Image

ലാന്‍ഡ് ഓഫ് സീക്കേഴ്‌സ്: ചരിത്രവും ഫിക്ഷനും ഇഴചേര്‍ന്ന പുസ്തകം

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2017
ലാന്‍ഡ് ഓഫ് സീക്കേഴ്‌സ്: ചരിത്രവും ഫിക്ഷനും ഇഴചേര്‍ന്ന പുസ്തകം
ചരിത്രത്തെ സാഹിത്യവുമായി ബന്ധപ്പെടുത്തി എഴുതുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? അതിനു പരിധികളുണ്ടോ? പലപ്പോഴും സാഹിത്യ എഴുത്തുകാര്‍ ചരിത്രത്തെ എഴുത്തിന്റെ ഭാഗമാക്കുമ്പോഴും അതിന്റെ സത്യസന്ധത അല്ലെങ്കിലും ഏറ്റുപറയാറില്ല. കാരണം ഫിക്ഷന്‍ എഴുത്തുകാര്‍ക്ക് അതിന്റെ ആവശ്യകതയില്ല തന്നെ. എന്നാല്‍ ആദ്യ പുസ്തകം തന്നെ മറഞ്ഞും ഒളിഞ്ഞും കിടന്ന വലിയൊരു ചരിത്രസത്യത്തെ മറനീക്കുന്നതിനായി ഉപയോഗിക്കുക, ഒരുപക്ഷേ ചര്‍ച്ചയാകും എന്നറിഞ്ഞിട്ടും താന്‍ ചെയ്ത പഠനങ്ങളില്‍ നിന്നും കണ്ടെത്തിയ വിവരങ്ങള്‍ തുറന്ന് അവതരിപ്പിക്കുക, ഫിക്ഷന്റെ സാദ്ധ്യതകളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ചരിത്രവും വായനക്കാര്‍ക്കു മിന്നലല്‍ തുറന്ന് വയ്ക്കുകയാണ് ത്രിവീണ്‍ എന്ന എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ ‘ലാന്‍ഡ് ഓഫ് സീക്കേഴ്‌സ് എന്ന പുസ്തകം. ഇതുവരെ പറയാത്ത ചിത്രം... നോവല്‍ രീതിയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഫിക്ഷന്‍ ത്രില്ലര്‍ എന്ന് പറയാം. 1766 കാലഘട്ടത്തിലൊക്കെ നമ്മുടെ കേരളത്തിലും മറ്റു പല രാജ്യങ്ങളിലും നടന്നുവന്ന കഥയാണ്. എല്ലാത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു തന്തു അതിന്റെ ഉള്ളിലുണ്ട്. ഈ വര്‍ഷം നമ്മുടെ കേരളത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. പക്ഷേ അതില്‍ പലതിന്റെയും റെക്കോര്‍ഡുകള്‍ നമ്മുടെ കൈവശമില്ല. ഹൈദരാലിയുടെ ഇന്ത്യന്‍ ഇന്‍വന്‍ഷന്‍, കോഴിക്കോട് കൊട്ടാരം കത്തിച്ചത്. അങ്ങനെ എത്രയോ കാര്യങ്ങള്‍ക്ക് നമുക്ക് വ്യക്തതയില്ല! ഈ ഒരു കഥ ചെയ്തിരിക്കുന്നത് അത്തരം കഥകളെ അടിസ്ഥാനപ്പെടുത്തിയാണ്. പക്ഷേ, കേരളത്തില്‍ മാത്രമൊതുങ്ങാതെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയൊക്കെ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ആ കാലത്ത് കേരളം സുഗന്ധവ്യഞ്ജനങ്ങളൊക്കെ കയറ്റിയയ്ക്കുന്ന ഒരു പ്രദേശം കൂടിയായിരുന്നല്ലോ.

കഥയിങ്ങനെ... നാല് പേര്‍ ആഫ്രിക്കയില്‍ നിന്നും 1766-ല്‍ ഇന്ത്യയിലെത്തുകയാണ്. ഇന്ത്യയുടെ ഫലഭൂയിഷ്ഠത കണ്ടുകൊണ്ടുതന്നെയാണ് അവര്‍ ഇവിടെയെത്തുന്നത്. പക്ഷേ, അതെവിടെ നിന്നാണ് കണ്ടെത്തേണ്ടതെന്ന് അവര്‍ക്കറിയില്ല. അത് തേടി വന്ന അവര്‍ എത്തുന്നത് കോഴിക്കോടാണ്. ആ സമയം തന്നെയാണ് ഹൈദരാലിയുടെ ഇന്‍വേഷന്‍ നടക്കുന്നത്. അവിടെ അവര്‍ കുടുങ്ങി ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് കഥ പറയുന്നത്. അന്നത്തെ കാലത്തിലെ ജീവിത ശൈലികള്‍, കാലത്തിന്റെ പരിച്ഛേദമായ പുസ്തകത്തില്‍ അതെല്ലാം ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്. റോബര്‍ട്ട് ക്‌ളൈവ് മുതല്‍ ആ കാലത്തിലെ ചരിത്രങ്ങളെല്ലാം അതിലുണ്ട്. പക്ഷെ ഒരു ഫിക്ഷന്‍ ആയതുകൊണ്ട് തന്നെ ചരിത്രം എന്നത് ചുരുങ്ങിയ നിലയില്‍ പറഞ്ഞുപോകാനേ കഴിയൂ. കാരണം കഥയ്ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം വേണം. പുസ്തകത്തിനായി ആറു മാസത്തോളം ഗവേഷണം നടത്തിയിരുന്നു. ഒരു ആഴ്ചക്കുള്ളില്‍ മൂന്നു രാജാക്കന്മാര്‍ മരിക്കുക, അതായത്, കോഴിക്കോട് രാജാവ്, കൂര്‍ഗിലെ രാജാവ്, മൈസൂര്‍ രാജാവ്. ഒറ്റയടിക്ക് നോക്കിയാല്‍ ഇത് മൂന്നും തമ്മില്‍ വലിയ ബന്ധങ്ങളൊന്നുമില്ല. ഒരുപക്ഷേ ഇന്നായിരുന്നെങ്കില്‍ ഈ മൂന്നുമരണങ്ങള്‍ ഒരേ ആഴ്ച തന്നെ വരിക എന്ന് പറഞ്ഞാല്‍ അന്വേഷണങ്ങളൊക്കെ ഉണ്ടായിരുന്നേനെ. ചര്‍ച്ചാവിഷയവുമായേനെ. പക്ഷെ അന്ന് അതുക്കെ വളരെ സ്വാഭാവികമായ ഒരു സംഭവം പോലെ കടന്നുപോയി. ഒരുപക്ഷെ ഈ സംഭവം ഒരു യാദൃശ്ചികതയാകാം. പക്ഷെ ഈ മൂന്നുപേര്‍ക്കും തമ്മില്‍ ഒരു ബന്ധണുണ്ട്. ഇവര്‍ മൂന്നുപേരും നിരവധി സമ്പത്തുള്ളവരായിരുന്നു. ഈ മൂന്നുപേരുടെയും പിടി സുല്‍ത്താന്‍ ഹൈദരാലിയ്ക്കുമായിരുന്നു. അതായത് ആരു മരിച്ചാലും സ്വത്ത് ഹൈദരാലിയ്ക്കാവും. അപ്പോള്‍ അതിനുവേണ്ടി അദ്ദേഹം അത് ചെയ്തതാണോയെന്നതിനുള്ള തെളിവൊന്നും നമുക്കില്ല, അന്ന് അതൊന്നും ഒരു ആലോചനയുടെ ഭാഗം പോലുമല്ല. പക്ഷെ ഒരു നോവല്‍ എന്ന നിലയില്‍ സാദ്ധ്യതകളൊക്കെ നമ്മള്‍ അന്വേഷിക്കണമല്ലോ! വിവാദത്തിനുള്ള സാധ്യതകള്‍...

പുസ്തകപ്രകാശനം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ആദ്യം രണ്ടു ഓണ്‍ലൈന്‍ സൈറ്റുകളില്‍ മാത്രമായിരുന്നു വില്‍പ്പന ഉണ്ടായിരുന്നത്. റിവ്യൂ വന്ന ശേഷം ഇപ്പോള്‍ ആഗോളതലത്തില്‍ ആമസോണ്‍ ഉള്‍പ്പെടെ അന്‍പതോളം ഓണ്‍ലൈന്‍ സൈറ്റുകളില്‍ പുസ്തകം ഇപ്പോള്‍ വില്പനയ്ക്കുണ്ട്. പക്ഷെ പുസ്തകം വിവാദമാക്കപ്പെട്ട് വായിപ്പിക്കണം എന്ന ആഗ്രഹമൊന്നും എനിക്കില്ല. അങ്ങനെയല്ല പുസ്തകങ്ങള്‍ വായിക്കേണ്ടത്. ഞാന്‍ എന്റെ അറിവിലുള്ള ഒരു കാര്യം വായനക്കാരുമായി പങ്കു വയ്ക്കുന്നു. അത് ചര്‍ച്ച ചെയ്യപ്പെടണം എന്നാഗ്രഹമുണ്ട് ചിലര്‍ പറയാറുണ്ട്, വിവാദമാക്കാന്‍ സാധ്യതയുണ്ടല്ലോ. എന്ന്, പക്ഷെ എനിക്ക് പറയാനുള്ളത് ഇതൊരു നോവല്‍ മാത്രമാണ് ചരിത്രത്തെ അപ്പാടെ പകര്‍ത്തിയതല്ല. അതുകൊണ്ട് അതിനെ അങ്ങനെ മാത്രം എടുക്കുക. അമ്മ പറഞ്ഞ കഥ നമ്മുടെ പഴയ തലമുറ ഹൈദരാലിയുടെ ഇന്‍വേന്‍ഷന്‍ കാലത്താണ് സ്വന്തം നാട്ടില്‍ നിന്നും ഒളിച്ചോടി ഇപ്പോള്‍ ലക്കിടിയില്‍ വന്നു സെറ്റില്‍ ആയത്. അതൊക്കെ പഴയ കഥകളാണ്. ഒരുതവണ ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന ഒരു സമയത്ത് സംസാരത്തില്‍ വന്ന വിഷയമാണിത്. അമ്മ അന്ന് ഇതേക്കുറിച്ച് കുറെ കഥകള്‍ പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ ഒന്നിച്ചു ശബരിമലയ്ക്കു പോകുമ്പോള്‍ ഈ നീണ്ട സമയത്തെല്ലാം ഇത് തന്നെയായിരുന്നു ഞങ്ങളുടെ സംസാരവിഷയം. ഈ ചിത്രങ്ങളെല്ലാം വെച്ച് അമ്മ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഒരു ഡയറി പോലെയുള്ള എഴുത്ത്, അതില്‍ നിറയെ അമ്മയുടെ സ്വകാര്യ അനുഭവങ്ങളാണ്. പക്ഷെ ഞാനുള്‍പ്പെടെ ആര്‍ക്കും അത് വായിക്കാന്‍ പോലും അമ്മ ഇതുവരെ തന്നിട്ടില്ല. ഞാന്‍ പോയി കഴിഞ്ഞ് അത് നിങ്ങള്‍ വായിച്ചാല്‍ മതിയെന്നാണ് അമ്മ പറയുക. അത്ര സ്വകാര്യമായ അറിവുകളും അനുഭവങ്ങളുമായിരിക്കാം അതെന്ന് ഞാന്‍ കരുതുന്നു. പക്ഷെ അമ്മയുമായി സംസാരിച്ചപ്പോള്‍ ലഭിച്ച അറിവില്‍ നിന്നാണ് ഞാന്‍ ഈ മൂന്നു രാജാക്കന്മാരിലേയ്ക്കും ഹൈദരാലിയിലേക്കുമൊക്കെ എത്തുന്നത്. അപ്പോള്‍ അതിനെക്കുറിച്ച് ഗവേഷണം നടത്തി ഒരു പുസ്തകം ആക്കണമെന്ന് തോന്നി. നമ്മുടെ നിരവധി സ്വത്തുക്കളൊക്കെ ഹൈദരാലി കൊണ്ട് പോയിട്ടുണ്ട്. കോഴിക്കോട് കൊട്ടാരം കത്തിനശിച്ചപ്പോള്‍ കിലോക്കണക്കിന് സ്വര്‍ണ്ണമൊക്കെയാണ് ഒപ്പം നശിച്ചുപോയതെന്ന് കേട്ടിട്ടുണ്ട്. ഇതൊക്കെ ചരിത്രമാണ് പിന്നെ അങ്ങനെ വലിയ സാഹിത്യപാരമ്പര്യമൊന്നും തറവാട്ടിലില്ല. പക്ഷെ ഈ ചരിത്രം എന്റെ കുടുംബക്കാര്‍ക്ക് അറിയുന്ന സത്യമാണ്. അപ്പോള്‍ അതേക്കുറിച്ച് ഞാന്‍ തന്നെയായിരിക്കണം എഴുതേണ്ടതെന്ന് തോന്നി. ഇതെഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചത്. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ മാത്രമല്ല അടിമ കച്ചവടം നടത്തിയത്. ശരിക്കും ഇന്ത്യന്‍ കൊള്ളക്കാരും ഇത്തരം അടിമ കച്ചവടം നടത്തിയിട്ടുണ്ട്. ചരിത്രത്തില്‍ നോക്കിയാല്‍ തെളിവുകള്‍ ലഭിക്കും. ഇന്ത്യക്കാര്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നുമൊക്കെയാണ് അടിമകളെ എടുക്കുക ഇതൊക്കെ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. സിമ്പിള്‍ തന്നെ പുസ്തകം. ഇംഗ്ലീഷിലാണ് പുസ്തകം എഴുതിയത്.

കാറ്ററിഡ്ജ് പെന്‍ക്വിന്‍ എന്ന അന്തര്‍ദ്ദേശീയ പ്രസാധക സംഘമാണ് പുസ്തകം പുറത്തിറക്കിയത്. ഞാന്‍ അടിസ്ഥാനപരമായി ഒരു സാഹിത്യകാരനല്ലാത്തതുകൊണ്ടു തന്നെ വളരെ ലളിതമായ വാക്കുകള്‍ കണ്ട് തന്നെ ആര്‍ക്കും മനസ്സിലാകുന്ന ഭാഷയിലാണ് നോവല്‍ ചെയ്തിരിക്കുന്നത്. സാഹിത്യ പുസ്തകം എന്ന് വിളിക്കുന്നതിനെക്കാള്‍ ഒരു ഫിക്ഷന്‍ ത്രില്ലര്‍ എന്ന് വിളിക്കാനാണ് ഇഷ്ടവും. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്റെ സ്കൂള്‍ വിദ്യാഭ്യാസമൊക്കെ കല്‍ക്കട്ടയിലായിരുന്നു. അതുകൊണ്ട് ടിപ്പിക്കല്‍ ഭാഷയാണ് വായനക്കാരുടെ തന്നെ അഭിപ്രായമാണഅ ഇത് ലളിതമാണ് എന്നത്. ഒരു വെല്ലുവിളി എടുക്കുക മാത്രമേ ഞാന്‍ ഈ പുസ്കമെഴുത്തിനെ കാണുന്നുള്ളൂ. എഴുതാന്‍ തുടങ്ങിയപ്പോഴാണ് എനിക്കും പറ്റുന്ന ഇടമാണ് ഇതെന്ന് മനസ്സിലായത്. പുസ്തകത്തിനു വേണ്ടി ചെയ്ത പ്രോമോസ് ഒക്കെ വളരെ നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. അതും നല്ല സന്തോഷം തന്നു. ഇപ്പോള്‍ നിരൂപണങ്ങള്‍ നിരവധി വരുന്നുണ്ട്. ഇത്രയധികം ഓണ്‍ലൈന്‍ കമ്പനികള്‍ അത് വില്‍പ്പനയ്ക്ക് വച്ചു എന്നതു തന്നെ സന്തോഷമാണ്. ഇപ്പോള്‍ ശരിക്കും അതിന്റെ ത്രില്ലിലാണ്. ഉടന്‍ തന്നെ മലയാളത്തിലേക്കും പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കാം.
ലാന്‍ഡ് ഓഫ് സീക്കേഴ്‌സ്: ചരിത്രവും ഫിക്ഷനും ഇഴചേര്‍ന്ന പുസ്തകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക