Image

സൗദി കെ എംസിസി സാമൂഹിക സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു

Published on 10 November, 2017
സൗദി കെ എംസിസി സാമൂഹിക സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു

ജിദ്ദ: ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായ കെ എംസിസി സൗദി നാഷണല്‍ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതിയുടെ 2018 വര്‍ഷത്തേക്കുള്ള അംഗത്വ കാന്പയിന്‍ ആരംഭിച്ചു. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി കെ എംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിക്ക് അപേക്ഷ ഫോം നല്‍കിയാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന അംഗത്വ കാന്പയിന്‍ ഉദ്ഘാടനം ചെയ്തതത്. 

അംഗങ്ങളായി മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപയും മാരകരോഗത്തിന് ചികില്‍സാ സഹായവും നല്‍കുന്നതാണ് സാമൂഹിക സുരക്ഷ പദ്ധതി. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ അപേക്ഷ ഫോമിലെ നിബന്ധനകള്‍ക്ക് വിധേയമായി സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് പദ്ധതിയില്‍ അംഗത്വം നല്‍കും. കെ എംസിസി സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേനയാണ് അംഗത്വ ഫോമുകള്‍ വിതരണം ചെയ്യുന്നത്. ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ അപേക്ഷാ ഫോമുകള്‍ക്ക് അതാത് സെന്‍ട്രല്‍ കമ്മിറ്റിയെ ബന്ധപ്പെടണം. ംംം.ാ്യസാരര.ീൃഴ വെബ്‌സൈറ്റില്‍ ഇഖാമ നന്പര്‍, അംഗത്വ നന്പര്‍ ഇവയിലേതെങ്കിലും നല്‍കി അംഗത്വ വിവരം പരിശോധിക്കാം. അംഗത്വം സ്വീകരിച്ച വിവരം അപേക്ഷയില്‍ നല്‍കപ്പെട്ട മൊബൈല്‍ നന്പറിലേക്ക് എസ്എംഎസ് വഴി അറിയിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ സ്വകീരിക്കും. ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. 

ഡിസംബര്‍ 15ന് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നടക്കുന്ന സൗദി കെ എംസിസി 'കാരുണ്യദിനം’ 38ാം വാര്‍ഷിക സമ്മേളനത്തില്‍ 2017 വര്‍ഷത്തില്‍ മരണപ്പെട്ട മുപ്പതോളം പേരുടെ കുടുംബങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ചെയ്യുമെന്നും 2018 വര്‍ഷത്തെ കാന്പയില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും അറിയിച്ചു.

നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, മുജീബ് പൂക്കോട്ടൂര്‍, ജമാല്‍ വട്ടപ്പൊയില്‍, സി.കെ. ഷാക്കിര്‍, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിന്പ്ര, കുഞ്ഞിമോന്‍ കാക്കിയ, ഇസ്മായില്‍ മുണ്ടക്കുളം, പി.എം.എ ജലീല്‍, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, മജീദ് പുകയൂര്‍, നാസര്‍ വെളിയംകോട്, നസീം കാടപ്പടി, പി.കെ. അലിഅക്ബര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക