എന്തിനെയാണ് ഭയം എന്ന് ചോദിച്ചാല്‍
കിട്ടുന്ന ഉത്തരങ്ങള്‍ മരണം, തോല്‍വി പിന്നേ അപകീര്‍ത്തി എന്നൊക്കെയാണ്.
ഒറ്റപെടലിനെ ഭയന്ന് നമ്മള്‍ പലതും കണ്ടില്ല കേട്ടില്ല എന്ന് വെക്കാറുണ്ട്.
ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പലരും സ്വയം നഷ്ടപ്പെടുത്തുന്നു, അവരുപോലും
അറിയാതെ. ചുറ്റും ആളുകള്‍ ഉള്ളപ്പോഴും ഏകാന്തത, മറ്റുള്ളവരുടെ
തീരുമാനങ്ങള്‍ക്ക് സ്വന്തം ശരികളെക്കാളും വിലകല്പിച്ചു
ജീവിക്കേണ്ടിവരുന്നത്, സങ്കടങ്ങള്‍ പറഞ്ഞു കരയാന്‍ ഒരു തോള്‍ പോലും
കിട്ടിയില്ലെങ്കിലും നിത്യവിശ്രമിത്തിനുള്ള അന്ത്യയാത്രയില്‍ നാല് തോളുകള്‍
കിട്ടും എന്ന പ്രതീക്ഷയില്‍.
ലോകത്തിന്റെ ഒരു ഭാഗത്തു വര്‍ഷങ്ങള്‍ അടുത്തിടപഴകിയതിനു ശേഷം
ദാമ്പത്യത്തിലേക്കു കടക്കുമ്പോള്‍ മറുവശത്തു പരിചയമില്ലാത്ത ഒരാളുമായി
വേറൊരു കൂട്ടര്‍ ജീവിതം പങ്കുവെക്കാന്‍ കണ്ണുംപൂട്ടി എടുത്തുചാടുന്നു.
ഞങ്ങളുടെ രീതി ആണ് ശരി എന്ന് വാദിക്കാം, സംസ്കാരത്തിന്റെയും
പാരമ്പര്യത്തിന്റെയും മഹത്വവും പറയാം പക്ഷെ എതുതന്നെ ആയാലും പരാജയങ്ങളില്‍
അവസാനിക്കാനുള്ള സാധ്യത നമ്മള്‍ കണ്ടു കഴിഞ്ഞു.
മൂന്ന് നേരം ഭക്ഷണം കഴിക്കണം അത് വിശന്നാലും ഇല്ലെങ്കിലും. അതെ ലാഘവത്തോടെ
മറ്റുള്ളവര്‍ ചെയ്യുന്നതെന്തും സ്വന്ത ജീവിതത്തില്‍ പകര്‍ത്തുകയാണ്
നമ്മള്‍. അതിനെ ഒന്ന് പുനര്‍ചിന്തിക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്.
പുതിയ ഒരു ചിന്ത അസുഖരമായ ഒന്നായി തോന്നുന്നത് അതിന്റെ പരിണിത ഫലം എന്താകും
എന്ന് അറിയാത്തതുകൊണ്ടോ അതോ മാറാന്‍ മനസ്സിലാത്തത് കൊണ്ടോ?
ചിലര്‍ക്ക് ധൈര്യം ഉണ്ടായേ തീരു ജീവിതം തിരിച്ചു പിടിക്കാന്‍. ബന്ധങ്ങള്‍
എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള
ആളുകള്‍ ആണ്. മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്ന
ബന്ധുക്കള്‍ എല്ലാവര്ക്കും ഉണ്ട്. അയ്യോ പാവം എന്നൊക്കെ പറയും എന്നാല്‍
സഹായിക്കാന്‍ ആരും ഉണ്ടാവാറില്ല. ഇതൊക്കെ സഹിച്ചിട്ടു ആരേം ഇതുവരെ
പുണ്ണ്യവാനായിട്ടോ പുണ്യവതിയായിട്ടോ പ്രഖ്യാപിച്ച ചരിത്രവുമില്ല. അപ്പൊ
പിന്നെ ആര്‍ക്കു വേണ്ടിയാണ് അകെ ഉള്ളൊരു ജീവിതം കളഞ്ഞുകുളിക്കുന്നത് ?
എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ എന്ന് അറിയില്ല പക്ഷെ എല്ലാവരെയും
സന്തോഷിപ്പിക്കാനുള്ളതല്ലലോ ഈ ചെറിയ ജീവിതം. അതിനോട്ടുകഴിയുകയുമില്ല.
ഒരുപാടു വൈകി പോയി എന്നാണ് തോന്നുതെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല,
എന്തുചെയ്യണമെന്ന് അറിയാത്തതുകൊണ്ട് ഒന്നും ചെയ്യാത്തവര്‍ ഇനിമുണ്ട്.
ബന്ധം ഏതു തന്നെ ആയാലും അതില്‍ വ്യക്തിത്തങ്ങള്‍ക്കു നിലനില്പില്ലെങ്കില്‍
അതെങ്ങനെ വിജയകരമാകും? പ്രതീക്ഷകള്‍ എല്ലാം പങ്കാളിയില്‍ അര്‍പ്പിച്ചാല്‍
നിങ്ങള്‍ നിങ്ങളോടു തന്നെ തെറ്റ് ചെയ്യുകയാണ്. സ്‌നേഹിക്കുന്നവര്‍ നമ്മളെ
വേദനിപ്പിക്കുന്നത് അതിനു അവര്‍ക്കു അനുവാദം കൊടുത്തതുകൊണ്ടാണ്. അത്
തുടരുക തന്നെ ചെയ്യും നിങ്ങള്‍ അത് മതിയാക്കാന്‍ തീരുമാനിക്കും വരെ.
സമയത്തിനും പ്രായത്തിനൊപ്പം മനസ്സും ചിന്തയും വളരുമ്പോള്‍ ചില ബന്ധങ്ങളോട്
വിടപറയേണ്ടി വന്നേക്കാം.
വിവാഹം ആരെയും പൂര്‍ണ്ണമാക്കുന്നില്ല. സന്തോഷം തരുന്നത് വിവാഹം അല്ല
മറിച്ചു നിങ്ങളോടൊപ്പം വിവാഹബന്ധത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യ്ക്തിയാണ്.
അതുപോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. സ്വാര്‍ത്ഥരായവരോടൊപ്പമുള്ള
ബന്ധങ്ങള്‍ തുടരുന്നത് മറ്റൊരാളുടെ സഹനം കൊണ്ടാണ്. താലികെട്ടാന്‍ കഴുത്തു
നീട്ടി കൊടുക്കുന്നത് വ്യക്തി സ്വാതന്ത്ര്യം അടിയറവു വെക്കല്‍ അല്ല പക്ഷേ
പലപ്പോഴും കേള്‍ക്കാം ഞാന്‍ ഭാര്യക്ക് ജോലിക്കു പോകാന്‍ അനുവാദം കൊടുത്തു
അല്ലെങ്കില്‍ കൂട്ടുകാരികളുമൊപ്പം പുറത്തു പോകാന്‍ അനുവദിച്ചു എന്നൊക്കെ.
മിക്ക സ്ത്രീകളും ജോലിക്കു പോകും എന്നാല്‍ എത്ര പേര് സ്വന്തം വീട്ടിലെ
ഇലക്ട്രിസിറ്റി ബില്ലോ വാട്ടര്‍ ബില്ലോ അടക്കുന്ന ചുമതല
ഏറ്റെടുക്കാറുണ്ട്? ഈ കാലഘട്ടത്തിലും അത് വീട്ടിലെ ആണുങ്ങളുടെ മേഖലയാണ്.
ഇതൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് , ആര്‍ക്കു എപ്പോള്‍ എന്ത്
സംഭവിക്കും എന്ന് അറിയില്ലലോ.
ശാരീരിക പീഡനം പോലെ തന്നെയാണ് മാനസിക പീഡനം. അതില്‍ പ്രധാനമായുള്ള ഒന്ന്
പണമിടപാടുകളിലെ രഹസ്യ സ്വഭാവവും. പങ്കാളിക്ക് ബാങ്ക് അക്കൗണ്ട്
അല്ലെങ്കില്‍ മറ്റു സാമ്പത്തിക നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
നിഷേധിക്കുകയും, അവരുടെ അറിവോ അനുവാദമോ ഇല്ലാതെ സാമ്പത്തിക ഇടപാടുകളില്‍
ഏര്‍പ്പെടുകയും ചെയ്യുക. നിസ്സാര ചിലവിനു പോലും കണക്കു
ബോധിപ്പിക്കേണ്ടിവരികയും, ജോലിക്കു പോകാന്‍ സമ്മതിക്കാതിരിക്കുയും ആണ്
ചിലര്‍ പങ്കാളിയെ നിയന്ത്രിക്കാന്‍ തിരഞ്ഞെടുക്കുന്നത് . അവരില്‍ നിന്ന്
മോഷ്ടിക്കുന്നവരും, മദ്യം, മയക്കു മരുന്ന്, ഗാംബ്ലിങ് മുതലായവയ്ക്ക്
അടിമപ്പെട്ടു അതിനെ ന്യായികരിക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല. കാലില്‍
കല്ലുകെട്ടിയപോലെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഒരാളുടെ മാത്രം ആകുമ്പോള്‍
അതില്‍ എവിടെയാണ് തുല്യതയും പരസ്പര ബഹുമാനവും?
ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച്
പരിഹസിക്കുകയോ, അവരോടു അപമര്യാദയായി പെരുമാറുമ്പോഴോ, അന്യന്മാരോടല്ല
ജീവിതപങ്കാളിയോടാണ് ആദ്യം മാന്യത പുലര്‍ത്തേണ്ടതെന്നു ആരും
പറഞ്ഞുകൊടുക്കാന്‍ മെനക്കെടാറില്ല. രണ്ടുപേരുടെയും
അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇടമുണ്ടാകാതെ ഒരാള്‍ പറയുന്നതെല്ലാം
മറ്റേ ആള്‍ അതേപടി അംഗീകരിക്കേണ്ടിവരിക. നിരന്തരമായ കുറ്റപ്പെടുത്തല്‍,
ബഹളം വെച്ചും ഉച്ചത്തില്‍ സംസാരിച്ചു നിശബ്ദപ്പെടുത്താനും ഉള്ള ശ്രമം.
എല്ലാത്തിനും പങ്കാളിയെ പഴിക്കുകയും ഒരിക്കലും ഒന്നും തന്റെ തെറ്റായി
കരുതാത്തവരും, മാപ്പു പറഞ്ഞിട്ടു വീണ്ടും ഉപദ്രവം തുടരുന്നവരും ഉണ്ട്.
പങ്കാളി മാനസിക പ്രശ്ങ്ങള്‍ ഉള്ള വ്യക്തി ആണ് എന്ന് വരുത്തി തീര്‍ത്തു
മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ചു അവരുടെ വിശ്വാസം നേടാനും ഇവര്‍ക്ക്
അനായാസം കഴിയും. കലഹിച്ചു വീട്ടില്‍ സമാധാനം നഷ്ടപ്പെടുത്തും അല്ലെങ്കില്‍
ഭീഷണിപ്പെടുത്തി കാര്യം നേടും. ആത്മാര്‍ത്ഥമായ സ്‌നേഹമോ കരുതലോ
ഉണ്ടാവാറില്ല ഇങ്ങനെ ഉള്ളവര്‍ക്ക് ആരെയും വിഷമിപ്പിക്കുന്നതില്‍
മടിയുമില്ല.
മറ്റുള്ളവരെ മാറ്റിനിര്‍ത്തി അവനവനോട് ഉള്ള കടമ ആദ്യം മനസ്സിലാക്കണം ,
സ്വന്തം ആത്മാഭിമാനത്തിനു വിലകല്പിക്കാന്‍ ശീലിക്കുക. ഇഷ്ടപെടാത്ത
പെരുമാറ്റങ്ങള്‍ സംസാരങ്ങള്‍ ആരില്‍നിന്നും തന്നെയായാലും നിര്‍ത്താന്‍
ആവശ്യപ്പെടുക. ഇങ്ങനെ ഒരു ബന്ധത്തതില്‍ നിന്ന് പുറത്തുകടക്കാന്‍
ബുദ്ധിമുട്ടാണ്, എല്ലാം സ്വന്തം തെറ്റാണ് എന്ന് തോന്നിയേക്കാം. അങ്ങനെ
പറയാനും ആളുകള്‍ ഉണ്ടാവും. നിങ്ങള്‍ അല്ല പങ്കാളിയുടെ മോശമായ
പെരുമാറ്റത്തിന് ഉത്തരവാദി ആരെയും നന്നാക്കാം എന്ന് ആഗ്രഹിക്കുകയും വേണ്ട.
വീടിനു മുന്‍പിലുള്ള റോഡിന്‍റെ പണി പൂര്‍ത്തിയായിട്ടു അധികമായില്ല പക്ഷെ
മഴകാരണം അതില്‍ കുണ്ടുംകുഴികളും കണ്ടുതുടങ്ങി. അത് ഒന്ന് ശരിയാക്കാന്‍
എന്താ ചെയ്യണ്ടത് എന്ന് അറിയാന്‍ ഒരു സുഹൃത്തിനോട് ചോദിച്ചു . എല്ലാ
റോഡിന്റെയും അവസ്ഥ ഇതുതന്നെയാണ് എന്നായിരുന്നു മറുപടി. അമ്മയോട്
പറഞ്ഞപ്പോഴോ, ഞങ്ങളുടെ കാലത്തു ടാര്‍ ഇട്ട റോഡ് പോലും ഉണ്ടായിരുന്നില്ല
എന്നും! ഇന്നും നമ്മളുടെ ഇടയില്‍ ഈ പ്രവണതയുടെ ഗൗരവം മനസ്സിലാക്കാനോ
ആരോഗ്യപരമായ ബന്ധങ്ങള്‍ എന്താണെന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാനും
ഉള്ള ശ്രമം കാണുന്നില്ല.
ഒരൊളിച്ചോട്ടം എന്ന പോലെ ശ്രദ്ധ മറ്റുപലതിലേക്കും തിരിച്ചു വിടാം എന്നാല്‍
നിങ്ങള്‍ പരാജയപെട്ടു നിങ്ങളോടു നീതി പുലര്‍ത്താന്‍. വളരെ വൈകി ആണ്
തനിക്കു പറ്റിയ ആളെ അല്ല വിവാഹം കഴിച്ചതെന്ന് പലരും മനസ്സിലാക്കുന്നത് . ആ
തിരിച്ചറിവ് എന്തിലേക്കു നയിക്കുന്നു എന്നത് തികച്ചും വ്യക്തിപരമാണ്.
ഒരായുസ്സ് മുഴുവന്‍ ശ്രമിക്കാം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍, എന്നാല്‍
ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല കാരണം നിങ്ങളുടേതാണ് ജീവിതം.
"A hasty generalization is a broad claim based on too-limited evidence. It is unethical to assert a broad claim when you have only anecdotal or isolated evidence or instances."
A hasty generalization is a fallacy in which a conclusion is not logically justified by sufficient or unbiased evidence. Also called insufficient sample, converse accident, faulty generalization, biased generalization, jumping to a conclusion, secundum quid, and neglect of qualifications.
By definition, an argument based on a hasty generalization always proceeds from the particular to the general.
On top of it all, your article instigates normal couples ( with normal problems in married life ) to think in your line at the slightest sign of "issues" , make issues big, and get out of the marriage at the earliest. American Way? Is this the advise we should be giving to youngsters?
Vidyadharan is cooking up stories to project as savior of women, highlighting the plight of exceptional problem cases he is familiar with.
Beauty of marriage is being able to appreciate the difference while trying the union day in and day out, while both parties agreeing to compromise. Just like men are generally dominant role in a family, there are marraiges where woman taking dominant role.
Not a service to the society to project problems of a few and prompt them to separate on insignificant issues.
അമേരിക്കയിലെയും ഓരോ കുടുംബങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്‍തമാണ്. നിങ്ങൾ സ്റ്റീരിയോടൈപ്പ് ചെയ്യുന്നത് പോലെ അല്ലാത്ത ആളുകളും ഇവിടെയൊക്കെ ഉണ്ടേ? പുതുതായി കല്യാണം കഴിച്ച പെൺകുട്ടികൾ നിസ്സാര പ്രശ്നങ്ങൾ വരുമ്പോഴേക്കും ഡിവോഴ്സ് എന്ന് പറഞ്ഞു തുടങ്ങിയാൽ , ഇത് എവിടെ കൊണ്ട് നിൽക്കും?
Will you give such an advise to your daughter at the time of her marriage? Think about divorce if it is not working out on the first start of issue.
That is why I'm saying. There are issues everywhere, in American way of thinking, individuality is given high importance. People who think too much about SELF over anythingelse have issues, irrespective of man or woman, they will have issues everywhere - work place, social, with kids- when they deal with other people.
Respect, adjust, compromise move forward as one family. Unfortunate situation of too bad to course correct? divorce. But don't generalize that is what is happening to every woman all the time.
Shame on you Hindu Dad: The whole world is now caught up in the sexual abuse cases by men of power including priests. I am a married man never raised my hand against my wife or children. My children don't have a chance to go and tell anybody that their father abused their mother. Can you say that? I don't think so. Because your words reflect what you have been thinking and doing for years. You are not alone Look out there and see how many leaders are lately accused of exploiting the trust people bestowed on them and abusing women. When parents marry their girls they never expect them to be abused by their husbands .But greedy people like you are exploiting a screwed up system which is corrupted with dowry and causes an enormous burden for parents of the girls. Those who are poor they are doomed. You owe an apology to the writer. If you are a man do it instead spitting out garbage continuously. I am proud of many male members writing about the abuse against women. I am pretty sure their parents instilled those values in them. And you; you are beyond rehabilitation. Never ever we want to see you on this page. Get lost before I contain you.