Image

ബിജെപി നേതാവിന്റെ മകനെതിരേ കേസ്‌ കൊടുത്ത പെണ്‍കുട്ടിയുടെ പിതാവിന്‌ സര്‍ക്കാരിന്റെ തിരിച്ചടി

Published on 14 September, 2017
ബിജെപി നേതാവിന്റെ മകനെതിരേ കേസ്‌ കൊടുത്ത പെണ്‍കുട്ടിയുടെ പിതാവിന്‌  സര്‍ക്കാരിന്റെ തിരിച്ചടി

തന്നെ കാറില്‍ പിന്തുടര്‍ന്നു ശല്യപ്പെടുത്തിയ ഹരിയാന ബിജെപി അധ്യക്ഷന്റെ മകനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോയ വര്‍ണിക കുന്ദു എന്ന പെണ്‍കുട്ടിയുടെ പിതാവിനെതിരേ സംസ്ഥാന സര്‍ക്കാരിന്റെ തിരിച്ചടി. വര്‍ണികയുടെ പിതാവും ഐ എ എസ്‌ ഓഫിസറും ടൂറിസം വകുപ്പിലെ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ വിരേന്ദര്‍ കുന്ദുവിനു സ്ഥാനമാറ്റം നല്‍കിയിരിക്കുകയാണ്‌. 

ടൂറിസം വകുപ്പില്‍ നിന്നും താരതമ്യേന പ്രധാന്യം കുറഞ്ഞ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നേളജി വകുപ്പിലേക്കാണ്‌ കുന്ദുവിനെ മാറ്റിയിരിക്കുന്നത്‌. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ്‌ ബറാലയുടെ മകന്‍ വികാസ്‌ ബറാലയ്‌ക്കെതിരേ തന്റെ മകള്‍ കേസുമായി മുന്നോട്ടുപോയപ്പോള്‍ കുന്ദു ഉറച്ച പിന്തുണയാണ്‌ നല്‍കിയത്‌. ഇതാണ്‌ ഇപ്പോഴത്തെ സ്ഥാനമാറ്റത്തിനു കാരണമായിരിക്കുന്നതെന്നാണ്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

കുന്ദുവിന്റെ സ്ഥാനമാറ്റത്തില്‍ പ്രതികരിച്ചുകൊണ്ട്‌ രംഗത്തെത്തിയ കോണ്‍ഗ്രസ്‌ ഇത്‌ ബിജെപിയുടെ പ്രതികാര നടപടിയാണെന്നാണ്‌ കുറ്റപ്പെടുത്തിയത്‌. സ്വന്തം മകള്‍ക്കു നീതിക്കു വേണ്ടി നിലകൊണ്ടതിനുള്ള ബിജെപിയുടെ ശിക്ഷയാണിതെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സിംഗ്‌ സുര്‍ജേവാല ട്വിറ്ററിലൂടെ പ്രതികരിച്ചത്‌.

ഡിജെയായ വര്‍ണിക കുന്ദു രാത്രി കാറില്‍ പോകവേയാണ്‌ വികാസ്‌ ബറാലയും സുഹൃത്തും ചേര്‍ന്ന്‌ മറ്റൊരു കാറില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു ശല്യം ചെയ്‌തത്‌. ഇവര്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കാന്‍ ശ്രമിച്ചുവെന്നും കാണിച്ച്‌ വര്‍ണിക നല്‍കിയ പരാതിയില്‍ വികാസിനും സുഹൃത്തിനുമെതിരേ കേസ്‌ എടുക്കുകയായിരുന്നു. പ്രതികള്‍ വര്‍ണികയെ ശല്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക