Image

വീണ്ടും ചില ആന (ലാന) ക്കാര്യങ്ങള്‍ (ആശംസ: സുധീര്‍ പണിക്കവീട്ടില്‍)

Published on 02 October, 2017
വീണ്ടും ചില ആന (ലാന)  ക്കാര്യങ്ങള്‍ (ആശംസ: സുധീര്‍ പണിക്കവീട്ടില്‍)
ലാന സാഹിത്യോത്സവം ഒക്‌ടോബര്‍ 6,7,8
ന്യൂയോര്‍ക്ക്, ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍.

ഇ-മലയാളിയുടെ ഹാര്‍ദ്ദമായ വിജയാശംസകള്‍


ആശംസക്കുറിപ്പ്

വീണ്ടും ചില ആനക്കാര്യങ്ങള്‍

സുധീര്‍ പണിക്കവീട്ടില്‍

അമേരിക്കന്‍ മലയാളികള്‍ക്ക് ആനകളോട്് വലിയ കമ്പമാണു. അവരുടെ സംഘടനകളുടെ പേരിലും, നാവിന്‍തുമ്പിലും ഒരു ഗജവീരന്‍ നെറ്റിപ്പട്ടം കെട്ടി സദാ നില്‍ക്കുന്നത് കാണാം. ചില വീരപ്പന്മാരുടെ ഭീഷണിയുണ്ടെങ്കിലും ആനകള്‍ക്ക് പൊതുവെ സൗ്യം തന്നെ. ആനകളുടെ മുമ്പിലുള്ള ചെണ്ട കൊട്ടിനും വളരെ പ്രാധാന്യം അമേരിക്കന്‍ മലയാളികള്‍ കൊടുക്കുന്നുണ്ട്. 'ചെണ്ട കൊട്ടിക്കുക' എന്ന ഒരു ശൈലി മലയാളത്തില്‍ ഉള്ളത്‌കൊണ്ട് ഈ ചെണ്ടയുംചെണ്ടകൊട്ടുമൊക്കെ കേരളീയ സംസ്‌കാരത്തിനു ഈ നാട്ടിലെ ആളുകളുടെ ഇടയില്‍ ്യാതിയാണൊ അപ്യാതിയാണൊ ഉണ്ടാകുക എന്നറിയില്ല.

ആനകളില്‍ ആരും കാര്യമായി ഗൗനിക്കാത്ത ആനയാണു ല 'ആന''. ഈ ആനയുടെ ശത്രു നിസ്സാരനാണെന്നു തോന്നാമെങ്കിലും അവ ഉറുമ്പുകളാണു. നമ്മുടെ കണ്ണില്‍ പെട്ടെന്നു പെടാത്ത ഈ പീക്കിരികള്‍ അത്താഴം മുടക്കികളാണു.ഇവരുടെ യുദ്ധമുറയ്ക്ക് ഈ ലേകന്‍ ''പിപീലിക ദംശനം' എന്ന പേരു കൊടുക്കുന്നു. ഇവര്‍ എങ്ങനെ എഴുത്തുകാരെ അലട്ടുന്നുവെന്ന് നോക്കാം! . ഉറുമ്പുകള്‍ക്ക് ആനയെ കൊല്ലാന്‍ കഴിവുണ്ടെന്ന് വായനക്കാര്‍ക്കറിയാമല്ലോ. എന്നാല്‍ ഇവിടത്തെ ഉറുമ്പുകളുടെ വിനോദം ആനയുടെ തുമ്പി കയ്യിലൂടെ കയറി ആനക്ക് തൊന്തരവു കൊടുക്കുകയും അതിനെ കൊല്ലാതെ കൊല്ലുകയുമാണു. ആന ചത്താലും പന്തീരായിരം ജീവിച്ചാലും പന്തീരായിരം എന്നു ഉറുമ്പുകള്‍ക്ക് അറിയുമോ ആവോ? എഴുത്തുക്കാരെ നിന്ദിക്കുന്നത് അഭികാമ്യമല്ല. തെരുവില്‍ അലഞ്ഞു നടന്ന ഒരു പൊട്ടക്കണ്ണനെ ഗ്രീക്കിലെ ജനത ആട്ടിയോടിച്ചു. അദ്ദേഹം ആദികവി ഹോമര്‍ എന്നറിയപ്പെട്ടപ്പോള്‍ ഏഴുനഗരങ്ങള്‍ അദ്ദേഹം അവരുടേതാണെന്നു വീമ്പു പറയുകയുണ്ടായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങി അനേകം വിശിഷ്ട ബഹുമതികള്‍ കരസ്തമാക്കിയ സര്‍വ്വശ്രീ ജയന്‍ വര്‍ഗീസ്സും, (ഇദ്ദേഹത്തിനു സംഗീത നാടക അക്കാദമി അവാര്‍ഡ് രണ്ടു തവണ ലഭിച്ചു) കെ.സി. ജയനും, പ്രശസ്ത കവി ശ്രീ ചെറിയാന്‍ കെ.ചെറിയാനും അമേരിക്കന്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാണെന്ന കാര്യം ഓര്‍ക്കുക.

ലോകത്തില്‍ ഒരു സമൂഹവും അവരുടെ എഴുത്തുകാരോട് ഇവിടെ യുള്ളവരെപോലെ പെരുമാറിയിട്ടുണ്ടാകില്ല. എഴുത്തുക്കാര്‍ പല സന്ദര്‍ഭങ്ങളിലും ഇവിടെ അപഹസിക്കപ്പെട്ടിട്ടുണ്ടു.അത്തരം വിദ്ധ്വംസ ശക്തികളോട് പങ്കുചേരാതെ ചില പ്രസിദ്ധീകരണങ്ങളെങ്കിലും എന്നും എഴുത്തുകാരുടെ നന്മയും, വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ടിരുന്നു.

എന്താണീ പിപീലികദംശനം? അതിങ്ങനെ വിവരിക്കാം. ഃ ***കയ്യില്‍ കാശുണ്ടെങ്കില്‍ ആര്‍ക്കും പുസ്തകം എഴുതി പ്രസിദ്ധീകരിക്കാം,ഒന്നുമറിയാത്ത കാലമാടന്മാര്‍, തല്ലിപ്പൊളികള്‍, ജളസമൂഹങ്ങള്‍, കുതിരകളായി നടിക്കുന്ന കഴുതകള്‍ ഇവരൊക്കെ എഴുത്തുകാരാണെന്നും പറഞ്ഞ് നടക്കുന്നു, നാട്ടില്‍ പോയി കാശ് കൊടുത്ത് അവാര്‍ഡുകള്‍ വാങ്ങുന്നു, ക്ര്ഷ്ണന്‍ നായര്‍ എഴുതിയത് വായിച്ചില്ലേ, ഇനിയും പേന കയ്യിലെടുക്കണോ, നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ ഒന്നും വരുന്നില്ലല്ലൊ, ഇവിടെ രണ്ടെ രണ്ടു എഴുത്തുകാരേ ഉള്ളു അവരുടെ രചനകള്‍ നാട്ടില്‍ വരുന്നുണ്ടു ബാക്കിയൊക്കെ ആ പേരും പറഞ്ഞ് നടക്കുന്നവര്‍, നിങ്ങളുടെ രചനകള്‍ ഇന്നെവരെ കണ്ടിട്ടില്ല, കണ്ടു പക്ഷെ വായിച്ചില്ല പൂച്ചയില്ലാത്തിടത്തു എലി ഗന്ധര്‍വ്വന്‍ എന്ന പോലെ വായനക്കാരില്ലാത്തേടത്ത് എന്തെങ്കിലും എഴുതുന്നവര്‍ എഴുത്തുക്കാര്‍,ഇങ്ങനെപോകുന്നു അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ക്ക് ലുബ്ധില്ലാതെ കിട്ടുന്ന ''പിപീലിക ദംശനം. ഏറ്റവും രസകരമായ സംഗതി എഴുത്തുകാരെപ്പറ്റി ഏമാന്മാര്‍ എന്തു പറഞ്ഞാലും മാളോരു അതപ്പടി വിശ്വസിക്കുന്നതാണു. പൊതു ജനം വായിക്കാന്‍ തുടങ്ങിയാല്‍ ഈ രാജവാഴ്ച്ചക്കറുതി വരും. മറിച്ച് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വായിച്ചിട്ടില്ല എന്നിട്ടല്ലേ ഈ വയസ്സാന്‍ കാലത്ത് എന്ന നിലപാടു ജനങ്ങളും എടുത്താല്‍ എഴുത്തുകാരുടെ കാര്യം നമ്പൂരി പറയുന്ന പോലെ 'കുന്തസ്യ''. ഇവിടെ പലരും ഒരു പക്ഷെ ധരിക്കുന്ന പോലെ നാട്ടില്‍ എഴുതുന്നവര്‍ മുഴുവന്‍ നല്ല എഴുത്തുകാരല്ല. ചുരുക്കം പേര്‍ക്കെ അംഗീകാരങ്ങളും ബഹുമതികളും ലഭിക്കുന്നുള്ളു. അത് കൊണ്ട് അവര്‍ മാത്രം എഴുതുകയും മറ്റുള്ളവര്‍ എഴുതാതിരിക്കുകയും ചെയ്യുന്നില്ല.ഈ ലേകന്‍ മുമ്പ് സൂചിപ്പിച്ചിട്ടുള്ള പോലെ എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയണം. എല്ലാവരേയ്യും ഒരു നുകത്തില്‍ കെട്ടികൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ശരിയല്ല.

നിരൂപണം ഒരു കലയാണെന്നു മനസ്സിലാക്കാത്തവര്‍ പരദൂഷണവും, നിരൂപണവും ഒന്നാണെന്ന ധാരണയില്‍ പുലമ്പുന്ന അപശബ്ദങ്ങളും എഴുത്തുകാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നവയാണു.നിരൂപണവും ലേനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവര്‍ നിരൂപകനെ ലേകനാക്കുന്നു. അതു വായിക്കുന്നവരും തെറ്റു മനസ്സിലാക്കുന്നില്ല. ചരിത്രകാരന്‍ എന്നു സ്വയം പ്ര്യാപിക്കുന്ന ഒരാളാണു തന്റെ പുസ്തകത്തില്‍ ഈ വിഢിത്വം എഴുതിവച്ചിരിക്കുന്നത്. അന്ധന്മാര്‍ അന്ധരെ നയിക്കുന്ന അവസ്ഥ.

ഈ പിപീലിക ദംശനത്തില്‍ നിന്നും 'ആന''യെ രക്ഷിക്കാന്‍ വര്‍ഷം തോറും കൊണ്ടാടുന്ന ത്രിദിന പൂരങ്ങള്‍ ഫലപ്രദമായേക്കാം. പൂരത്തിനു നല്ല വെടിക്കെട്ടുണ്ടെങ്കില്‍ ഉറുമ്പുകള്‍ ദഹിച്ചുപോകും!! ഉറുമ്പുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനു വേണ്ടി അവര്‍ക്ക് ചിലപ്പോള്‍ കടിക്കേണ്ടി വരുമെന്നും സമ്മതിച്ചുകൊടുത്താല്‍ കൂടി ആനക്ക് ഉപദ്രവമില്ലാതെ നോക്കേണ്ടത് പാപ്പാന്മാരുടെ ഉത്തരവാദിത്വമാണു.

ഒക്‌ടോബര്‍ 6,7,8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ വച്ച് ലാന നടത്തുന്ന വാര്‍ഷികാഘോഷം മൂന്നു ദിവസം വരുന്നവര്‍ക്ക് വയറിനുള്ള വിരുന്നായി മാറാതെ ഇവിടത്തെ എഴുത്തുകാരുടെ രചനകളേയും, അവരുടെ സര്‍ഗ്ഗശക്തിയേയും ഭാവിയേയുംപ്പറ്റി ഒരു കരട് രൂപമെങ്കിലും കൊടുക്കാന്‍ സാധിക്കുന്നതായിരിക്കണം.
എഴുത്തുക്കാരേയും അവരുടെരചനകളേയുംകുറിച്ച് പരന്നിട്ടുള്ള (***നാലാമത്തെ ണ്ഡിക കാണുക) അപവാദങ്ങളുടെ ഉറവ കണ്ടെത്തി അതു വറ്റിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്തേണ്ടതാണു. പണം മുടക്കി അവിടെ വരുന്നവര്‍ അതിനു പകരം എന്തു കിട്ടി എന്നു തീര്‍ച്ചയായും ചിന്തിക്കും.ഭക്ഷണവും പരസ്പരം കണ്ടുമുട്ടുമ്പോള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒത്തിരി പരദൂഷണങ്ങളും ഒഴിച്ചു കൂടാന്‍ വയ്യാത്തതാണെങ്കിലും പങ്കെടുക്കുന്നവര്‍ ആ തിരക്കില്‍ അല്‍പ്പം നേരം സാഹിത്യാവലോകനം നടത്തുന്നത് നല്ലതാണു ഒരു സാഹിത്യ സംഘടനയുടെ സമ്മേളനം സുകുമാരകലകളുടെ സമ്മിശ്രാഘോഷം ആകണം. അമേരിക്കന്‍ മലയാളി എഴുത്തുകാരെ ഇവിടത്തെ ജനം തിരിച്ചറിയണം.അതിനുള്ള വാതായനങ്ങള്‍ ലാനക്ക് തുറക്കാന്‍ കഴിയണം.നാട്ടിലെ പ്രശസ്ത എഴുത്തുകാരേയും മണമറഞ്ഞ മഹാന്മാരായ എഴുത്തുകാരേയും കുറിച്ചുള്ള അപദാനങ്ങള്‍ പാടുന്നതിനെക്കാള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണു അഭിലഷണീയം. അത്തരം ചര്‍ച്ചകളിലൂടെ ഇവിടത്തെ വായനക്കാര്‍ (നിര്‍ഭാഗ്യവശാല്‍ അവര്‍ എഴുത്തുകാരെക്കാള്‍ കുറവാണെങ്കിലും) ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെ കുറിച്ച് മനസ്സിലാക്കും.ഈ ലേകന്‍ ഇവിടത്തെ ചില എഴുത്തുകാരുടെ രചനകളെകുറിച്ച് സംസാരിച്ചപ്പോള്‍ പലരും അങ്ങനെ ഒരു കാര്യം അറിയില്ലെന്ന് തുറന്നു സമ്മതിച്ചു.അതില്‍ നിന്നും എന്താണു മനസ്സിലാകുന്നത്. എല്ലാവരും 'കാലമാടന്‍'' തല്ലിപൊളി' എന്ന ഉറുമ്പ് കടിയുടെ ഇരകളാണെന്നാണു. അതായ്ത് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ ഒന്നും നല്ലതല്ലെന്ന മുന്‍വിധി.

സമ്മേളനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ പ്രഗത്ഭരാണു. അവര്‍ മുമ്പൊരുക്കിയ ലാന വാര്‍ഷികങ്ങള്‍ വമ്പിച്ച വിജയമാക്കിയപോലെ പുതിയ ഭാരവാഹികളുമായി ഇത്തവണയും ഭംഗിയാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ലാനയുടെ എല്ലാഭാരവാഹികള്‍ക്കും വിജയാശംസകള്‍ നേരുന്നു.

സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി നാട്ടില്‍ നിന്നും എത്തുന്ന എല്ലാ മാന്യ അതിഥികള്‍ക്കും ലാനയുടെ വാര്‍ഷികാഘോഷത്തിനും സര്‍വ്വവിധ മംഗളങ്ങളും ആശംസിച്ച്‌കൊള്ളുന്നു.

ഐക്യനാട്ടിലെ ടൈസന്‍ സെന്ററില്‍ പൂരം
എണ്ണമറ്റ കൊമ്പന്മാരുടെ പൂരം
പിടിയാനകളുമൊപ്പമെത്തുന്ന പൂരം
പൂരം കാണാന്‍ നീയും വായോ ചേട്ടാ..
പൂരം കാണാന്‍ നീയും വായോ ചേച്ചി...

ശുഭം


Join WhatsApp News
തീയുറുമ്പ് 2017-10-02 23:02:52
 ഞങ്ങൾ ഉറുമ്പുകൾ ആനകളെ കടിച്ചുകൊണ്ടിരിക്കുന്നത് അവർ നന്നാകാൻ വേണ്ടിയാണ് . ആനകളിൽ ഞങ്ങൾക്കിഷ്ടം ല-ആനയാണ് .  അവന്റെ വിചാരം അവനെ കഴിഞ്ഞൊരാന ഇല്ലെന്നാണ് . അവന്റെ ഒരു നടത്തോം മട്ടും കണ്ടാൽ ഗുരുവായൂർ കേശവനന്നാണ് ഭാവം.  അഹങ്കാരം ആർക്കും നല്ലതല്ല. അറിവില്ലായ്മ കൊണ്ടാണെന്നറിയാം. വലിയ ശരീരം ഉണ്ടെങ്കിലും ബുദ്ധി കുറവാണ്.  അപ്പോൾ ഇവരുടെ ബുദ്ധി പ്രവർത്തിപ്പിച്ചു ചിന്തിപ്പിക്കാൻ വേണ്ടി സാക്ഷാൽ ഈശ്വരനാണ് ഞങ്ങൾ ഉറുമ്പുകളെ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് . ല -ആനയുടെ പുറത്തിരുന്ന് സഞ്ചരിക്കുന്നവർ മിക്കവാറും അമേരിക്കയിലെ ആനപോലത്തെ സാഹിത്യകാരന്മാരായതു കൊണ്ടായിരിക്കും നിങ്ങൾ ഞങ്ങളെ പിപീലിക എന്ന് വിളിച്ചത് അല്ലെ ? കൊള്ളാം ഉറുമ്പ് കടിച്ചെന്നു പറയുന്നതിന് പകരം പിപീലിക കടിച്ചെന്നു പറഞ്ഞാൽ നാട്ടിൽ നിന്ന് വരുന്ന സാഹിത്യകാരന്മാരും ഞെട്ടണം . തൽക്കാലം ആ പേര് സ്വീകരിച്ചിരിക്കുന്നു .  ഇന്നാള് ഒരു സാഹിത്യകാരൻ കാശുകൊടുത്ത് ഒരവാർഡ്‌ മേടിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്തുകൊണ്ടിരുന്നപ്പോളാണ് ഞാൻ ഒരു കടി കൊടുത്തത്. ഹൊയ്യോ ! അയാളുടെ ഒരലർച്ച കാണണ്ടാതായിരുന്നു .  ഞങ്ങൾ ആനയെ കടിക്കുമ്പോൾ മർമ്മ സ്ഥാനങ്ങളിലാണ് കടിക്കുക . സാധാരണ ആനകളാണെങ്കിൽ തുമ്പി കയ്യിൽ .  ല -അനായാണയാണെങ്കിൽ അവന്റെ അധോലോകത്ത് കേറി ഒരു കടി .  ഇങ്ങെന ഇടക്ക് കടിച്ചു കൊടുത്താൽ ഇവാനൊക്കെ നന്നാകും നല്ല സാഹിത്യം വരും . കടി കൊടുക്കുന്ന  വിളിച്ചു പറയുന്ന സാഹിത്യം കേട്ടാൽ ഞങ്ങൾ ഉറുമ്പ്കൾക്കു  പോലും അടുത്ത രണ്ടുമൂന്നു ദിവസത്തേക്ക് കടിക്കാൻ തോന്നില്ല . കൊടുങ്ങല്ലൂർ അമ്മക്കിഷ്ടപ്പെട്ടെന്നിരിക്കും . എന്തായാലും ഞങ്ങൾ കടിച്ചാലും വേദനിക്കും , ആ വേദനയോടെ എഴുതട്ടെ അപ്പോൾ നല്ല സാഹിത്യം വരും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക