Image

ജിഷ്‌ണു കേസില്‍ കൃഷ്‌ണദാസിന്‌ തിരിച്ചടി:വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുത്‌

Published on 16 November, 2017
ജിഷ്‌ണു കേസില്‍ കൃഷ്‌ണദാസിന്‌ തിരിച്ചടി:വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുത്‌

ന്യൂദല്‍ഹി: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്‌ണു പ്രണോയ്‌ എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍  ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി. കൃഷ്‌ണദാസിന്റെ ആവശ്യം കോടതി തള്ളി. കേസില്‍ വിചാരണ തീരുന്നതുവരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന്‌ കൃഷ്‌ണദാസിനോട്‌ കോടതി നിര്‍ദേശിച്ചു. രോഗാവസ്ഥയിലുള്ള അമ്മയെ കാണണമെന്നാവശ്യപ്പെട്ടാണ്‌ കൃഷ്‌ണദാസ്‌ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയത്‌.

കേസ്‌ അന്വേഷിക്കാന്‍ കഴിയില്ലെന്ന സി.ബി.ഐ നിലപാടിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ കേസ്‌ സി.ബി.ഐയ്‌ക്കു വിടില്ല. സി.ബി.ഐ എന്തുകൊണ്ട്‌ ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചു. കേസ്‌ എന്തുകൊണ്ട്‌ സി.ബി.ഐയ്‌ക്കു വിട്ടതെന്ന കാര്യം ബോധിപ്പിക്കാനും സര്‍ക്കാറിന്‌ കോടതി നിര്‍ദേശം നല്‍കി.

ജിഷ്‌ണു പ്രണോയ്‌, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ പി. കൃഷ്‌ണദാസ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. കേസ്‌ ഡയറിയിലെ സുപ്രധാന ഭാഗങ്ങളുടെ പരിഭാഷയും സമര്‍പ്പിക്കണമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക