Image

ആളെക്കൊല്ലി (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

ബി.ജോണ്‍ കുന്തറ Published on 09 November, 2017
ആളെക്കൊല്ലി  (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
അപഹസനീയീ അഥവാ യുക്തിരഹിതീ എന്നെല്ലാം കേരളത്തിലെ   ഇന്നത്തെ  വാഹനസവാരി നിയമങ്ങള്‍ കാണുബ്ബോള്‍ തോന്നിപ്പോകുന്നു. ഇതെല്ലാം ഏതു ആത്മബോധം നശിച്ച ഭരണ കര്‍ത്താക്കള്‍ പടഞ്ഞിറക്കി എന്നു ചോധ്യീ ചെയ്യേണ്ടി വരുന്നു പ്രധാനമായും  ഇരു ചക്ര വാഹനങ്ങളിലെ യാത്രകള്‍.

ഈയടുത്ത കാലത്തു തിരുവനന്തപുരത്തിനടുത്തു നടന്ന ഒരു ഇരുചക്ര വാഹനാപകടത്തില്‍ മരിച്ച ഒരു കുട്ടിയുടേയും വാഹനം ഓടിച്ചിരുന്ന അമ്മയുടേയും കഥ വായിച്ചപ്പോള്‍ ഈ ലേഖനം എഴുതണമെന്നു തോന്നി. ഈസംഭവത്തില്‍ 'അമ്മ ശിരോകവചം ധരിച്ചിരുന്നു പുറകിലിരുന്ന മകനോ ഈകവചം ഉണ്ടായിരുന്നില്ല.സഹ സഞ്ചാരിക്ക് ഹെല്മറ്റ് വേണം എന്ന നിയമമില്ല. ഈ അപകടത്തില്‍ 'അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടു.ഇവിടെ ആരേയും കുറ്റപ്പെടുത്തുന്നില്ല.

ശിരോകവചം (ഹെല്മറ്റ്) നിയമം ഇതിനെ ഞാന്‍ ഭാര്യയെ കൊല്ലി എന്നു വിശേഷിപ്പിക്കുന്നു. കാരണം പുറകിലിരിക്കുന്ന യാത്രക്കാരന്‍ ഹെല്മറ്റ് ധരിക്കണം എന്ന നിയമം ഇവിടില്ല. ആരാണ് പലപ്പോഴുീ ഒരു മോട്ടോര്‍ സൈക്കിളിന്റ്റെ പുറകിലിരുന്നു സഞ്ചരിക്കുന്നത്? ഇതിലുള്ള മറ്റൊരു തമാശ പുറകിലിരിക്കുന്ന ആള്‍ക്ക് ശിരോകവചം വേണ്ട എന്നത് ഒരു അനുഗ്രഹമായി കരുതുന്ന സഹസഞ്ചാരികളാണ് ഒട്ടനവധി.

മറ്റൊരു കാഴ്ച നാം കേരളത്തിലെ റോഡുകളില്‍ സാധാരണ കാണുന്നതാണ് മോട്ടോര്‍ ബൈക്കുകളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്രനടത്തുന്നത്. ഭാര്യ ഭര്‍ത്താവ് ഒരുകുട്ടി മുന്‍പില്‍ മറ്റൊരുകുട്ടി നടുവില്‍. മുന്‍പിലിരിക്കുന്ന കുട്ടി വാഹനം ഓടിക്കുന്നില്ല അതിനാല്‍ ഹെല്മറ്റും വേണ്ട.
ഇവിടെ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണ്.പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് എന്തറിയാം? ഇവിടെ നിങ്ങളൊരു ഭാഗ്യപരീക്ഷണമാണ് നടത്തുന്നത്. ഒന്നാലോചിച്ചുനോക്കൂ നിങ്ങള്‍ സമര്‍ഥനായ ഒരു െ്രെഡവര്‍ ആയിരിക്കാം എന്നാല്‍ നിങ്ങളുടെ വാഹനത്തില്‍ മറ്റാരെങ്കിലും വന്നു മുട്ടിയാല്‍ നിങ്ങള്‍ക്ക് ഈ കുഞ്ഞുങ്ങള്‍ തെറിച്ചുപോകാതെ സൂഷിക്കുന്നതിനു പറ്റുമോ?
വഴിനീളെ പലപ്പോഴുീ കാണാറുണ്ട് പോലീസ് വാഹനങ്ങളും ഗതാഗത നിയന്ത്രണ ഉദ്യോഗസ്ഥരേയും എന്നാല്‍ ഇവരെ മദ്യപാനികള്‍ക്ക് മാത്രമേ ഭയമുള്ളൂ. ഇവര്‍ ഊതിക്കും എന്നാണ് പറയുക.അതില്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ വളരെ കഠിനം. മറ്റെന്തു തോന്യവാസവും െ്രെഡവര്‍മാര്‍ക്ക് കാട്ടാം ആരും ചോദിക്കുവാനില്ല.

കേരളത്തിലിന്ന്‌പൊതുനിരത്തുകളില്‍താങ്ങുവാന്‍പറ്റാത്തനിലയില്‍വാഹനങ്ങള്‍നിറഞ്ഞിരിക്കുന്നു.ഗതാഗത നിയമങ്ങള്‍ പുസ്തകത്തില്‍ ഉള്ളതല്ലാതെ ആരും പടിക്കുന്നുമില്ല പാലിക്കുന്നുമില്ല   നടപ്പാക്കുവാന്‍ ചുമതലപ്പെട്ടവര്‍ നടത്തുന്നുമില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കേരളത്തില്‍ െ്രെഡവ് ചെയ്തിരുന്നു എന്നാല്‍ ഇന്ന് വാഹനത്തില്‍ യാത്രക്കാരനായി ഇരിക്കുന്നതുതന്നെ പേടിച്ചാണ്. പലേ ഹൈവേകളിലും ലൈനുകള്‍ വരച്ചു വൈച്ചിട്ടുണ്ട് എന്നാല്‍ ആ വരകളുടെ നടുവില്‍ കൂടി ഓടിക്കുന്നതിനാണ് പലര്‍ക്കുമിഷ്ടം. ഇടത്തുവശത്തുകൂടി മറികടക്കരുത് എന്നത് നിയമമാണ് ഇതാരും നോക്കാറില്ല പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍.ഇവര്‍ക്ക് നടപ്പാതകളും റോഡുകള്‍.

കേരളത്തില്‍ പൊതുവെ ഒട്ടനവധിക്ക് എന്തുകൊണ്ടോ ഒരുവണ്ടിയുടെ സ്റ്റീയറിങ് വീലിനു പിന്നില്‍ ഇരുന്നാല്‍ അവരുടെ സ്വഭാവം കടക വിരുദ്ധമായി മാറുന്നു.  നല്ല സ്വഭാവങ്ങള്‍ ആദ്യമേ ചില്ലു താഴ്ത്തി പുറത്തേക്കെറിയുന്നു . തികച്ചും സ്വാര്‍ത്ഥതയോ മത്സര ബുദ്ധിയോ ഇവരെ കീഴടക്കുന്നു. ഈസമയം ഇവര്‍ക്കു യാതൊരു ദയയും മറ്റു സഞ്ചാരികളുമായി പരസ്പരമില്ല ഒരു പരിഗണന ആരോടുമില്ല. എനിക്ക് ആദ്യമെത്തണം എന്നചിന്തയില്‍ ഒരു മല്‌സര ഓട്ടമാണ്.

ആംബുലന്‍സുകള്‍ രോഗിയുമായി സൈറണും ലൈറ്റുകളും മിന്നിച്ചു ഒരിട കാണുന്നതിന് വേവലാതിപ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. എത്രയോ ജീവനുകള്‍ ട്രാഫിക് ജാമില്‍ പ്പെട്ടു വേണ്ടസമയം പരിചരണകിട്ടാതെ മരണപ്പെട്ടിരിക്കുന്നു എന്നതിന് കണക്കുവല്ലതുമുണ്ടോ?
ഇവിടെ, പൊതുജനവും കുറ്റക്കാരാണ് റോഡുകള്‍ എന്തിനെന്നോ എങ്ങിനെ ഉപയോഗിക്കണമെന്നോ ആര്‍ക്കും ഒരു പിടിയുമില്ല. റോഡുകള്‍ക്കരുകില്‍ ഇല്ലാത്ത സ്ഥലത്തു വ്യാപാരങ്ങള്‍ നടത്തി വഴിനടക്കാരെ ബുദ്ധിമുട്ടിച്ചു അവരെ വാഹന പാതകളില്‍ കൂടി നടത്തുന്നത് സ്ഥിരം കാഴ്ച. പട്ടണ ഭരണകര്‍ത്താക്കള്‍ ഇവയൊന്നും കാണുന്നില്ല എന്ന മട്ടിലും.

കേരളത്തിലെ ഇന്നത്തെ റോഡുകളുടെ അവസ്ഥയും ട്രാഫിക്കും എല്ലാം കാണുമ്പോള്‍ തോന്നുന്നത് ഭരണാധികാരികളും സമൂഹവും ഒരുപോലെ, എല്ലാത്തിനും മാറ്റംവരും നന്നാകും എന്നഒരാശക്കു വകയില്ല എന്നഒരു നിഗമനത്തിലെത്തിയോ എന്നു ചിന്തിച്ചുപോകുന്നു. എല്ലാമോരു കയ്യ് വിട്ട  കളിയായി മാറിയിരിക്കുന്നു.
ആളെക്കൊല്ലി  (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക