Image

അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ലെന്ന്‌ വെളിപ്പെടുത്തി മന്ത്രി

Published on 24 September, 2017
അപ്പോളോ  ആശുപത്രിയില്‍  ജയലളിതയെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ലെന്ന്‌ വെളിപ്പെടുത്തി മന്ത്രി

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത നിറച്ച്‌ തമിഴ്‌നാട്‌ മന്ത്രിയുടെ വെളിപ്പെടുത്തല്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ ആരും അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നില്ലെന്നും ശശികല അല്ലാതെ ആരേയും മുറിക്കുള്ളില്‍ അനുവദിച്ചിരുന്നില്ലെന്നും വനം മന്തരി ഡിണ്ടിഗല്‍ ശ്രീനിവാസന്‍. ജയലളിതയെ സന്ദര്‍ശിച്ചെന്നും അവരുടെ ആരോഗ്യസ്ഥിതി മികച്ചതാണെന്നും ഇഡ്ഡലി കഴിച്ചുവെന്നുമെല്ലാം പറയാന്‍ നിര്‍ബന്ധിതതരാകുകയായിരുന്നു അണ്ണാഡിഎംകെ നേതാക്കളെന്നാണ്‌ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.


ശശികലയും ബന്ധുക്കളും പറഞ്ഞ കാര്യങ്ങളാണ്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ അണ്ണാഡിഎംകെ നേതാക്കള്‍ പറഞ്ഞത്‌. എല്ലാം കള്ളമായിരുന്നെന്നും ആര്‍ക്കും ആശുപത്രിയില്‍ ജയയെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. കാണാനെത്തിയവര്‍ക്കെല്ലാം ശശികലയുടെ ബന്ധുക്കളുടെ 'ബ്രീഫിങ്‌' കേട്ട്‌ മടങ്ങേണ്ടി വന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ കള്ളം പറയേണ്ടി വന്നതില്‍ വനം മന്ത്രി പൊതുജനമധ്യേ മാപ്പ്‌ ചോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക