Image

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ചിറ്റൂരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി

Published on 03 January, 2018
മദ്യപിക്കാന്‍ പണം നല്‍കിയില്ല; ചിറ്റൂരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി


തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിന്‌ മകന്‍ അമ്മയെ കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ്‌ സംഭവം. 50 കാരിയായ ബെല്ലമ്മയാണ്‌ കൊല്ലപ്പെട്ടത്‌. 29 കാരനായ ജെ. സുബ്രഹ്മണ്യത്തിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട്‌ ഇയാള്‍ സ്ഥിരം മാതാവ്‌ ബെല്ലമ്മയുമായി കലഹിക്കാറുണ്ടായിരുന്നു.

തിങ്കളാഴ്‌ച വീട്ടിലെത്തിയ ഇയാള്‍ ബെല്ലമ്മയോട്‌ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്നും അതുകൊണ്ട്‌ പണം തരില്ലെന്നും പറഞ്ഞു. ഇതിന്‌ പിന്നാലെ ഉറങ്ങാനായി പോയ ബെല്ലമ്മയെ ഇയാള്‍ കഴുത്തില്‍ പുതപ്പ്‌ ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്‌ച രാവിലെ വീട്ടിലെത്തിയ ബെല്ലമ്മയുടെ മകളാണ്‌ കൊലപാതക വിവരം ആദ്യം അറിയുന്നത്‌. രണ്ട്‌ ആണ്‍കുട്ടികളും ഒരു മകളുമാണ്‌ ബെല്ലമ്മയ്‌ക്കുള്ളത്‌. 1.5 ഏക്കര്‍ സ്ഥലത്തിന്‌ ഉടമകൂടിയാണ്‌ ഇവര്‍.

കഴിഞ്ഞ മാസം ഓട്ടോറിക്ഷ വാങ്ങാനായി ഇവര്‍ ഇളയ മകന്‌ 50000 രൂപ നല്‍കിയിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇത്‌ എതിര്‍ത്ത സുബ്രഹ്മണ്യന്‍ ബാക്കി സ്വത്തുക്കളെല്ലാം തന്റെ പേരില്‍ എഴുതിവെക്കണമെന്ന്‌ പറഞ്ഞ്‌ ബെല്ലമ്മയെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ്‌ പറയുന്നു.

മദ്യത്തിന്‌ അടിമയായ ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിലാണ്‌ ഭാര്യ കഴിയുന്നത്‌. കൊലപാതകവുമായി ബന്ധപ്പെട്ട്‌ സുബ്രഹ്മണ്യത്തെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക