Image

ശത്രുക്കള്‍ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ദിലീപെന്ന് അഭിഭാഷകന്‍

Published on 30 August, 2017
ശത്രുക്കള്‍ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ദിലീപെന്ന് അഭിഭാഷകന്‍

ഗൂഢാലോചനയുടെ ഇരയാണു ദിലീപെന്ന് അഭിഭാഷകന്‍. അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ദിലീപിനെതിരെ ആരോപണം പോലുമില്ലെന്നും ക്വട്ടേഷന്‍ ആണെന്നു സുനി പറഞ്ഞതായി നടിയുടെ പ്രഥമവിവര മൊഴിയിലുണ്ടായിട്ടും പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഗുഢാലോചനയുമായോ പള്‍സര്‍ സുനിയുമായോ ദിലീപിനെ ബന്ധിപ്പിക്കാന്‍ തെളിവില്ല. 2013 മുതല്‍ പല തീയതികളില്‍ ഗൂഢാലോചന നടത്തി 2017ല്‍ കൃത്യം നടപ്പാക്കി എന്നു പറയുന്നതു യുക്തിസഹമല്ല. ക്രിമിനലായ സുനിയുടെ കുറ്റസമ്മതമൊഴി വിശ്വസിച്ചു ദിലീപിനെ കുടുക്കുകയാണ്. കേസില്‍ കുടുക്കുമെന്നു പറഞ്ഞു സുനി പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് ഏപ്രില്‍ 20നു പൊലീസ് മേധാവിക്കു പരാതി നല്‍കിയെങ്കിലും കാര്യമായെടുത്തില്ലെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം സുനിയുടെ കുറ്റസമ്മതമൊഴി മാത്രമല്ല, അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മറ്റു തെളിവുകള്‍ ലഭിച്ചിരുന്നെന്നും സുനിയുടെയും ഒമ്ബതാംപ്രതി വിഷ്ണുവിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍, സംശയിക്കപ്പെടുന്ന ചിലരെയും ദിലീപുമായി ബന്ധമുള്ളവരെയും തുടര്‍ച്ചയായി വിളിച്ചിട്ടുണ്ടെന്നു വ്യക്തമാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക