Image

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളെ ശല്യം ചെയ്‌ത യുവാവിനെ അറസ്റ്റ്‌ ചെയ്‌തു.

Published on 07 January, 2018
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളെ ശല്യം ചെയ്‌ത യുവാവിനെ അറസ്റ്റ്‌ ചെയ്‌തു.
ന്യൂദല്‍ഹി: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളെ ശല്യം ചെയ്‌ത യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ്‌ മിദ്‌നാപൂരിലെ ദേബ്‌കുമാര്‍ മൈഥി എന്ന 32 കാരനെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇയാള്‍ നിരന്തരം സച്ചിന്റെ വീട്ടിലേക്ക്‌ വിളിച്ച്‌ സാറയെ കുറിച്ച്‌ മോശമായി സംസാരിക്കുകയും തട്ടികൊണ്ടു പോവുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ' പവലിയനില്‍ ഇരുന്ന്‌ കളി കാണുന്നതിനിതിടയിലാണ്‌ ഞാന്‍ അവളെ കാണുന്നത്‌. ഞാന്‍ ഉടന്‍ തന്നെ പ്രേമത്തിലാകുകയായിരുന്നു... എനിക്കവളെ വിവാഹം കഴിക്കണം. തെന്‍ഡുല്‍കറിന്റെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ കണ്ടെത്തിയ ഞാന്‍ ഒരു 20 തവണയെങ്കിലും അതില്‍ വിളിച്ചിട്ടുണ്ട്‌... പക്ഷെ ഇന്നേവരെ അവളെ നേരിട്ട്‌ കാണാന്‍ ആയിട്ടില്ല.'' എന്ന്‌ പിടിയിലായ ആള്‍ പറഞ്ഞതായി പൊലീസ്‌ പറയുന്നു.

അതേസമയം ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ്‌ കുടുംബം പറയുന്നത്‌. കഴിഞ്ഞ എട്ടുമാസമായി മാനസിക രോഗത്തിന്‌ ചികിത്സയിലാണെന്നും ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ക്ക്‌ സച്ചിന്റെ വീട്ടിലെ നമ്പര്‍ കിട്ടിയത്‌ എങ്ങനെയെന്ന്‌ വ്യക്തമല്ല. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ പൊലീസ്‌ കണ്ടെടുത്തിയ ഡയറിയില്‍ സാറാ തെന്‍ഡുല്‍കറിന്റെ പേരും സാറയെ അയാളുടെ ഭാര്യയാക്കികൊണ്ടുള്ള ഡ്രോയിംഗുകളും കണ്ടെത്തിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക