Image

സുപ്രഭാതം(ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 13 January, 2018
സുപ്രഭാതം(ഡോ.ഈ.എം.പൂമൊട്ടില്‍)
സൂര്യന്‍ വിടപറഞ്ഞന്തിയുറങ്ങുവാന്‍
ദൂരെ പടിഞ്ഞാറു ചാങ്ങിറങ്ങി;
നീലാംബരം വെണ്‍നിലാവിനെ വേള്‍ക്കുവാന്‍
നീളേ നിറങ്ങള്‍ ചമഞ്ഞൊരുങ്ങി!

കൂട്ടമായ് പക്ഷികള്‍ ചേക്കേറുവാനെങ്ങോ
കൂടുകള്‍ തേടി പറന്നകന്നു;
നഷ്ടമായ് പോയെനിക്കീദിനംകൂടെയെ-
ന്നെന്‍ ആത്മനൊമ്പരങ്ങള്‍ മൊഴിഞ്ഞു!

രാവിനെ കൂരിരുള്‍ പുല്‍കുന്ന വേളയില്‍
യാമങ്ങള്‍ ഞാനെണ്ണിനീക്കിടുമ്പോള്‍
രാപ്പാടി മൂളുന്ന മാധുര്യ ഗീതകം
സാന്ത്വനമായ് നിറഞ്ഞെന്റെ ഉള്ളില്‍:

നിന്‍ ഭൂതകാല നഷ്ടങ്ങള്‍ ചികഞ്ഞു നീ
നിദ്രാവിഹീനനാകുന്നതെന്തേ?
വൈകിയിട്ടില്ല, പ്രത്യാശയില്‍ നിന്‍ മനം
ചൈതന്യ പൂര്‍ണ്ണമായ് മാറ്റിടുവിന്‍
കാത്തിരിക്കേണ്ടതില്ലേറെ നേരം, വീണ്ടും
കാണുവാന്‍ മറ്റൊരു സുപ്രഭാതം!!

സുപ്രഭാതം(ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക