ദുബായ്: സാഹിത്യ പ്രേമികള്‍ക്ക്
വിരുന്നൊരുക്കുന്ന 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം
സമ്പന്നമാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ എഴുത്തുകാരന് തമ്പി ആന്റണിയും
എത്തുന്നു.അതെന്റെ വാസ്കോഡ ഗാമ ,ഭൂതത്താന്‍കുന്ന് എന്നീ കൃതികളുമായാണ്
അദ്ദേഹം മേളയ്ക്ക് എത്തുക .ഡി സി ബുക്സ് പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളും
ഡി സി ബുക്സിന്റെ പ്രത്യേക പവലിയനില്‍ ലഭ്യമാകും.കൂടാതെ നവംബര്‍ നാലിന്
വൈകിട്ട് ഏഴു മണിമുതല്‍ എട്ടുമണിവരെ പുസ്തകോത്സവത്തില്‍ തമ്പി ആന്റണി തന്റെ
രചനകളെക്കുറിച്ച സംസാരിക്കുകയും വായനക്കാര്‍ക്കു അദ്ദേഹവുമായി
സംവദിക്കുവാനും അവസരം ഒരുക്കിയതായി മേള സംഘാടകര്‍ അറിയിച്ചിട്ടുണ്ട് .
തന്റെ രചനകള്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നതിലും
മേളയിലെത്തുന്ന വായനക്കാരോടൊപ്പം സംവദിക്കുവാനും ലഭിച്ച അവസരം വലിയ
അംഗീകാരമാണെന്നും അദ്ദേഹം ഋലമലയാളിയോട് പറഞ്ഞു.
രണ്ടാം പതിപ്പിലേക്കു കടന്ന വാസ്കോഡഗാമയും ,ഇപ്പോള്‍ പ്രസിദ്ധീകരിച്ച
ഭൂതത്താന്‍ കുന്നും മലയാളി വായനക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞ സന്തോഷം കൂടി
അദ്ദേഹം പങ്കുവയ്ക്കുന്നു.ഗള്‍ഫ് മേഖലയില്‍ നിരവധി വായനയ്ക്ക് തന്റെ
പുസ്തകങ്ങള്‍ വായിക്കപ്പെട്ടതില് സന്തോഷം .സമൂഹ മാധ്യമങ്ങള്‍ വഴി
ലഭിക്കുന്ന അഭിപ്രായങ്ങളില്‍ തൃപ്തനാണ് .സന്തോഷിക്കുന്നു.ലോക പ്രശസ്ത
എഴുത്തുകാര്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ പങ്കെടുക്കാന്‍
സാധിച്ചതില്‍ എല്ലാവരോടും സന്തോഷവും ,സ്നേഹവുമുണ്ടെന്നും അദ്ദേഹം
അറിയിച്ചു .
ഇന്ത്യയില്‍നിന്ന് കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രമുഖരുടെ വന്‍നിര
എത്തുന്ന മേള ആണ് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തക മേള.ബുക്കര്‍ െ്രെപസ്
ജേതാവ് അരുന്ധതി റോയ്, ഗ്രാമി ജേതാവ് കവി ഗുല്‍സാര്‍, മാധ്യമപ്രവര്ത്തകന്
രാജ്ദീപ് സര്‍ദേശായി, നടിയും എം.പി. യുമായ ഹേമമാലിനി, നടി ആശ പരേഖ്,
നോവലിസ്റ്റ് പ്രീതി ഷേണായ്, അറിയപ്പെടുന്ന ക്വിസ് മാസ്റ്ററും രാജ്യസഭാ
എം.പി.യുമായ ഡെറക് ഒ. ബ്രെയന്‍, സ്ലംഗ് ഡോഗ് മില്യനയറിന്റെ രചയിതാവ്
വിദേശകാര്യ വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ വികാസ് സ്വരൂപ്
തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നെത്തുന്നവരില്‍ പ്രധാനികള്‍. മലയാളത്തിന്റെ
പ്രിയ കഥാകാരന് എം.ടി. വാസുദേവന്‍ നായരും ഇക്കുറി മേളയില്‍
പങ്കെടുക്കുണ്ട്.സംവിധായകന് കമല്‍, എഴുത്തുകാരായ സി. രാധാകൃഷ്ണന്, സി.വി.
ബാലകൃഷ്ണന്, നടനും എം.പി.യുമായ ഇന്നസെന്റ്, കവികളായ ഏഴാച്ചേരി
രാമചന്ദ്രന്, ആലങ്കോട് ലീലാകൃഷ്ണന്, അനില്‍ പനച്ചൂരാന്, കഥാകൃത്ത്
സന്തോഷ് ഏച്ചിക്കാനം, നോവലിസ്റ്റ് വി.ജെ. ജെയിംസ്, മാന്ത്രികന് ഗോപിനാഥ്
മുതുകാട്, സംഗീതസംവിധായകന് എം. ജയചന്ദ്രന്, തമിഴ്ഹിന്ദി നടന് ആര്.
മാധവന്, പാചകവിദഗ്ധന്‍ രാജ് കലേഷ്, ഫൊട്ടോഗ്രാഫര്‍ റിയാന്‍ ലോബോ,
തമിഴില്‍നിന്ന് എം.കെ.സ്റ്റാലിന് എന്നിവരും ഷാര്‍ജ പുസ്തകമേളയില്‍ വിവിധ
പരിപാടികളിലെത്തും. ചര്‍ച്ചകള്‍, അവാര്‍ഡുകള്‍,പുസ്തക പ്രകാശനം ,
കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിങ്ങനെ ആയിരത്തിലധികം സാംസ്കാരിക
വിനോദ വിജ്ഞാന പരിപാടികളാണ് ഇക്കൊല്ലം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍
നടക്കുക. നവംബര്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെ ഷാര്‍ജ എക്സ്പോ
സെന്ററിലാണ് മേള നടക്കുന്നത്.
അഞ്ചുവര്‍ഷത്തിനിടയില്‍ 48 ലക്ഷം ആളുകള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം
സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദശലക്ഷക്കണക്കിന്
പുസ്തകങ്ങളാണ് വില്പന നടത്തിയത്. ലോക സാംസ്കാരിക ചരിത്രത്തില്‍ ഷാര്‍ജ
പുസ്തകമേള ഇതിനോടകം പ്രത്യേക സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.1982 ജനുവരി
18നാണ് പുസ്തക മേള തുടങ്ങിയത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍
ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലാണ് പുസ്തക മേള.
"എന്റെ പുസ്തകത്തിലെ ലോകം "എന്ന പ്രമേയത്തില്‍ ആണ് മുപ്പത്തിയാറാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള സംഘടിപ്പിക്കുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍
ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്ന് 1,650 പ്രദര്‍ശനക്കാര്‍
പങ്കെടുക്കും.
യുകെ ആണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം.
15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ ആണ് മേളയിലുണ്ടാവുക.2,600 കലാ,
സാംസ്കാരിക, ശാസ്ത്ര, വിനോദ പരിപാടികളാണ് മറ്റൊരു ആകര്‍ഷണം. ദക്ഷിണ കൊറിയ,
ബംഗ്ലാദേശ്, ഡെന്മാര്ക്ക് എന്നിവ ആദ്യമായി ഇപ്രാവശ്യം
സാന്നിധ്യമറിയിക്കുമെന്നു ബുക്ക് അതോറിറ്റി ചെയര്മാന് അഹമ്മദ് റക്കാദ്
അല്‍ അമിരി അറിയിച്ചു.
മേളയോടനുബന്ധിച്ചുള്ള പ്രഫഷനല്‍ പരിപാടി ഒക്ട്ബോര്‍ 30, 31 തിയതികളില്‍
നടക്കും. ആഗോളതലത്തിലുള്ള 250 പ്രസാധകരും ഈ രംഗത്തെ വിദഗ്ധരും
പങ്കെടുക്കും. കൂടാതെ, നാലാമത് അലാ ലൈബ്രറി സമ്മേളനം നവംബര്‍ ഏഴ് മുതല്‍
ഒന്പതുവരെ എക്സ്പോ സെന്ററില്‍ അരങ്ങേറും.കഴിഞ്ഞ മൂന്നര ദശാബ്ദം കൊണ്ട്
പുസ്തകമേള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും ഗള്‍ഫിലെ ഏറ്റവും വലുതുമായ
രാജ്യാന്തര പുസ്തകമേളയായി മാറിക്കഴിഞ്ഞതായും ശാസ്ത്രം, സാഹിത്യം, സംസ്കാരം
എന്നീ വിഭാഗങ്ങള്‍ക്ക് വലിയൊരു വേദിയാണ് ഇപ്രാവശ്യം വായനക്കാര്‍ക്ക്
മുന്പില് ഒരുക്കിക്കൊടുക്കുന്നത് .
നിങ്ങളുടെ പുസ്തകം വിറ്റഴിയുന്നുണ്ടോ? എങ്കിൽ അതാണ് നിങ്ങളുടെ ഏറ്റവും വലിയ അംഗീകാരം