രസ്‌ എംഎല്‍എമാരെ ഗുജറാത്തില്‍ ബിജെപി ചാക്കിട്ട്‌ പിടിക്കുന്നതിനിടയിലാണ്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്റെ സന്ദര്‍ശനം. കോടികള്‍ എറിഞ്ഞ്‌ ബിജെപി കുതിരകച്ചവടത്തിലൂടെ പത്തോളം എംഎല്‍എമാരെയാണ്‌ ഗുജറാത്തില്‍ പിടിച്ചെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക