ഡെയ്റ്റന്‍, ഒഹയോ: ചികിത്സക്കെത്തിയ രണ്ടു
ബാലികമാരുടെ മാറില്‍ പിടിച്ചതിനു ഡെയ്റ്റന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ
പീഡിയാട്രിക് ഗാസ്‌ട്രൊ എന്ററോളജിസിറ്റ് ഡോ. അരുണ്‍ അഗര്‍വാളിനെ അറസ്റ്റ്
ചെയ്തു.
ഓഗസ്റ്റ് 18-നു അറസ്റ്റ് ചെയ്ത ഡോക്ടര്‍ക്ക് അഞ്ചു ലക്ഷം ഡോളര്‍ ജാമ്യം
നിശ്ചയിച്ചു. പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു. ഇന്ത്യയിലെക്കുള്ള വിമാനം
കയറാന്‍ വാഷിംഗ്ടണിലെ ഡല്ലസ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു
അറസ്റ്റ്. തുടര്‍ന്ന് ഒഹായൊയിലെ മോണ്ട്‌ഗോമറി ജയിലിലേക്കു മാറ്റി.
ഡോക്ടര്‍ കുറ്റം നിഷേധിച്ചു. പരിശോധനയുടെ ഭാഗമായാണു ബാലികമരുടെ ശരീരത്തില്‍ സ്പര്‍ശിച്ചതെന്നു അവകാശപ്പെട്ടു.
2013-ല്‍ ഒരു പതിനഞ്ചുകാരിയാണു ആദ്യമായി ഡോക്ടര്‍ക്കെതിരെ പരാതിയുമായി
എത്തിയത്. വയറിലെ അസുഖത്തിനു ചികിത്സക്കെതിയതായിരുന്നു. കൂടെ ഉണ്ടായിരുന്ന
അമ്മയോടു പുറത്തു നില്‍ക്കാന്‍ പറഞ്ഞ ശേഷമായിരുന്നു മാറില്‍ സ്പര്‍ശിച്ചത്.
ഇതിനു മുന്‍പ് മാറിടത്തില്‍ പരിശോധനയൊന്നും
നടത്തിയിട്ടില്ലായിരുന്നുവെന്നും അതിനാല്‍ സംഭവിക്കുന്നത് തനിക്കു
മനസിലായില്ലെന്നും ഞെട്ടലില്‍ ആയിരുന്നുവെന്നും ബാലിക പറഞ്ഞു. ഒരു മാസം
കഴിഞ്ഞ് അമ്മ വിവരം അധിക്രുതരെ അറിയിക്കുകയും വേറെ ഡോക്ടറെ കാണണമെന്നു
പറയുകയും ചെയ്തു.
2014-ല്‍ ഒരു പതിനെട്ടുകാരിയാണു ആരോപണവുമായി വന്നത്. അനാവശ്യമായി ബ്രാ
അഴിപ്പിച്ച് മാറില്‍ പിടിച്ചുവെന്നു അവര്‍ അധിക്രുതര്‍ക്ക് പരാതി നല്‍കി.
രണ്ടു സംഭവത്തിലും ചെസ്റ്റ് പരിശോധിക്കേണ്ടത് ആവശ്യമായിരുന്നുവെന്നു ഡോക്ടര്‍ അവകാശപ്പെട്ടു.
എന്തായാലും പോലീസ് കേസുമായി മുന്നോട്ടു പോയില്ല. ഒരു പരാതിക്കാരി മൊഴി കൊടുക്കാന്‍ വിസമ്മതിച്ചതിനാലാണിത്.
ഇതിനിടെ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കണോ എന്നു മെഡിക്കല്‍ ബൊര്‍ഡ്
പരിശോധിച്ചു. ഒടുവില്‍ ലൈസന്‍സ് റദ്ദാക്കി. ഇതിനുള്ള അന്വേഷണത്തിനിടയില്‍
കൂടുതല്‍ തെളിവുകള്‍ കിട്ടിയതിനാല്‍ പഴയ കേസില്‍ പ്രൊസിക്യൂഷന്‍ അറസ്റ്റ്
വാറണ്ട് പുറപ്പെടിവിക്കുകയായിരുന്നു.
രണ്ടാമത്തെ സംഭവം കഴിഞ്ഞപ്പോള്‍ ഒരു നഴ്‌സിന്റെ സാമീപ്യത്തില്‍ മാത്രമേ
ഡോക്ടര്‍ രോഗിയെ കാണാവൂ എന്നു ആശുപ്ത്രി നിര്‍ദേശിച്ചു. എന്നാല്‍ ഇത്തരം
സംഭങ്ങല്‍ കയ്യോടെ പോലീസിനെ അറിയിക്കുകയാണു വേണ്ടതെന്നു പ്രൊസിക്യൂഷന്‍
വ്യക്തമാക്കി.
see also