Image

ആടിയൊഴിയുന്ന ആഹ്ലാദത്തിമിര്‍പ്പിലാണ് മലയാളം

അനില്‍ കെ പെണ്ണുക്കര Published on 21 August, 2017
ആടിയൊഴിയുന്ന ആഹ്ലാദത്തിമിര്‍പ്പിലാണ് മലയാളം
ഓണം, അതു മലയാളികളെ, എവിടെയിരുന്നാലും കുട്ടിക്കെട്ടുന്ന അദൃശ്യമായ, മണ്ണിന്റെ മണമുള്ള ഏന്തോ ദിവ്യമായ കരുത്തുള്ള ഒന്നാണ് .അതു പകര്‍ന്നുനല്‍കുന്ന സമത്വവും സാഹോദര്യവും ആത്മബന്ധത്തിന്റെ ശക്തിയും ശക്തവും സുഖകരവുമാണ്!

മഴമേഘതുടിയും വില്ലും കൊത്തെിയ ചിങ്ങമാസം.
ആടിയൊഴിയുന്ന ആഹ്ലാദത്തിമിര്‍പ്പിലാണ് മലയാളം.
മൂദേവിയെ പടിയിറക്കി ശ്രീദേവിയെ കുടിയിരുത്തുന്ന തിരക്കിലാണ് മലയാളം ഇപ്പോള്‍ . പുത്തന്‍കലയും മുറവും,പുത്തരിയും,പുത്തന്‍കലത്തില്‍ പായസവും,എല്ലാ വിധത്തിലും ആതുരതകളെ ആട്ടിയറക്കി ഐശ്വര്യത്തിന്റെ പൊന്നിന്‍ ചിങ്ങത്തെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ് ലോക മലയാളികള്‍ .

അതെ, ചിങ്ങമെത്തി..! പൊന്നോണവും എത്തുകയാണ് ഇനി ഇല്ലം നിറയും.. വല്ലം നിറയും.. പറനിറയും അറനിറയും.. പൂവണിക്കൊമ്പുകളില്‍ ഊഞ്ഞാലുകള്‍.ചില്ലാട്ടം. പാട്ടുകള്‍...! മുറ്റത്ത് പൂക്കളും,തുമ്പയും തെറ്റിയും മുക്കുറ്റിയും തുളസിയും ഓണപ്പൂവും.എല്ലാം വേണം.തിരുവാതിരയും കുമ്മിയടിയും, കളികള്‍, മത്സരങ്ങള്‍,വഞ്ചിപ്പാട്ടു മേളവും,പുഴകള്‍ തുഴക്കുത്തുകളാല്‍ പുളകംകൊള്ളുന്നു. തീരങ്ങള്‍ ആവേശത്താല്‍ ഇളകിമറിയുന്നു.

ഒരു നാടിനൊപ്പം ജനതയ്‌ക്കൊപ്പം മണ്ണും വിണ്ണും ഒരുമിച്ച് ഒരുങ്ങുന്ന കാലം. പാഴ്‌ചെടികള്‍പോലും പൂക്കള്‍ മന്ദസ്മിതവും സ്വാഗതവുമരുളുന്ന കാലം. ചിങ്ങത്തിന് പൊന്നിന്റെ ഭംഗിയും പൊലിമയുമാണ്... വലിപ്പച്ചെറുപ്പങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. എല്ലാവരും ഓണം ആഘോഷിക്കുന്നു; മതഭേദമെന്യേ...! വാസ്തവത്തിന്റെ വികാരങ്ങള്‍ക്കപ്പുറം ഓണം നിറമുള്ള ഭൂതകാലാവേശവും വെച്ചുപുലര്‍ത്തുന്നവരാണ്. അവരുടെ തിരക്കുപിടച്ച നിറംമങ്ങിയ ജീവിതയാത്ര വര്‍ണ്ണശബളിതമായ ഗതകാലസ്മരണകളും മലനാടിന്റെ മണവുമായി ഓണം വരുന്നു. നമുക്കൊഴിഞ്ഞു നില്‍ക്കാനാവില്ല.
ഓണം...

അതെന്നും ഓണം തന്നെയാണ്. നമുക്ക് എന്തോ നഷ്ടപ്പെട്ടുപോയ നല്ല നാളുകളുടെ വേദനിപ്പിക്കുന്ന സുഖമുള്ള ഓര്‍മ്മകള്‍!
ഉപ്പേരിയും, പപ്പടവും പുത്തന്റെ മണവും.
തിരുവോണം വന്നു കഴിഞ്ഞു...

ഓരോ മലയാളിയുടെ മനസ്സിലും തിരുവേണമൊരുക്കത്തിന്റെയും ആഹ്ലാദത്തിന്റെയും നിറംമാറാത്ത ചിത്രങ്ങളാണ് ഉണ്ടാകുക .
മുതിര്‍ന്നവര്‍ ഒരുപാട് ഓണമുണ്ടവര്‍ ഭൂതലത്തില്‍ സുഖമുള്ള ആ ദിനങ്ങളിലോക്ക് ഊളിയിട്ടുപോകുന്നു.

പുത്തന്‍കാലവും എല്ലാദിവസവും എന്നപോലെ ഈ ദിവസവും കഴിച്ചുകൂട്ടുന്നു. ഓണമാണ് എന്നു പറഞ്ഞ് മാതാപിതാക്കള്‍ ഒരുക്കുന്നതോ, ഒരുക്കിവെച്ചിരിക്കുന്നത് വാങ്ങി വിളമ്പുന്നതോ മാത്രമൊരു വ്യത്യാസമായി അവര്‍ക്ക് തോന്നിയേക്കാം.

ഓണം എന്ന മലയാളിയുടെ ദേശീയോത്സവത്തിന്റെ സുഖമുള്ള ഓര്‍മ്മയും പ്രസക്തിയും അവര്‍ക്കറിഞ്ഞുകൂടാ. ഓരോ മലയാളിയുടേയും ഹൃദയത്തെ നിര്‍മ്മലവും സുഗന്ധപൂരിതവുമാക്കുന്ന നിത്യഹരിതമായ ഓര്‍മ്മയാണ്; ജീവിതത്തിന്റെ ഭാഗമാണ് ഓണം! വിഷുവും ഓണവും തിരുവാതിരയും ഇല്ലാതെ എന്തു കേരളം? മലയാളികള്‍ അവരെവിടെയാകട്ടെ, ഈ ' സുഖമുള്ള ഓര്‍മ്മകളെ' ആഘോഷിക്കാതെ വിടുവാനാകുമോ?

ഇല്ലായ്മകളുടെ നടുവില്‍, ഉഗ്രശാസനരായ കാരണവന്മാരുടെ മുമ്പില്‍ മനസ്സുനിറയെ ഉണ്ണാനും ഉടുക്കാനും സ്വാതന്ത്ര്യത്തിന്റെ കാറ്റത്ത് ആടിപ്പാടി നടക്കാനും ഓണം നല്‍കിയിരുന്ന അവസരം ഏതൊരു കേരളീയനാണ് മറക്കാനാവുന്നത്! പഞ്ഞമാസത്തിന്റെ ഇല്ലായ്മകളെ പുഴയൊഴുക്കി അലകളില്‍ വള്ളമേറി തുഴഞ്ഞ് ഉല്ലസിക്കുന്നത് ഒരു ഉയിര്‍ത്തെഴുന്നേല്പിന്റെ ചിത്രമാണ്! ഓണം പലര്‍ക്കും പലതരത്തിലാണ് ഹൃദ്യമായ ഓര്‍മ്മയാകുന്നത്; അനുഭവമാകുന്നത്.

ചിലര്‍ക്ക് പുത്തന്റെ മണമാണ്.ചിലര്‍ക്ക് ഊഞ്ഞാലിന്റെ ആയമാണ്.വേറെചിലര്‍ക്ക് നിറഞ്ഞ പറയും പത്തായവും.പപ്പടത്തിന്റെ ഉപ്പേരിയുടെ.വറുത്തും പൊടുച്ചും ഇടിച്ചും ഇടഞ്ഞും ധൃതികൂട്ടുന്ന അമ്മയുടെ ജോലിത്തിരക്കിലാണ്.ഗീരവപ്രകൃതനായ അച്ഛന്‍ മക്കള്‍ക്കായി കായ നുറുക്കി ഉപ്പേരി വറുക്കുന്നു ചിത്രമാണ്! മറ്റു ചിലര്‍ക്ക് ഒരടുക്കു വെറ്റിലയുടെയും ഒരുകെട്ട് കാലിപോലയുടേയും നിറമാണ്.ചിലര്‍ക്ക് ഇത് ഒത്തുകൂടലിന്റെ ആവേശമാണ്....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക