Image

അമേരിക്കയിലെ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനക്കാരുടെ യോഗം

ചാക്കോ കളരിക്കല്‍ Published on 03 October, 2017
അമേരിക്കയിലെ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനക്കാരുടെ യോഗം
ഓഗസ്റ്റ് 25, 2017 ല്‍ നടന്ന ടെലികോണ്‍ഫറന്‍സില്‍ എടുത്ത തീരുമാനപ്രകാരം സെപ്റ്റംബര്‍ 30 ശനിയാഴ്ച ഷിക്കാഗോയില്‍വെച്ച് സഭാനവീകരണകൂട്ടായ്മയുടെ യോഗം നടക്കുകയുണ്ടായി. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി സമാന മനസ്‌കരായ അനേകര്‍ പ്രസ്തുത സമ്മേളനത്തില്‍  പങ്കെടുക്കുകയുണ്ടായി. അതില്‍ സംബന്ധിക്കാന്‍ ആഗ്രഹിച്ചിരുന്ന പലര്‍ക്കും പലവിധ കാരണങ്ങളാല്‍ വരാന്‍ സാധിക്കാതെപോയി. രാവിലെ പതിനൊന്നരമണിക്ക് ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം ഏകദേശം മൂന്നുമണിക്കൂര്‍ നീണ്ടുനിന്നു. യോഗത്തില്‍ സംബന്ധിച്ച ഓരോരുത്തരും സദസ്യര്‍ക്ക് സ്വയം പരിചയപ്പെടുത്തി. പ്രായംകൊണ്ട് പക്വതപ്രാപിച്ചവരും വിജ്ഞാനത്തിലും ജീവിതാനുഭവങ്ങളിലും ധാരാളികളുമായിരുന്നു അവരെല്ലാവരുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

കത്തോലിക്കാസഭയില്‍ പ്രത്യേകിച്ച് കേരളത്തിലെയും അമേരിക്കയിലെയും സീറോ മലബാര്‍ സഭയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നിരവധി കാര്യങ്ങളെ സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യുകയും ആനുകാലിക സാഹചര്യത്തില്‍ അതിനെ വിലയിരുത്തുകയും ചെയ്തു. ആ ചര്‍ച്ചയുടെയും വിലയിരുത്തലില്‍റെയും  അടിസ്ഥാനത്തില്‍ അമേരിക്കയില്‍ തുടക്കം കുറിച്ചിരിക്കുന്ന നവീകരണസംരംഭം മുന്നോട്ടുകൊണ്ടുപോകണമെന്ന് യോഗം ഒന്നായി തീരുമാനിക്കുകയായിരുന്നു. ഇന്ന് കേരളത്തിലെ സഭാനവീകരണ മുന്നേറ്റത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനത്തിന്റെ (Kerala Catholic Church Reformation Movement - KCRM) ആശയങ്ങളെയും തത്വങ്ങളെയും അംഗീകരിച്ചുകൊണ്ട് ആ സംഘടനയുമായി സഹകരികച്ച് KCRM - North America എന്ന പേരില്‍ വടക്കേഅമേരിക്കയിലും സഭാനവീകരണപ്രസ്ഥാനം മുന്നേറണമെന്നും യോഗം തീരുമാനിക്കുകയുണ്ടായി.

അമേരിക്കയിലെ സീറോമലബാര്‍ രൂപതയില്‍ സേവനംചയ്യാന്‍ വരുന്ന ന്യൂ ജെനറേഷന്‍ വൈദികര്‍ അധികാരദുര്‍വിനയോഗവും അല്മായര്‍ക്ക് ആവശ്യമില്ലാതെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വന്തം പള്ളി നടത്തിക്കൊണ്ടുപോകാന്‍ ഓരോ കുടുംബങ്ങളില്‍നിന്നും ആയിരവും രണ്ടായിരവും ഡോളര്‍ വാര്‍ഷികതലവരിയായി പിരിക്കുമ്പോള്‍ത്തന്നെ മറ്റുസിറ്റികളില്‍ പണിയുന്ന പള്ളികള്‍ക്കായി പണപ്പിരിവും നടത്തി മനുഷ്യരെ ജീവിക്കാന്‍ സമ്മതിക്കാത്ത സാഹചര്യം സഭ സൃഷ്ടിക്കുന്നത് അപലപനീയമാണ്. വമ്പിച്ച സാമ്പത്തിക ഭാരം ഇടവകക്കാരുടെ ചുമലിലാക്കി മെഗാപ്പള്ളികള്‍ വാങ്ങിക്കുകയോ പുതുതായി നിര്‍മ്മിക്കുകയോ ചെയ്തിട്ട് വികാരിക്ക് സ്ഥലംമാറ്റംകിട്ടി അദ്ദേഹം തടിതപ്പുന്നകാര്യം അല്മായര്‍ തിരിച്ചറിയേണ്ടതാണ്. പലകാര്യങ്ങളിലും വൈദികരുടെ വൈകാരികപിടിവാശിയിന്ന് ഒരു രോഗമായി മാറിയിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ്  ന്യൂജേഴ്‌സിയിലെ ക്‌നാനായ പള്ളിവാങ്ങലും കൂദാശചെയ്യലും അതിനുദാഹരണമായി ചിലര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിക്കുന്ന വിദ്യാസമ്പന്നരും മികച്ച ഉദ്ദ്യോഗസ്ഥരും സാമ്പത്തിക ഭദ്രതയുമുള്ള കഠിനാദ്ധ്യാനികളായ വിശ്വാസികളോട് വിനയമായി പെരുമാറാന്‍ ഈ പുത്തനച്ചന്മാര്‍ പഠിക്കേണ്ടിയിരിക്കുന്നു. അച്ചന്മാര്‍ മെത്രാന്മാരെയും അല്മായകൂട്ടായ്മകളെയും അനുസരിക്കാന്‍ കടപ്പെട്ടവരാണ്.

പണ്ടുകാലത്ത് യൂറോപ്പില്‍ പള്ളിപണിജ്വരം സഭാധികാരികളുടെ ഇടയില്‍ പിടിപെട്ടിരുന്നതിന്റെ ഫലമായി നിര്‍മ്മിച്ച വമ്പന്‍ ദേവാലയങ്ങള്‍ ഇന്നനാഥമായതിനാല്‍ ഇടിയാവിലയ്ക്ക് വിറ്റുകൊണ്ടിരിക്കുന്നു. അതുപോലെ ഇന്ന്  സീറോ മലബാര്‍ സഭ അല്മായരെ ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന പണംകൊണ്ട് പണിയുന്ന പള്ളികളില്‍ വരും തലമുറയിലെ ചെറുപ്പക്കാര്‍ കാലുകുത്തുകയില്ലാതാകുമ്പോള്‍ അതും ഇടിയാവിലേയ്ക്ക് വില്‍ക്കേണ്ടിവരും. അമേരിക്കന്‍ മലയാളികള്‍ ഇക്കാര്യത്തില്‍ ഉണര്‍വോടെ ചിന്തിക്കേണ്ട കാലഘട്ടമാണിത്. സഭാധികാരികള്‍ ഇത്തരം കാര്യങ്ങള്‍ മുന്‍കണ്ടുകൊണ്ട് സഭയെ നയിക്കുമെന്ന് ബുദ്ധിയുള്ള ഒരല്മായനും തീര്‍ച്ചപ്പെടുത്താന്‍ സാധിക്കുകയില്ല. ടൊയോട്ടാ കൊറോളയും (Toyota Corolla) കൊന്തയുമായി അമേരിക്കന്‍ ജീവിതമാരംഭിച്ച മലയാളിയിന്ന് മെഴ്‌സിഡസ് ബെന്‍സും (Mercedes-Benz) മില്യന്‍ഡോളര്‍ വീടും വാങ്ങി വമ്പുകാണിക്കുമ്പോള്‍ കടംവാങ്ങിയെങ്കിലും സ്റ്റാറ്റസിനുപറ്റിയ വമ്പന്‍ പള്ളിയുംവേണം. സ്ത്രീകള്‍ക്ക് വിലപ്പിടിപ്പുള്ള സാരിയും ആഭരണങ്ങളും ധരിച്ച് പള്ളിയില്‍പോകണം. കൂടാതെ കോടികള്‍ മുടക്കിപണിയുന്ന നാട്ടിലെ വീടുകളില്‍ മരപ്പെട്ടികളും വാവലുകളും പാര്‍ക്കുന്നു. സഭാധികാരികളുടെ ഇടയിലും അല്മായരുടെ ഇടയിലും വര്‍ദ്ധിച്ചുവരുന്ന പൊങ്ങച്ചചിന്താഗതി മാറ്റി ലളിതജീവിതം നയിക്കാനുള്ള ബോധവല്‍ക്കരണം നടത്താനും സഭാനവീകരണമുന്നേറ്റം കാരണമാകേണ്ടതാണെന്നുള്ള അഭിപ്രായം യോഗവിചാരത്തിലെ ഒരു പ്രധാന വിഷയമായിരുന്നു. ദൈവത്തെ ആരാധിക്കാന്‍ വലിയ പള്ളികളുടെ ആവശ്യമില്ല. രണ്ടോ മൂന്നോ ആഴ്ച നാട്ടില്‍ താമസിക്കാന്‍ കോടികള്‍ മുടക്കി പണിയിപ്പിച്ച വീടിന്റെ ആവശ്യമില്ല. അനാവശ്യ പള്ളിപണികളെയും വീടുപണികളെയും ക്രിസ്തീയ
ചൈതന്യത്തില്‍ നിരുത്സാഹപ്പെടുത്തണം. അത്തരം പള്ളിപണികള്‍ക്കും വീടുപണികള്‍ക്കും അനാവശ്യമായി ചിലവഴിക്കുന്ന സമ്പത്ത് നിര്‍ധനരായ സ്‌കൂള്‍കുട്ടികള്‍ക്ക് അന്തസായി വിദ്യാഭ്യാസം ചെയ്യാനും പാവപ്പെട്ട പെണ്‍കുട്ടികളെ കെട്ടിച്ചുവിടാനുംമറ്റുമായി വിനയോഗിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കേണ്ടതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുകരിച്ച് സഭാധികാരികളും അല്മായകുടുംബങ്ങളും ലളിതജീവിതം നയിക്കാന്‍ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗമെടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു: 1. നാട്ടിലെ ഗഇഞങ സംഘടനയോട് യോജിച്ച് ഗഇഞങ  ചീൃവേ അാലൃശരമ എന്നപേരില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. 2. ഗഇഞങ ന്റെ പ്രസിദ്ധീകരണമായ 'സത്യജ്വാല' എന്ന മാസികയെ സാമ്പത്തികമായി സഹായിക്കുക. 3. സത്യജ്വാലയില്‍ ഷിക്കാഗോ സീറോമലബാര്‍ രൂപതയിലെ വിശ്വാസികളെ ബാധിക്കുന്ന കാര്യങ്ങള്‍ വിശകലനംചെയ്തുള്ള  ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സത്യജ്വാലയുടെ എഡിറ്ററുമായി ബന്ധപ്പെടുക. 4. സത്യജ്വാലവഴിയും മറ്റ് ആധുനിക സോഷ്യല്‍ മീഡിയാവഴിയും അമേരിക്കയിലെ സീറോമലബാര്‍ സഭയുടെ ഭാവിയെ സംബന്ധിച്ച് വിശ്വാസികളെ  ബോധവല്‍ക്കരിക്കുക. 5. സത്യജ്വാലമാസിക അമേരിക്കയില്‍ കഴിവതും പ്രചരിപ്പിക്കുക. 6. ആവശ്യമായിവരുന്ന സാഹചര്യത്തില്‍ സഭാസംബന്ധിയായ കാര്യങ്ങളെ വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ അമേരിക്കയിലെ സീറോമലബാര്‍ ഇടവകപ്പള്ളികളില്‍ വിതരണം ചെയ്യുക. 7. അമേരിക്കയിലെ സീറോമലബാര്‍ ഇടവകകളില്‍ അല്മായര്‍ക്കെതിരായി സഭാധികാരം നടത്തുന്ന എല്ലാ അതിക്രമങ്ങളെയും ഗൗരവപൂര്‍വം പഠിച്ചശേഷം ഉചിതമെന്നുതോന്നിയാല്‍ അതിനെ എതിര്‍ക്കുകയും വിശേഷ താല്പര്യമെടുത്ത് അനുകൂലിച്ച് സഹായിക്കുകയും ചെയ്യുക. 8. അമേരിക്കയിലെ പല സീറോമലബാര്‍ വൈദികരും അവരോടു കൂടിനില്‍ക്കുന്നവരും ചേര്‍ന്ന് വിശ്വാസികള്‍ക്കെതിരായി കള്ളക്കേസുകള്‍ കൊടുക്കുന്നതായി ഈ യോഗം മനസ്സിലാക്കുന്നു. ഉദാഹരണത്തിന് സാന്‍ ഫ്രാന്‍സിസ്‌കോ (San Francisco) സെന്റ് തോമസ് സീറോ മലബാര്‍ ഇടവക പള്ളി മാന്യരായ ചില സഭാപൗരര്‍ക്കെതിരായി ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് ഫയല്‍ ചെയ്തിരിക്കുന്ന കള്ളക്കേസ്. ഇന്നവര്‍ നീതിക്കുവേണ്ടി പള്ളിപരിസരത്ത് നിരാഹാര പ്രാര്‍ത്ഥനാ യജഞം നടത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കുന്ന പുരോഹിതതന്ത്രം അമേരിക്കയില്‍ വിലപ്പോകുകയില്ലന്ന് സഭാധികാരം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 9. അമേരിക്കയിലെ സീറോമലബാര്‍ രൂപതയിലെ ഏതാനുംചില വൈദികര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതും നേര്‍ച്ചപ്പണം അതുസംബന്ധമായ കേസൊതുക്കാന്‍ ഉപയോഗിച്ചതുമായ വസ്തുത രഹസ്യമായ പരസ്യമാണ്. ഇനിമുതല്‍ സഭാനവീകരണസമതി ഇത്തരം കാര്യങ്ങളില്‍ ശക്തമായി പ്രതികരിക്കുക. 10. സമൂഹത്തില്‍ നടക്കുന്ന എല്ലാവിധ വിവേചനങ്ങളേയും പ്രത്യേകിച്ച് സ്ത്രീവിവേചനം, സഭയിലെ ജാത്യാധിഷ്ഠിതവിവേചനം, ക്‌നാനായ സമുദായത്തിലെ ശുദ്ധരക്താധിഷ്ഠിതവിവേചനം തുടങ്ങിയ എല്ലാ സാമൂഹ്യവിരുദ്ധ വിവേചനങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിക്കുക.  11. എല്ലാമാസത്തിലെയും രണ്ടാംബുധനാഴ്ച്ച ടെലികോണ്‍ഫറസ് സംഘടിപ്പിച്ച് വിവിധവിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യുക. ആദ്യത്തെ ചര്‍ച്ചാസമ്മേളനം നവംബറില്‍ ആരംഭിക്കുന്നതാണ്.

അമേരിക്കയിലെ കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനത്തെ അഥവാ കെ. സി. ആര്‍. എം.  നോര്‍ത്ത് അമേരിക്ക  യുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി താഴെ പറയുന്നവരെ യോഗം തെരഞ്ഞെടുത്തു.
General Coordinator: Chacko Kalarickal; Regional Coordinators: George Poozhikala (Qubec, Canada), Abraham Kandankery (North York, Canada) Jacob Kallupurackal (Boston, Massachusetts), Alex Kavumpurath (Elmont, New York), Dr. N. P. Sheela (Bronx, New York), Joseph Padannamakkal (Valley Cottage, New York), Dr. Thomas Palackal (White Plains, New York),  Paulson Kolangaden (Belle Mead, New Jersey), Mani Maliekal (Philadelphia, Pensnylvania), Sojan Pulickal (Camp Hill, Pensnylvania), James Kureekkattil (Rochester Hills, Michigan), Jose Kalliduckil (Chicago, Illinois), (George Neduvelil (Cooper Ctiy, Florida), Andrews Cherian (North Port, Florida), Jose Puthikunnel (Los Angeles, California)
ശ്രീ ജോസ് മുല്ലപ്പള്ളിയുടെ ഓഫീസ് കെട്ടിടത്തില്‍വെച്ചാണ് യോഗം കൂടിയത്. അദ്ദേഹത്തിനും ഷിക്കാഗോക്കാരുടെ സ്‌നേഹവിരുന്നിനും നന്ദി രേഖപ്പെടുത്തുന്നു. ആ യോഗത്തില്‍ വന്നുസംബന്ധിച്ച് അതിനെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഈ സംരംഭത്തിന് എല്ലാവിധ സഹായസഹകരണങ്ങള്‍ അപേക്ഷിക്കുന്നതിനോടൊപ്പം കൂടുതല്‍  താല്പര്യമുള്ളവര്‍ Chacko  Kalarickal (586-601-5195), Jose Kalliduckil (7739430416) ലുമായി ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുകായും ചെയ്യൂന്നു.

Join WhatsApp News
Rapter 2017-10-03 10:20:22

"And he said to them, “You go into the vineyard too and I will give you whatever is right. ... Or are you envious because I am generous? ". 

വിമതൻമാരിൽ  കൂടതലും ഏതേലും ഒരുകാലത്തു പുരോഹിതൻമാരുടെ വാലാട്ടി നടന്നിട്ടുള്ളതും ,താൻ പറയുന്ന വഴിയിൽ അവർ വീഴില്ല എന്ന് കണ്ടു വാൾ  എടുത്തവരും (അത് മറ്റുള്ളവരോട് പറയാൻ പറ്റുമോ) , അല്ലെങ്കിൽ ചില പുരഹിതന്മ്മാരെ , അവരുടെ സ്ഥാനത്തു നിർത്തി ബഹുമാനിക്കാതെ അവരെ സ്വന്തമായീ കൊണ്ട് നടന്നു തനിക്കു തന്നേയ് കെണിയായവരും ആയിരിക്കാനാണ് സാധ്യത. പിന്നൊരു കൂട്ടർ  അമെരിക്കൻ  പള്ളി യിൽ മാത്രമേ പോകൂ,അവിടെ ഒരു ഡോളർ കൊടുത്താലും സായിപ്പു ചിരിച്ചുകൊണ്ട് പറയും താങ്ക്സ്. സായിപ്പ് അവന്റെയ് വരുമാനത്തിന്റെയ് പത്തു ശതമാനം കൊടുക്കുന്നത് കൊണ്ടാണ് പള്ളി ഓടുന്നത് എന്ന്, അറിയില്ല മട്ടിൽ പൊട്ടൻ കളിക്കാനും  ബഹു മിടുക്കരാപത്തു എൺപതു വര്ഷം കൊണ്ട് (അതിൽ അവസാനത്തെ പതിനഞ്ച് വര്ഷം  "മൂലക്കൊതുക്കപ്പെടുന്ന സമയം" ആണ്. കണ്ടിട്ടില്ലേ പള്ളിയും പട്ടക്കാരനെയും വെല്ലു വിളിച്ചു നടന്ന അത്തരക്കാരുടെ ഇപ്പോഴത്തെ സ്ഥിതി.) അമേരിക്കയിൽ ഇരുന്നു ലോകം എല്ലാം നന്നാക്കാൻ നോക്കാതെ താനും തന്റെയ കുടുബവും വിശ്വാസത്തിൽ  നടക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്ന് തോന്നുന്നു.

NOTE : യെരുശലേം ദേവാലയവും   "ഇടിയാവിലയിൽ" പെടുമോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക