Image

ഭീഷണിവേണ്ട. ഞങ്ങള്‍ ആ പണം തരാതെ ഒളിച്ചോടുകയില്ല ; വിശാല്‍

Published on 25 November, 2017
ഭീഷണിവേണ്ട. ഞങ്ങള്‍ ആ പണം തരാതെ ഒളിച്ചോടുകയില്ല ; വിശാല്‍

നി ര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി അന്‍പുചെഴിയാനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത മാനസിക പീഡനം അനുഭവിച്ചത് കൊണ്ടാണ് മരണത്തെക്കുറിച്ച് ആലോചിച്ചതെന്നും എല്ലാവരും മാപ്പ് തരണമെന്നും അശോക് കുറിച്ചു.

തമിഴ് സിനിമയിലെ പല പ്രമുഖ നിര്‍മാതാക്കളുടെയും സാമ്ബത്തിക ശ്രോതസ്സ് അന്‍പുചെഴിയാനാണ്. അതുകൊണ്ട് തന്നെയാണ് ഒരു വിഭാഗം അദ്ദേഹത്തെ അനുകൂലിച്ചും മറ്റൊരു വിഭാഗം പ്രതികൂലിച്ചും സംസാരിക്കുന്നത്. അശോകിന്റെ മരണം അത്മഹത്യയല്ല കൊലപാതകമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് പിടികൂടാന്‍ പോലീസ് സന്നദ്ധത കാണിക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ ആവശ്യപ്പെട്ടു.

‘ഞാന്‍ സമ്മതിക്കുന്നു, ഭൂരിഭാഗം നിര്‍മാതാക്കളും പലിശയ്ക്ക് പണം വാങ്ങിയിട്ടാണ് സിനിമ എടുക്കുന്നത്. പക്ഷേ ഭീഷണിവേണ്ട. ഞങ്ങള്‍ ആ പണം തരാതെ ഒളിച്ചോടുകയില്ല. പാര്‍ത്ഥിപന്‍, ഗൗതം മേനോന്‍ പിന്നെ ഞാനും ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ട്. കള്ളപ്പലിശക്കാരെ പിന്തുണയ്ക്കുന്ന എതെങ്കിലും രാഷ്ട്രീയ പ്രതിനിധി തമിഴ്‌നാട്ടില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ വെറുതെ വിടില്ല. നിര്‍മാതാക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പ്രൊഡ്യൂസേഴ്‌സ് ആണ്. ദുര്‍ഘട സമയങ്ങളില്‍ ആരും ഞങ്ങളെ സമീപിക്കാന്‍ മടിയ്ക്കരുത്’ വിശാല്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക