Image

അമേരിക്കന്‍ എച് 1 ബി വിസ നിയമ ഭേദഗതി - ഇന്ത്യാക്കാര്‍ക്ക് ഭീഷണി

ജോര്‍ജ് ജോണ്‍ Published on 03 January, 2018
അമേരിക്കന്‍ എച് 1 ബി വിസ നിയമ ഭേദഗതി - ഇന്ത്യാക്കാര്‍ക്ക് ഭീഷണി
ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കന്‍ എച് 1 ബി വിസ നിയമത്തില്‍ സമഗ്ര ഭേദഗതി വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം നീങ്ങുന്നു. ഇതോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന 7.5 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ ടെക് കമ്പനികളുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് എച് 1 ബി വിസയില്‍ വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 
എച് 1 ബി വിസക്കാര്‍ക്ക് വിസയുടെ കാലാവധി നീട്ടികൊടുക്കുന്നത് നിര്‍ത്തലാക്കാനാണ് വാഷിംഗ്ടണ്‍ ആലോചിക്കുന്നത്. ഗ്രീന് കാര്‍ഡ്, യു എസ് പൗരത്വം എന്നിവ നേടുന്നതിനുള്ള അപേക്ഷകള്‍ മേലില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് രഹസ്യമായി നല്‍കിയിട്ടുള്ള ഇന്റെണല്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്.

നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അഞ്ചു മുതല്‍ 7.5 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ മൂന്ന് വര്‍ഷത്തേക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് ഇന്ത്യാക്കാരുടെ ഇപ്പോഴത്തെ പതിവ്. എന്നാല്‍ ഇത്തരത്തില്‍ കാലാവധി നീട്ടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

വിദഗ്ദ്ധരായ ജോലിക്കാരെ ആകര്‍ഷിക്കുന്നതിന് ഒബാമ ഭരണകൂടം കൊണ്ട് വന്ന എച് 4 ഇഎഡി വിസയും 2018 ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കും. ഇവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ ജോലി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ല് എച് 1 ബി വിസ നല്‍കുന്നതും നിര്‍ത്തലാക്കും. ഇന്ത്യക്കാരയ വിദേശികളെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക.


അമേരിക്കന്‍ എച് 1 ബി വിസ നിയമ ഭേദഗതി - ഇന്ത്യാക്കാര്‍ക്ക് ഭീഷണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക