Image

വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ സഹപാഠികള്‍ അറസ്റ്റില്‍

Published on 07 December, 2017
വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ സഹപാഠികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാഡമിയിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ സഹപാഠികളാണ് അറസ്റ്റിലായത്. മാനസിക പീഡനം ദളിത് പീഡനം, ഭീഷണി, മര്‍ദനം തുടങ്ങി എട്ടുവകുപ്പുകള്‍ ചേര്‍ത്താണ് കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരില്‍ എത്തിയ പെണ്‍കുട്ടി, താമസിച്ചിച്ചിരുന്ന ഹോട്ടല്‍ കെട്ടിടത്തില്‍നിന്നു ചാടി കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഐപിഎംഎസ് ഏവിയേഷന്‍ കോളജിലെ ബിബിഎ ഏവിയേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശിനിയായ പെണ്‍കുട്ടി. 

നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാര്‍ഥികള്‍ താമസിച്ചിരുന്നത്. ജാതി ആക്ഷേപത്തെ തുടര്‍ന്ന് മനംനൊന്ത വിദ്യാര്‍ഥിനി ഹോട്ടലിന്റെ മൂന്നാം നിലയിലെത്തുകയും താഴേയ്ക്കു ചാടുകയുമായിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ കാലുകളും ഒടിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ കൂടിയിരുന്നതായും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക