Image

ഓഖി മുന്നറിയിപ്പു സി.പി.എം.പൂഴ്ത്തി; സി.പി.ഐ എന്ന വാഴയെ വെട്ടാന്‍. പൊലിഞ്ഞ ജീവിതങ്ങള്‍ക്കു ഉത്തരവാദി പിണറായി സര്‍ക്കാര്‍ മാത്രം.(കടക്കൂ പുറത്ത്: ചാരുംമൂട് ജോസ്)

ചാരുംമൂട് ജോസ്) Published on 13 December, 2017
 ഓഖി മുന്നറിയിപ്പു സി.പി.എം.പൂഴ്ത്തി; സി.പി.ഐ എന്ന വാഴയെ വെട്ടാന്‍. പൊലിഞ്ഞ ജീവിതങ്ങള്‍ക്കു ഉത്തരവാദി പിണറായി സര്‍ക്കാര്‍ മാത്രം.(കടക്കൂ പുറത്ത്: ചാരുംമൂട് ജോസ്)
ഓഖി ദുരന്തം കേരളത്തെ മൊത്തമായി ബാധിച്ച മഹാദുരന്തമാണ്. കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഇത്രയും അധികം മത്സ്യത്തൊഴിലാളികള്‍ നാടിന് നഷ്ടമായത്. നവംബര്‍ 27, 28, 29 തീയതികളില്‍ പല തവണകളായി ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റ്, ശക്തമായ മഴ ഇവയൊക്കെ ഉണ്ടാകുമെന്നും കടലില്‍ മത്സ്യത്തൊഴിലാളികള്‍ പോകരുത് എന്നും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായി മുന്നറിയിപ്പു നല്‍കിയ വിവരങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കള്ളത്തരങ്ങള്‍ പടച്ചു വിടാന്‍ ഇനിയും പിണറായി സര്‍ക്കാരിനാവില്ല.

സി.പി.എം., സി.പി.ഐ. പോരുകള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഐ കൈകാര്യം ചെയ്യുന്ന Revenue Dept.ന് മന്ത്രിക്കും, പാര്‍ട്ടിക്കും കൊടുക്കാനുദ്ദേശിച്ച പണി പാളിയതു മൂലം പാവപ്പെട്ട കഠിനാദ്ധ്വാനം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ നൂറുകണക്കിന് കുടുംബങ്ങളാണ് അനാഥരായിരിക്കുന്നത്.

നവംബര്‍ 30 നെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നറിയിച്ചിരുന്നെങ്കില്‍ അനേകം തൊഴിലാളികള്‍ ഇന്നും ജീവിച്ചിരുന്നേനെ!

അപകടം സംഭവിച്ചു 3 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ, റവന്യൂ മന്ത്രിയോ സ്ഥലം സന്ദര്‍ശിച്ചില്ല. ഡിസംബര്‍ 3ന് ഇരട്ടച്ചങ്കുമായി കടല്‍ത്തീര വീട്ടുകാരെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ചങ്കു കീറി വിടുന്ന സ്ഥിതിവരെ എത്തിയേനേ! സെക്രട്ടറിയേറ്റില്‍ നിന്നും പത്തുമിനിട്ടു യാത്ര ചെയ്തു സംഭവ സ്ഥലത്തെത്താന്‍ 4 ദിവസം വേണ്ടി വന്നത് വലിയ വീഴ്ചയായി സ്വന്തക്കാര്‍ നഷ്ടമായവര്‍ ഒരിക്കലും ഇതു മറക്കില്ല. ഇരട്ടച്ചങ്കുമായി എത്ര ബുള്ളറ്റ് പ്രൂഫ് കാറുമായി യാത്ര ചെയ്താലും ഈ നരഹത്യക്ക് ഉത്തരവാദി പിണറായി സര്‍ക്കാര്‍ തന്നെയാണ്. മരണപ്പെട്ടു കഴിഞ്ഞു കുറെ ഖജനാവിലെ കാശുവാരിക്കൊടുത്തതു കൊണ്ടു നഷ്ട്‌പ്പെട്ട ജീവനുകള്‍ക്ക് വിലയാവില്ലല്ലൊ.
കള്ളത്തരവും, പൊള്ളത്തരവും കാണിച്ചല്ല ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഭരണത്തിലിരിക്കുമ്പോള്‍ സുനാമി സമയത്തു പ്രവര്‍ത്തിച്ചതെന്നു കേരള ജനത നന്ദിയോടെ എന്നും ഓര്‍ക്കും.

ദുരന്തമുണ്ടാകുമ്പോള്‍ പാര്‍ട്ടി മീറ്റിഗുകളും ഫൂളിഷ് ബ്യൂറോകള്‍ നടത്താനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണി ശ്രമിക്കില്ലാ എന്നും കേരള ജനത തിരിച്ചറിഞ്ഞു.

നൂറുകണക്കിനു മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങള്‍ക്കും, അനാഥരായ കുടുംബങ്ങളുടെയും ഈ അവസ്ഥക്ക് കാരണക്കാരായവര്‍ പിണറായി സര്‍ക്കാരാണെന്ന് വസ്തുതകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഈ സര്‍ക്കാരിനു ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. കടക്കൂ പുറത്തു എന്ന് ജനം പറയുന്നു. പെണ്ണും, മണ്ണും, ബസ് വിവാദവുമായി മൂന്നു മന്ത്രിക്കസേര ഒഴിഞ്ഞു കിടക്കുന്നു. എല്ലാം വെട്ടിപ്പിടിക്കാന്‍ സി.പി.എം. അന്‍വറിനും, ജോയിസ് ജോര്‍ജിനും, എം.എം.മണി മന്ത്രിയും ഒത്താശ ചെയ്യുന്നു. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എല്ലാം ശരിയാക്കാം എന്നു പറഞ്ഞു അധികാരത്തിലേറിയപ്പോള്‍ എല്ലാം മറന്നു ഇപ്പോള്‍ ജനങ്ങളുടെ ഇടയിലിറങ്ങാന്‍ ഇരട്ടച്ചങ്കന് ബുള്ളറ്റ് പ്രൂഫ്കാര്‍. തകരട്ടെ കമ്മ്യൂണിസം.

ജയ്ഹിന്ദ്
ചാരുംമൂട് ജോസ്‌

 ഓഖി മുന്നറിയിപ്പു സി.പി.എം.പൂഴ്ത്തി; സി.പി.ഐ എന്ന വാഴയെ വെട്ടാന്‍. പൊലിഞ്ഞ ജീവിതങ്ങള്‍ക്കു ഉത്തരവാദി പിണറായി സര്‍ക്കാര്‍ മാത്രം.(കടക്കൂ പുറത്ത്: ചാരുംമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക