ന്യൂയോര്‍ക്ക്: കൊടുംശീതക്കാറ്റ് ‘ബോംബ്
സൈക്ലോണി'നെ തുടര്‍ന്ന് അമേരിക്കയില്‍ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈസ്റ്റേൺ യുഎസിലും കാനഡയിലും വിമാന സര്‍വീസുകളും മറ്റും വ്യാപകമായി
തടസ്സപ്പെട്ടു. കാലാവസ്ഥാ
നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. കാനഡയിലെ
നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50
ഡിഗ്രിയിലേക്കെത്തുകയാണ്.
കൊടുംതണുപ്പു മൂലമുണ്ടാകുന്ന ഫ്രോസ്റ്റ് ബൈറ്റ് സൂക്ഷിക്കണമെന്നും
മുന്നറിയിപ്പുണ്ട്. ആയിരക്കണക്കിനു വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
ആയിരക്കണക്കിനു സര്‍വീസുകള്‍ വൈകുന്നുമുണ്ട്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്.
കെന്നഡി വിമാനത്താവളം, സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളം
എന്നിവയെയാണ് അതിശൈത്യം കൂടുതല്‍ ബാധിച്ചത്.
അതിശൈത്യം അടുത്തയാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്നും കനത്ത മഞ്ഞുവീഴ്ച
മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടേക്കാമെന്നും യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ്
മുന്നറിയപ്പു നല്‍കി.
കാനഡയിലും രണ്ടാഴ്ചയോളമായി കനത്ത
ശൈത്യമാണ്. മോണ്‍ട്രിയല്‍, ടൊറന്റോ വിമാനത്താവളങ്ങളില്‍നിന്നുള്ള പല
സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.