Image

ബ്രാഞ്ചലീന ദമ്പതികള്‍ വിവാഹമോചന കേസ് പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്

Published on 03 September, 2017
ബ്രാഞ്ചലീന ദമ്പതികള്‍ വിവാഹമോചന കേസ് പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്


2016 സെപ്റ്റംബറില്‍ ഹോളിവുഡ് ദമ്ബതിമാരായ ആന്‍ജലിന ജോളിയും ബ്രാഡ്പിറ്റും വേര്‍പിരിയാന്‍ തീരുമാനിച്ചത് ഇരു താരങ്ങളുടെയും ആരാധകരെ കടുത്ത നിരാശയിലേക്കായിരുന്നു തള്ളി വിട്ടിരുന്നത്. ബ്രാഡ് പിറ്റിന്റെ കടുത്ത മദ്യപാനശീലമായിരുന്നു ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ പ്രധാന കാരണം. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കരിയറിലും തിരിച്ചടികള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ജോലിയില്ലാതെ ജീവിക്കാന്‍ വയ്യെന്ന് തിരിച്ചറിഞ്ഞ ബ്രാഡ് പിറ്റ് മദ്യപാനം അവസാനിപ്പിച്ചു ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരദമ്ബതികള്‍ ആവേശത്തോടെ കെട്ടിപ്പിടിച്ചുവെന്നാണ് പുതിയ വാര്‍ത്ത. കൂടാതെ വിവാഹമോചന കേസ് പിന്‍വലിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഏഴാഴ്ച മുമ്ബ് ഇരുവരും ആദ്യമായി നേര്‍ക്ക് നേര്‍ കണ്ടത്. തുടര്‍ന്നായിരുന്നു ഏവരെയും അതിശയിപ്പിച്ച് കൊണ്ട് താരങ്ങള്‍ കെട്ടിപ്പിടിച്ചത്. പിരിയാന്‍ തീരുമാനിച്ചതിന് ശേഷം ഇരുവരും റിഹാബ്, സ്പിരിച്വല്‍ കൗണ്‍സിലിംഗുകള്‍ക്ക് വിധേയമായിരുന്നു. തുടര്‍ന്ന് പിരിയാനുള്ള തീരുമാനം ഇവര്‍ പുനപരിശോധിക്കുകായിരുന്നുവെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് ബ്രാവര്‍ലി ഹില്‍സിലെ മൂന്ന് ബെഡ് റൂം വീട്ടില്‍ ഒരുമിച്ച് ജീവിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുമുണ്ട്. ഇവിടെ പെയിന്റടി നടക്കുകയും അനാവശ്യ വസ്തുക്കള്‍ എടുത്ത് കളഞ്ഞ് മോടിപിടിപ്പിക്കലും മറ്റും നടന്ന് വരുന്നുമുണ്ട്.

ഏഴാഴ്ച മുമ്ബുള്ള ഇവരുടെ കൂടിക്കാഴ്ച ദമ്ബതികളുടെ ജീവചരിത്രകാരനായ ഹാല്‍പെറിന്‍ വിവരിച്ചിട്ടുണ്ട്. ആദ്യം ഒരു കാറില്‍ ജോളി എത്തുകയായിരുന്നു. തീരെ മെയ്ക്കപ്പില്ലാതെയായിരുന്നു അന്ന് ജോളി എത്തിയിരുന്നത്. തുടര്‍ന്ന് മറ്റൊരു കാറില്‍ പിറ്റും അവിടേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അടുത്തടുത്ത് വന്ന് ആദ്യം കൈകള്‍ ചേര്‍ത്ത് പിടിക്കുകയും പിന്നീട് അതൊരു ആലിംഗനമായി പരിണമിക്കുകയുമായിരുന്നുവെന്നാണ് ഹാല്‍പെറിന്‍ പറയുന്നത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് പാപ്പരാസികളുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇരുവരും ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം ആദ്യമായി സംഗമിച്ചത്.

പിറ്റ്‌സിന്റെ അമിതമായ മദ്യം, മയക്കുമരുന്നുപയോഗം എന്നിവയുടെ പേരിലായിരുന്നു ജോളി കഴിഞ്ഞ വര്‍ഷം ഇടഞ്ഞത്. ഇതിന് പുറമെ പിറ്റും കൗമാരക്കാരനാ മകന്‍ മഡോക്‌സും തമ്മില്‍ വിമാനയാത്രക്കിടെയുണ്ടായ പ്രശ്‌നങ്ങളും കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് എഫ്ബിഐയും സോഷ്യല്‍ സര്‍വീസും അന്വേഷിച്ച് വരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക