ഇവിടെ എത്തുന്നവരില്‍ പലരും ബാച്ചിലര്‍മാര്‍ തന്നെ. എന്നാല്‍ ചിലര്‍
കല്യാണം കഴിച്ച് ജീവിതത്തിലും മുത്തച്ഛന്മാരാണ്. ഇവരെ
പരിശീലിപ്പിക്കുന്നവരാവട്ടെ, നല്ല പട്ടാളചിട്ടയോടെ കാര്യങ്ങളറിയുന്ന
ഓഫീസേഴ്‌സും. പരിശീലനം അറിയപ്പെടുന്നത് ചെറിഹില്‍ പ്രോഗ്രാം എന്ന
പേരിലാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളായി സാന്റാ സര്‍വ്വകലാശാല എന്നു
കേള്‍ക്കുന്നുണ്ടെങ്കിലും വാര്‍ത്തിയിലാവുന്നത് ഇപ്പോഴാണ്. ഷോപ്പിങ്
മാളുകളിലും നഗരവീഥികളിലും ആഘോഷങ്ങളിലും പങ്കെടുക്കാനായാണ് ഇത്തരം സാന്റാ
ക്ലോസുമാര്‍ തീവ്രപരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. ആരോഗ്യസംരക്ഷണം,
മേയ്ക്കപ്പ്, ഭക്ഷണം തുടങ്ങി കരയുന്ന കുട്ടികളെ സന്തോഷിപ്പിക്കല്‍ മുതല്‍
ആളെക്കൂട്ടുന്ന പരിപാടി വരെ എങ്ങനെ പ്രൊഫഷണല്‍ ടച്ചോടു കൂടി നടത്താമെന്ന്
ഇവിടെ പഠിപ്പിക്കുന്നു.
സാന്റാ സ്യൂട്ടില്‍ കയറിയാല്‍ പിന്നെ തിരിച്ച് ഇറങ്ങാന്‍ സമയമെടുക്കും
എന്നതു കൊണ്ട് ഊര്‍ജ്ജം നിറയുന്ന ഭക്ഷണം കഴിക്കുന്നതും ട്രെയ്‌നിങ്ങിന്റെ
ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും
കണ്ടാല്‍ സാന്റാക്ലോസിനെ പോലെയിരിക്കുന്നവരെയൊന്നും സാന്റാ
സര്‍വ്വകലാശയില്‍ കയറ്റില്ലെന്നു മുഖ്യ പരിശീലകന്‍ ജൂഡി നോര്‍ പറയുന്നു.
അതിനു ചില മാനദണ്ഡങ്ങളുണ്ട്. കാഴ്ചയില്‍ മാത്രമല്ല സ്വഭാവത്തിലും ഇതു
പ്രകടമാകണം. നല്ല ചിരി, മൂന്നു നാലു ഭാഷകള്‍ കൈകാര്യം ചെയ്യണം ഒപ്പം നല്ല
ശരീരഭാഷയും ഉണ്ടെങ്കിലെ ഇവിടെ പ്രവേശനം നേടാനാവൂ. ഇവിടുത്തെ പരിശീലനത്തിനു
ശേഷം സാന്റായുടെ വേഷമിട്ട് ആയിരങ്ങള്‍ സമ്പാദിക്കുന്നവര്‍ അനേകമുണ്ടത്രേ.
അതു തന്നെയാണ്, സാന്റാ സര്‍വ്വകലാശാലയുടെ വിജയവും.