Image

ലൗ ജിഹാദിനെ കൊലപാതകംകൊണ്ട് നേരിടുന്നു ആര്‍.എസ്.എസ് (ദീപ നിഷാന്ത്)

Published on 08 December, 2017
ലൗ ജിഹാദിനെ കൊലപാതകംകൊണ്ട് നേരിടുന്നു ആര്‍.എസ്.എസ് (ദീപ നിഷാന്ത്)
പട്ടാപ്പകല്‍ ഒരു മനുഷ്യനെ വെട്ടിത്തുണ്ടാക്കി കത്തിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലിട്ട് വെല്ലുവിളിച്ച ഒരു നരഭോജിയെപ്പറ്റിയാണ് എഴുതിയത്.... ഊഹാപോഹങ്ങളൊന്നുമില്ല അതില്‍. നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. അതിനെയും ന്യായീകരിക്കാന്‍ ഇവിടാളുണ്ട്.. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ,തെല്ലും ആധികാരികതയില്ലാത്ത, ഗീബല്‍സിയന്‍ നുണകള്‍ അച്ചടിച്ചു വെച്ച പോസ്റ്ററുകളും തെറിവിളികളുമായി ആ കിരാത കൃത്യത്തെ ചിലര്‍ ന്യായീകരിക്കുന്നതു കാണുമ്പോള്‍ ഭയമല്ല..അറപ്പാണ് തോന്നുന്നത്!

നിങ്ങളോടൊക്കെ എന്ത് സംവാദസാധ്യതയാണുള്ളത്?

നിങ്ങളയാളുടെ അനുയായികളാണ്!!

"കരുത്തരും ഭയരഹിതരും ക്രൂരരുമായ യുവാക്കളെയാണ് എനിക്കാവശ്യം.. അവരുടെ കണ്ണുകളില്‍ നിന്നും എന്തിനും പോരുന്ന ഹിംസ്രജന്തുക്കള്‍ ചാടി വീഴുന്നത് കാണാന്‍ ഞാനാഗ്രഹിക്കുന്നു", എന്ന് വിളിച്ചു പറഞ്ഞ ഹിറ്റ്‌ലറിന്റെ യഥാര്‍ത്ഥഅനുയായികളാവാന്‍ അര്‍ഹത നിങ്ങള്‍ക്കു തന്നെയാണ്.. ഒരു ശവശരീരത്തെനോക്കി ആര്‍ത്തു ചിരിച്ചു കൊണ്ട്, "ഈ വലിയ ശരീരം തുണ്ടുതുണ്ടായി മുറിച്ച്, ചൂണ്ടയില്‍ കോര്‍ത്ത് കായലിലിട്ടാല്‍ എത്രയെത്ര മത്സ്യങ്ങളെ പിടിക്കാം" എന്ന് പറഞ്ഞ് ഹിറ്റ്‌ലറെപ്പോലെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ... ഒരു മരണത്തെ ഹീനമാം വിധം ബാലന്‍സിംഗ് തന്ത്രങ്ങളാല്‍ ന്യായീകരിക്കാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും?

1948 ജനുവരി മുപ്പതാം തിയ്യതി പ്രാര്‍ത്ഥനാ മന്ദിരത്തില്‍ നിന്നിറങ്ങി വരികയായിരുന്ന അമ്പത്താറിഞ്ചൊന്നുമില്ലാത്ത ഒരു മെലിഞ്ഞ മനുഷ്യന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച ആളെ പൂജിക്കുന്നവരല്ലേ നിങ്ങള്‍?

" ആര്‍.എസ്.എസ്സിനെ വിമര്‍ശിച്ച് എഴുതിയില്ലായിരുന്നുവെങ്കില്‍ ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു'' എന്ന് ഒരുളുപ്പുമില്ലാതെ പറഞ്ഞ സംഘപരിവാറിന്റെ ശൃംഗേരി എം.എല്‍.എ. ജീവരാജിന്റെ കൂട്ടത്തില്‍പ്പെട്ടവരല്ലേ നിങ്ങള്‍?

" ഗൗരി വിതച്ചത് അവര്‍ തന്നെ കൊയ്തു" എന്ന് പറഞ്ഞ് ആ കൊലപാതകത്തെ ന്യായീകരിച്ച സര്‍ക്കാരിന്റെ മാധ്യമ ഉപദേശകനായ അശീഷ് മിശ്രയുടെ വാക്കുകളെ ആഘോഷിച്ചവരല്ലേ നിങ്ങള്‍?

ജ്ഞാനപീഠ പുരസ്കാരജേതാവായ ഒരു മനുഷ്യന്‍ മരിച്ചപ്പോള്‍ ലഡു വിതരണം നടത്തിയവരല്ലേ നിങ്ങള്‍?

ആ ലഡു ഇനിയും ബാക്കിയുണ്ടാവും! പോയി ആഘോഷിക്ക്!

ഒരു കൊലപാതകാനന്തരപശ്ചാത്തലത്തില്‍ സാമാന്യ മനുഷ്യര്‍ പ്രകടിപ്പിക്കേണ്ട ഔപചാരിക ഔചിത്യമൊന്നും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നേയില്ല! നിങ്ങളില്‍ നിന്നും സംവാദമര്യാദകള്‍ പ്രതീക്ഷിച്ചല്ല ഇവിടാരെങ്കിലും എന്തെങ്കിലും എഴുതുന്നതും പറയുന്നതും...

"മുസ്ലീംമുക്തഭാരതമാണ് ലക്ഷ്യ"മെന്ന് പ്രഖ്യാപിച്ച സാധ്വി പ്രാചിമാരും കര്‍ഷകരുടെ ആത്മഹത്യയെപ്പറ്റി പറഞ്ഞപ്പോള്‍ "അവര്‍ യോഗ ചെയ്യട്ടെ!'' എന്നുപദേശിച്ച കൃഷിമന്ത്രിമാരും രാജ്യം കണ്ട എക്കാലത്തേയും വലിയ വംശഹത്യയെ, "ഋ്‌ലൃ്യ മരശേീി വമ െമി ലൂൗമഹ മിറ ീുുീശെലേ ൃലമരശേീി" എന്ന ഐസക് ന്യൂട്ടന്‍ സിദ്ധാന്തമുപയോഗിച്ച് നിസ്സാരവത്കരിച്ച പ്രധാനമന്ത്രിമാരുമാണ് നിങ്ങളുടെ മസ്തിഷ്കത്തെ മുന്നോട്ടു നയിക്കുന്നത്..

ഒരു ഭാഗത്ത് പശുവും മറുഭാഗത്ത് മനുഷ്യനും നില്‍ക്കുമ്പോള്‍ നിങ്ങള്‍ പശുവിന്റെ പക്ഷമേ ചേരൂ...

പക്ഷേ എല്ലാവര്‍ക്കും അതിനു കഴിഞ്ഞെന്നു വരില്ല..സിംഹത്തിനും മാന്‍പേടയ്ക്കും ഇടയില്‍ നില്‍ക്കുമ്പോള്‍ നിഷ്പക്ഷതയെപ്പറ്റി സ്റ്റഡി ക്ലാസ്സെടുക്കാന്‍ എല്ലാവരേയും നിര്‍ബന്ധിക്കരുത്..

"ഉണരാന്‍, ഉറങ്ങാന്‍, മിഴിക്കുവാന്‍, ചിമ്മുവാനാകാതെ, കണ്ണൊരനാവശ്യദുര്‍ഭരഭാരമായി" കൊണ്ടു നടക്കുന്നവരാണ് നിങ്ങള്‍!

കടമ്മനിട്ടയുടെ കവിതയോര്‍മ്മ വരുന്നു!

"താങ്കള്‍ മാംസഭുക്കാണോ?" അയാള്‍ ചോദിച്ചു.

"അങ്ങനെയൊന്നുമില്ല!" ഞാന്‍ പറഞ്ഞു.

"താങ്കളോ?" ഞാന്‍ ചോദിച്ചു.

"ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധസസ്യഭുക്കുകളാണ്." തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.

"നിങ്ങളില്‍ ചില പുല്ലു തീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ വയറു കീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടിനുറുക്കിത്തിന്നതോ? തള്ളയേയും?" ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി.

ഒരു വികൃതജന്തുവായി രൂപം മാറിയ അയാള്‍ കൊലപ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലുകുലച്ചുകൊണ്ട് എന്റെ നേരെ മുരണ്ടു:

"ക്യാ???...!"

(അപ്പോ റെഡി, വണ്‍, ടു, ത്രീ.... സ്റ്റാര്‍ട്ട്!
മുരള്‍ച്ചയും പോസ്റ്ററൊട്ടിപ്പും തുടങ്ങിയാലും! എന്നിട്ട് തിയേറ്ററില്‍ പോയി അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം കേട്ടാലും!)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക