Image

മോഷണം പോയ 13 ലക്ഷം ഡോളറിന്റെ വോഡ്ക കണ്ടെടുത്തു

Published on 06 January, 2018
മോഷണം പോയ 13 ലക്ഷം ഡോളറിന്റെ വോഡ്ക കണ്ടെടുത്തു

കോപ്പന്‍ഹേഗന്‍: മോഷണം പോയ ലോകത്തിലെ ഏറ്റവും വലിയ കൂടിയ വോഡ്ക മദ്യമില്ലാത്ത കാലിക്കുപ്പിയായി കണ്ടെത്തു. കാലിക്കുപ്പി കണ്ടെടുത്ത വിവരം ഡാനിഷ് പോലീസാണ് മാധ്യമങ്ങളെ അറിയിച്ചത്. മദ്യം ഒഴിഞ്ഞ കുപ്പിയാണ് കിട്ടിയതെങ്കിലും കുപ്പിക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലയെന്നും പോലീസ് അറിയിച്ചു. മദ്യകുപ്പി ഇന്‍ഷ്വര്‍ ചെയ്തിരുന്നില്ല. 

മൂന്നു കിലോ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് വോഡ്കയുടെ കുപ്പി ഉണ്ടാക്കിയിരിക്കുന്നത്.വജ്രം പതിപ്പിച്ചതാണ് കുപ്പിയുടെ അടപ്പ്. ബാര്‍ ഉടമയായ ബ്രിയാന്‍ ഇങ്ബര്‍ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്റേജ് കാറിന്റെ മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. 

ലാത്വിയ ആസ്ഥാനമായുള്ള ഡാര്‍ട്‌സ് മോട്ടോര്‍ കന്പനിയില്‍ നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്കയെന്ന് ബ്രിയാന്‍ പറയുന്നു. പ്രദര്‍ശനത്തിനായി ബാറില്‍ വച്ചിരുന്നതാണ് ഈ കുപ്പി. റഷ്യന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ റുസ്സോ ബാള്‍ട്ടിക്ക് കന്പനി നൂറാം വാര്‍ഷികം പ്രമാണിച്ചാണ് ഈ വോഡ്ക കാറിന്റെ മാതൃകയില്‍ നിര്‍മിച്ചത്. പ്രദര്‍ശനത്തിനായി ബാറില്‍ വച്ചിരുന്ന വോഡ്കയാണ് നാളുകള്‍ക്കു മുന്പ് മോഷണം പോയത്. 13 ലക്ഷം ഡോളര്‍ വിലയുള്ള വോഡ്ക കഫേ 33 ബാറില്‍ നിന്നാണ് മോഷണം പോയത്. ബാറില്‍ നിന്ന് മറ്റൊന്നും മോഷണം പോയിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക