നീതി ചോദ്യം ചെയ്യപ്പെടുന്ന ജനാധിപത്യ നാടായ ഭാരതം (ലേഖനം: ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
EMALAYALEE SPECIAL
06-Feb-2018

ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരാണ്
പരമോന്നത നീതിപീഠമായ സുപ്രീം കോടതി. രാജ്യത്തെ പൗരന് നീതി
ഉറപ്പാക്കുന്നതോടൊപ്പം ഭരണഘടന ലംഘിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തി
രാജ്യത്ത് നീതിയും ന്യായവും നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരാണ് സുപ്രീം കോടതിയും
അതിലെ നീതിജ്ഞരും. നീതി ലഭിക്കു ന്നതിനായി പോരാടാന്‍ ഒരടര്‍ ക്കളം
ഉണ്ടെന്നും അവിടെ നീ തി നടപ്പാക്കുമെന്ന് ഇന്ത്യയിലെ ഏതൊരു പൗരനും വിശ്വ
സിക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയിലെ കോടതി സംവിധാ നത്തിലാണ്.
കീഴ്‌ക്കോടതികളില്‍ പരാജയപ്പെട്ടാലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും
തങ്ങള്‍ക്ക് പോയി നീതി ലഭിക്കുമെന്ന് ഇന്ത്യയിലെ ഏതൊരു പൗരനും വി
ശ്വസിക്കുക മാത്രമല്ല അംഗീകരിക്കുക കൂടി ചെയ്യുന്നുണ്ട്. നീ തിക്കായി
പോരാടുന്നവന്റെ അവസാന ആശ്രയം അതാണ് സു പ്രീം കോടതിക്ക് ഭരണഘടനയിലുള്ള അതി
പ്രധാനമായ സ്ഥാനം. ഒരു ഇന്ത്യന്‍ പൗരന് കോടതിയോടുള്ള വിശ്വാസവും
പ്രതീക്ഷയും മറ്റെന്തിനേക്കാളും കൂടുതലാണ്.
ആ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് പറയാതെ വയ്യ. സുപ്രീം കോടതിയിലെ ഏതാനും ചില ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും അധികാരവര്‍ക്ഷത്തിന്റെ അടിമത്വത്തിലാണെന്ന് പറഞ്ഞുകൊണ്ട് കോടതി നടപടി പോലും മാറ്റിവച്ചുകൊണ്ട് പത്രസമ്മേളനം നടത്തിയതാണ് നീതി പീഠങ്ങള്‍പോലും ഇന്ന് സം ശയത്തിന്റെ നിഴലിലാണെന്ന് ചിന്തിക്കാന്‍ കാരണം.
അധികാരവര്‍ക്ഷത്തിന്റെ അടിമകളായി ഇന്ന് ജസ്റ്റിസുമാരും മാറുന്നുയെന്നു തുറന്നു പറച്ചി ലാണ് സുപ്രീംകോടതി ജഡ് ജിമാര്‍ ആ പത്രസമ്മേളനത്തി ല്‍ക്കൂടി വ്യക്തമാക്കിയതെന്ന് പറയുമ്പോള്‍ ഭയപ്പാടോടെയാണ് ഇന്ത്യന്‍ ജനത ശ്രവിച്ചത്. അധികാരമുള്ളവന്റെ കൈയ്യിലെ കളിപ്പാട്ടമെന്ന കണക്കിനാ ണ് പരമോന്നത നീതിപീഠത്തി ലെ നീതിജ്ഞന്‍ എന്നു പറയു മ്പോള്‍ നീതികിട്ടാന്‍ സാധാരണക്കാരന്‍ എവിടെ പോകുമെന്ന് ചിന്തിക്കേണ്ടതാണ്. പണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെ ഘനം നോക്കി നീതി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നുവോയെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ഒരു ജഡ്ജിയുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാതെ അത് ഒരു സ്വാഭാവിക മരണമായി എഴുതിതള്ളി അന്വേഷണ ഉദ്യോഗസ്ഥര്‍ കൈ കഴുകിയത് ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതന്‍ ഉള്‍പ്പെട്ടതുകൊണ്ടാണെന്നും അയാള്‍ നിയമ പീഠ ത്തെപ്പോലും വായ് മൂടി കെട്ടി യപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ക്ഷമില്ലെന്നതായിരുന്നു പത്രസമ്മേളനത്തില്‍ കൂടി ജഡ്ജിമാര്‍ പറഞ്ഞത്.
ലോകം ആദരിക്കുന്ന നാം അത്യഭിമാനപൂര്‍വ്വം പറയുന്ന ലോകജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന ജനാധിപത്യ ഇന്ത്യയുടെ ഏകാധിപത്യമുഖം പുറത്തുകൊണ്ടുവ രികയായിരുന്നു അവര്‍ ചെയ്ത ത്. അതിന്റെ അര്‍ത്ഥം ഇന്ന് ഇ ന്ത്യയുടെ ജനാധിപത്യമെന്നത് വാക്കുകളിലും സ്മൃതികളിലും മാത്രമാണെന്നതാണ്. ജനാധി പത്യരാജ്യത്ത് രാഷ്ട്രീയ ഏകാ ധിപത്യമാണ് ഇന്ന് ഭരിക്കപ്പെടുന്നത്. നീതിയും നിയമവും അവര്‍ക്കുവേണ്ടി മാത്രമായി ചുരുക്കപ്പെടുകയും സത്യവും നീതിയും അവര്‍ ആവശ്യപ്പെടുന്നവര്‍ക്കു വേണ്ടി നല്‍കുക യും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഇന്നായിക്കഴിഞ്ഞി രിക്കുന്നു. നമ്മുടെ ഇന്ത്യയെ ന്നു വേണം പറയേണ്ടത്. ആ തരത്തിലേക്ക് ഇന്ത്യയിന്ന് മാറി ക്കഴിഞ്ഞുവോ എന്ന് ചിന്തിക്കണം.
ആയിരം കുറ്റവാളി കള്‍ രക്ഷിക്കപ്പട്ടാലും ഒരു നി രപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ വിപരീത പ്രവര്‍ത്തികളാണ് ഇന്ന് ഇന്ത്യയെന്ന ജനാധിപത്യ ശ്രീകോവിലില്‍ നട ക്കുന്നത്. കുറ്റവാളികള്‍ രക്ഷി ക്കപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന തു മാത്രമല്ല രക്ഷിക്കപ്പെടുന്ന കുറ്റവാളിയെ സംരക്ഷിക്കപ്പെ ടുകയും ചെയ്യുന്നു. അതിനെതി രെ ആരു പ്രവര്‍ത്തിച്ചാലും പറഞ്ഞാലും അവരെ ജനാധിപത്യ ഭരണകൂടങ്ങളും അധികാര വര്‍ക്ഷത്തെ സൃഷ്ടിച്ചെടുക്കുന്ന രാ ഷ്ട്രീയ പ്രസ്ഥാനങ്ങളും ഉന്മൂലനം ചെയ്യുമെന്നതാണ് ഇന്ത്യ യിലെ സ്ഥിതി. അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു നീതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ജസ്റ്റിസ് ലോയ.
നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി എന്നും ശബ്ദി ച്ചിരുന്ന ലോയ അതു നടപ്പാക്കുന്നതില്‍ അങ്ങേയറ്റം നിഷ് ക്കര്‍ഷ പാലിച്ചിരുന്നു. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാ കാത്തത് പലരുടേയും അനിഷ് ടത്തിനിട വരുത്തും. അത് നീ തിമാനായ ആ നിയമജ്ഞന്റെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ട് അവര്‍ പ്രതികാരം വീട്ടി. പ്രതികാരം വീട്ടിയവര്‍ പ്രതിക്കൂട്ടിലാകാതെ പുറത്ത് മാന്യരും ഭരണചക്രം തിരിക്കുന്നവരുമായി ജീവിക്കുമ്പോള്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ക്കോ നിയമം കൈയ്യാളുന്നവര്‍ക്കോ കഴിയുന്നില്ല. അത്രയ്ക്ക് ശക്തരാണ് അതിലെ പ്രതികള്‍യെന്നാണ് ചുരുക്കം. ബി.ജെ.പി. പ്രസിഡന്റ് അമിത്ഷാക്കെതിരെയാണ് ഇത് വിരല്‍ചൂണ്ടുന്നതത്രെ. നീതിക്കായ് ആര് രംഗത്തു വന്നാലും അവര്‍ പിന്നെ ശബ്ദിക്കില്ലായെന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ആരും പിന്നെ ശബ്ദിക്കാതെയായി. എന്നാല്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ പങ്കു ള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ദൃഢപ്രതി ജ്ഞയുമായി സുപ്രീംകോടതി യിലെ ചില ജഡ്ജിമാര്‍ രംഗ ത്തുവന്നെങ്കിലും അവര്‍ക്കു പോലും കൂച്ചുവിലങ്ങിടാനാണ് ഇതിലെ പ്രതികള്‍ ശ്രമിച്ചത്. അതിനെതിരെ ശക്തമായി ആ ഞ്ഞടിക്കാനും ജനങ്ങളുടെ മുന്നില്‍ ആ വിഷയം ഗൗരമായി എത്തിക്കുന്നതിനുമായിരുന്നു അവര്‍ പത്രസമ്മേളനം നടത്തി യത്.
നിയമം കാറ്റില്‍ പറത്തിക്കൊണ്ട് പരമോന്നത നീ തിപീഠത്തെപ്പോലും കൂച്ചുവിലങ്ങിടാന്‍ ഇന്ന് ഇന്ത്യയില്‍ കഴിയുന്നുയെന്ന യാഥാര്‍ത്ഥ്യം ഞെട്ടിപ്പിക്കുന്നതു തന്നെ. പൗരന് നീതി ഉറപ്പാക്കുന്ന കോട തികളെപ്പോലും കടിഞ്ഞാ ണിടുന്ന ഭരണകൂടവും അവരു ടെയൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വം ഇന്ത്യയെ കൊണ്ടുപോകുന്നത് എങ്ങോട്ടെന്ന് ചിന്തിക്കണം.
ജനാധിപത്യത്തെ ത കിടംമറിച്ച് കോടതിവിധിയെ മ റികടക്കാന്‍വേണ്ടിയായിരുന്നല്ലോ ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. പൗരാവ കാശങ്ങളും പത്രസ്വാതന്ത്ര്യ ങ്ങളും തുടങ്ങി ഒരു ജനാധിപ ത്യരാജ്യത്ത് വേണ്ട എല്ലാ അ വകാശങ്ങളും മരവിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി മാത്രം പ്രവര്‍ത്തിക്കുകയും പറയുകയും പ്രസംഗിക്കുകയും ചെയ് തതായിരുന്നല്ലോ 75-ലെ അടിയന്തരാവസ്ഥ. അന്ന് കേന്ദ്രമ ന്ത്രിസഭാംഗങ്ങള്‍പോലും സംസാരിക്കുന്നത് പ്രധാനമന്ത്രി ക്കിഷ്ടമുള്ള കാര്യങ്ങള്‍ മാത്രമായിരുന്നു.
എന്നാല്‍ അന്നും പര മോന്നത നീതിപീഠമായ സു പ്രീംകോടതിക്ക് കൂച്ചുവിലങ്ങില്ലായിരുന്നു. എന്നാല്‍ ഇ പ്പോഴത്തെ സംഭവവികാസങ്ങള്‍ അതിനേക്കാള്‍ ഗുരുത രമാണെന്ന് പറയേണ്ടതാണ്. അതിന്റെ അര്‍ത്ഥം ഇന്ത്യയില്‍ വീണ്ടുമൊരു അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നുയെന്നതാണോ. നീതി നടപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലായെന്ന് ജഡ്ജിമാര്‍പോലും വിളിച്ചുപ റയുമ്പോള്‍ നമ്മുടെ സ്വാത ന്ത്ര്യം എന്താണ്.
അധികാരത്തില്‍ ആ ര്‍ത്തിപൂണ്ടവരാണ് എന്നും അ ടിയന്താരവസ്ഥ നടത്തിയവര്‍. അധികാരം ഒരിക്കലും കൈവി ട്ടുപോകാതിരിക്കാന്‍ അവര്‍ ജ നാധിപത്യത്തെ തകിടംമറിക്കു കയാണ് ആദ്യം ചെയ്യുക. അ തിനവര്‍ ചെയ്യുന്നത് ഏകാധി പത്യ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. പ്രതിഷേധിക്കാനോ പ്രതിക രിക്കാനോ ആകാത്ത രീതിയില്‍ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് ജനങ്ങളുടെ വായ് മൂടി കെട്ടുകയെന്നതാണ് മറ്റൊന്ന്. നിയമവ്യവസ്ഥയെ നിരാകരിച്ച് നീതിപീഠത്തെ നിയന്ത്രിച്ചു കൊണ്ട് ഏകാധിപത്യഭരണ സംവിധാനം തുടങ്ങുമ്പോള്‍ അടിയന്തരാവസ്ഥയുടെ കാറ്റ് വീശിത്തുടങ്ങിയെന്ന് ചിന്തിക്കണം. കാറും കോളും നിറഞ്ഞ അന്തരീക്ഷമുണ്ടാകുമ്പോള്‍ മഴ എത്ര ശക്തമാണെന്ന് പ്രവചി ക്കുന്നതുപോലെ.
ഇവിടെ ഒരു ഭയമോ ചോദ്യമോ ഉദിക്കുന്നുള്ളു. ഇ നിയൊരടിയന്തരാവസ്ഥ താങ്ങാനുള്ള ശക്തി ഇന്ത്യയ്ക്കു ണ്ടോയെന്ന്. അങ്ങനെ ഒരു അടിയന്തരാവസ്ഥ ഉണ്ടായാല്‍ അ ത് ഇന്ത്യയ്ക്കും ജനത്തിനും എത്രമേല്‍ ആഘാതമായിരിക്കും ഉണ്ടാക്കുക. അത് ഇന്ത്യ യെ എത്രയധികം ബാധിക്കും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ യെന്ന് കരുതാം.
എന്തായാലും ഇന്ത്യയില്‍ ഈ അടുത്തിടെ നടക്കു ന്ന സംഭവിവാകസങ്ങള്‍ ഇന്ത്യ യുടെ പേരിനെ തന്നെ മങ്ങലേ ല്‍പ്പിച്ചുയെന്ന് പറയാം. അത് ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തിയെന്നതിന് സംശയമില്ല. ശക്തരായ രാഷ്ട്ര നേതാക്കന്മാര്‍ ദീര്‍ഘദൃഷ്ടിയോടെയും നിശ്ചയദാര്‍ഢ്യ ത്തോടെയും കൂടിയുള്ള പ്രവര്‍ത്തനം നടത്തിയതിന്റെ ഫല മാണ് ഇന്ന് ഇന്ത്യലോകരാഷ്ട്ര ങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ ത്തി നില്‍ക്കുന്നത്. എന്നാല്‍ കെടുകാര്യസ്ഥതയും സ്വേച്ഛാ ധിപത്യ മനോഭാവമുള്ളവര്‍ അധികാരത്തില്‍ കയറിയാല്‍ അത് തകരാന്‍ സമയം അധികം വേണ്ട.
ആ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് പറയാതെ വയ്യ. സുപ്രീം കോടതിയിലെ ഏതാനും ചില ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും അധികാരവര്‍ക്ഷത്തിന്റെ അടിമത്വത്തിലാണെന്ന് പറഞ്ഞുകൊണ്ട് കോടതി നടപടി പോലും മാറ്റിവച്ചുകൊണ്ട് പത്രസമ്മേളനം നടത്തിയതാണ് നീതി പീഠങ്ങള്‍പോലും ഇന്ന് സം ശയത്തിന്റെ നിഴലിലാണെന്ന് ചിന്തിക്കാന്‍ കാരണം.
അധികാരവര്‍ക്ഷത്തിന്റെ അടിമകളായി ഇന്ന് ജസ്റ്റിസുമാരും മാറുന്നുയെന്നു തുറന്നു പറച്ചി ലാണ് സുപ്രീംകോടതി ജഡ് ജിമാര്‍ ആ പത്രസമ്മേളനത്തി ല്‍ക്കൂടി വ്യക്തമാക്കിയതെന്ന് പറയുമ്പോള്‍ ഭയപ്പാടോടെയാണ് ഇന്ത്യന്‍ ജനത ശ്രവിച്ചത്. അധികാരമുള്ളവന്റെ കൈയ്യിലെ കളിപ്പാട്ടമെന്ന കണക്കിനാ ണ് പരമോന്നത നീതിപീഠത്തി ലെ നീതിജ്ഞന്‍ എന്നു പറയു മ്പോള്‍ നീതികിട്ടാന്‍ സാധാരണക്കാരന്‍ എവിടെ പോകുമെന്ന് ചിന്തിക്കേണ്ടതാണ്. പണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെ ഘനം നോക്കി നീതി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നുവോയെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ഒരു ജഡ്ജിയുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാതെ അത് ഒരു സ്വാഭാവിക മരണമായി എഴുതിതള്ളി അന്വേഷണ ഉദ്യോഗസ്ഥര്‍ കൈ കഴുകിയത് ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതന്‍ ഉള്‍പ്പെട്ടതുകൊണ്ടാണെന്നും അയാള്‍ നിയമ പീഠ ത്തെപ്പോലും വായ് മൂടി കെട്ടി യപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ക്ഷമില്ലെന്നതായിരുന്നു പത്രസമ്മേളനത്തില്‍ കൂടി ജഡ്ജിമാര്‍ പറഞ്ഞത്.
ലോകം ആദരിക്കുന്ന നാം അത്യഭിമാനപൂര്‍വ്വം പറയുന്ന ലോകജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന ജനാധിപത്യ ഇന്ത്യയുടെ ഏകാധിപത്യമുഖം പുറത്തുകൊണ്ടുവ രികയായിരുന്നു അവര്‍ ചെയ്ത ത്. അതിന്റെ അര്‍ത്ഥം ഇന്ന് ഇ ന്ത്യയുടെ ജനാധിപത്യമെന്നത് വാക്കുകളിലും സ്മൃതികളിലും മാത്രമാണെന്നതാണ്. ജനാധി പത്യരാജ്യത്ത് രാഷ്ട്രീയ ഏകാ ധിപത്യമാണ് ഇന്ന് ഭരിക്കപ്പെടുന്നത്. നീതിയും നിയമവും അവര്‍ക്കുവേണ്ടി മാത്രമായി ചുരുക്കപ്പെടുകയും സത്യവും നീതിയും അവര്‍ ആവശ്യപ്പെടുന്നവര്‍ക്കു വേണ്ടി നല്‍കുക യും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഇന്നായിക്കഴിഞ്ഞി രിക്കുന്നു. നമ്മുടെ ഇന്ത്യയെ ന്നു വേണം പറയേണ്ടത്. ആ തരത്തിലേക്ക് ഇന്ത്യയിന്ന് മാറി ക്കഴിഞ്ഞുവോ എന്ന് ചിന്തിക്കണം.
ആയിരം കുറ്റവാളി കള്‍ രക്ഷിക്കപ്പട്ടാലും ഒരു നി രപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ വിപരീത പ്രവര്‍ത്തികളാണ് ഇന്ന് ഇന്ത്യയെന്ന ജനാധിപത്യ ശ്രീകോവിലില്‍ നട ക്കുന്നത്. കുറ്റവാളികള്‍ രക്ഷി ക്കപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന തു മാത്രമല്ല രക്ഷിക്കപ്പെടുന്ന കുറ്റവാളിയെ സംരക്ഷിക്കപ്പെ ടുകയും ചെയ്യുന്നു. അതിനെതി രെ ആരു പ്രവര്‍ത്തിച്ചാലും പറഞ്ഞാലും അവരെ ജനാധിപത്യ ഭരണകൂടങ്ങളും അധികാര വര്‍ക്ഷത്തെ സൃഷ്ടിച്ചെടുക്കുന്ന രാ ഷ്ട്രീയ പ്രസ്ഥാനങ്ങളും ഉന്മൂലനം ചെയ്യുമെന്നതാണ് ഇന്ത്യ യിലെ സ്ഥിതി. അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു നീതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ജസ്റ്റിസ് ലോയ.
നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി എന്നും ശബ്ദി ച്ചിരുന്ന ലോയ അതു നടപ്പാക്കുന്നതില്‍ അങ്ങേയറ്റം നിഷ് ക്കര്‍ഷ പാലിച്ചിരുന്നു. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാ കാത്തത് പലരുടേയും അനിഷ് ടത്തിനിട വരുത്തും. അത് നീ തിമാനായ ആ നിയമജ്ഞന്റെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ട് അവര്‍ പ്രതികാരം വീട്ടി. പ്രതികാരം വീട്ടിയവര്‍ പ്രതിക്കൂട്ടിലാകാതെ പുറത്ത് മാന്യരും ഭരണചക്രം തിരിക്കുന്നവരുമായി ജീവിക്കുമ്പോള്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ക്കോ നിയമം കൈയ്യാളുന്നവര്‍ക്കോ കഴിയുന്നില്ല. അത്രയ്ക്ക് ശക്തരാണ് അതിലെ പ്രതികള്‍യെന്നാണ് ചുരുക്കം. ബി.ജെ.പി. പ്രസിഡന്റ് അമിത്ഷാക്കെതിരെയാണ് ഇത് വിരല്‍ചൂണ്ടുന്നതത്രെ. നീതിക്കായ് ആര് രംഗത്തു വന്നാലും അവര്‍ പിന്നെ ശബ്ദിക്കില്ലായെന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ആരും പിന്നെ ശബ്ദിക്കാതെയായി. എന്നാല്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ പങ്കു ള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ദൃഢപ്രതി ജ്ഞയുമായി സുപ്രീംകോടതി യിലെ ചില ജഡ്ജിമാര്‍ രംഗ ത്തുവന്നെങ്കിലും അവര്‍ക്കു പോലും കൂച്ചുവിലങ്ങിടാനാണ് ഇതിലെ പ്രതികള്‍ ശ്രമിച്ചത്. അതിനെതിരെ ശക്തമായി ആ ഞ്ഞടിക്കാനും ജനങ്ങളുടെ മുന്നില്‍ ആ വിഷയം ഗൗരമായി എത്തിക്കുന്നതിനുമായിരുന്നു അവര്‍ പത്രസമ്മേളനം നടത്തി യത്.
നിയമം കാറ്റില്‍ പറത്തിക്കൊണ്ട് പരമോന്നത നീ തിപീഠത്തെപ്പോലും കൂച്ചുവിലങ്ങിടാന്‍ ഇന്ന് ഇന്ത്യയില്‍ കഴിയുന്നുയെന്ന യാഥാര്‍ത്ഥ്യം ഞെട്ടിപ്പിക്കുന്നതു തന്നെ. പൗരന് നീതി ഉറപ്പാക്കുന്ന കോട തികളെപ്പോലും കടിഞ്ഞാ ണിടുന്ന ഭരണകൂടവും അവരു ടെയൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വം ഇന്ത്യയെ കൊണ്ടുപോകുന്നത് എങ്ങോട്ടെന്ന് ചിന്തിക്കണം.
ജനാധിപത്യത്തെ ത കിടംമറിച്ച് കോടതിവിധിയെ മ റികടക്കാന്‍വേണ്ടിയായിരുന്നല്ലോ ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. പൗരാവ കാശങ്ങളും പത്രസ്വാതന്ത്ര്യ ങ്ങളും തുടങ്ങി ഒരു ജനാധിപ ത്യരാജ്യത്ത് വേണ്ട എല്ലാ അ വകാശങ്ങളും മരവിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി മാത്രം പ്രവര്‍ത്തിക്കുകയും പറയുകയും പ്രസംഗിക്കുകയും ചെയ് തതായിരുന്നല്ലോ 75-ലെ അടിയന്തരാവസ്ഥ. അന്ന് കേന്ദ്രമ ന്ത്രിസഭാംഗങ്ങള്‍പോലും സംസാരിക്കുന്നത് പ്രധാനമന്ത്രി ക്കിഷ്ടമുള്ള കാര്യങ്ങള്‍ മാത്രമായിരുന്നു.
എന്നാല്‍ അന്നും പര മോന്നത നീതിപീഠമായ സു പ്രീംകോടതിക്ക് കൂച്ചുവിലങ്ങില്ലായിരുന്നു. എന്നാല്‍ ഇ പ്പോഴത്തെ സംഭവവികാസങ്ങള്‍ അതിനേക്കാള്‍ ഗുരുത രമാണെന്ന് പറയേണ്ടതാണ്. അതിന്റെ അര്‍ത്ഥം ഇന്ത്യയില്‍ വീണ്ടുമൊരു അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നുയെന്നതാണോ. നീതി നടപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലായെന്ന് ജഡ്ജിമാര്‍പോലും വിളിച്ചുപ റയുമ്പോള്‍ നമ്മുടെ സ്വാത ന്ത്ര്യം എന്താണ്.
അധികാരത്തില്‍ ആ ര്‍ത്തിപൂണ്ടവരാണ് എന്നും അ ടിയന്താരവസ്ഥ നടത്തിയവര്‍. അധികാരം ഒരിക്കലും കൈവി ട്ടുപോകാതിരിക്കാന്‍ അവര്‍ ജ നാധിപത്യത്തെ തകിടംമറിക്കു കയാണ് ആദ്യം ചെയ്യുക. അ തിനവര്‍ ചെയ്യുന്നത് ഏകാധി പത്യ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. പ്രതിഷേധിക്കാനോ പ്രതിക രിക്കാനോ ആകാത്ത രീതിയില്‍ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് ജനങ്ങളുടെ വായ് മൂടി കെട്ടുകയെന്നതാണ് മറ്റൊന്ന്. നിയമവ്യവസ്ഥയെ നിരാകരിച്ച് നീതിപീഠത്തെ നിയന്ത്രിച്ചു കൊണ്ട് ഏകാധിപത്യഭരണ സംവിധാനം തുടങ്ങുമ്പോള്‍ അടിയന്തരാവസ്ഥയുടെ കാറ്റ് വീശിത്തുടങ്ങിയെന്ന് ചിന്തിക്കണം. കാറും കോളും നിറഞ്ഞ അന്തരീക്ഷമുണ്ടാകുമ്പോള്‍ മഴ എത്ര ശക്തമാണെന്ന് പ്രവചി ക്കുന്നതുപോലെ.
ഇവിടെ ഒരു ഭയമോ ചോദ്യമോ ഉദിക്കുന്നുള്ളു. ഇ നിയൊരടിയന്തരാവസ്ഥ താങ്ങാനുള്ള ശക്തി ഇന്ത്യയ്ക്കു ണ്ടോയെന്ന്. അങ്ങനെ ഒരു അടിയന്തരാവസ്ഥ ഉണ്ടായാല്‍ അ ത് ഇന്ത്യയ്ക്കും ജനത്തിനും എത്രമേല്‍ ആഘാതമായിരിക്കും ഉണ്ടാക്കുക. അത് ഇന്ത്യ യെ എത്രയധികം ബാധിക്കും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ യെന്ന് കരുതാം.
എന്തായാലും ഇന്ത്യയില്‍ ഈ അടുത്തിടെ നടക്കു ന്ന സംഭവിവാകസങ്ങള്‍ ഇന്ത്യ യുടെ പേരിനെ തന്നെ മങ്ങലേ ല്‍പ്പിച്ചുയെന്ന് പറയാം. അത് ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തിയെന്നതിന് സംശയമില്ല. ശക്തരായ രാഷ്ട്ര നേതാക്കന്മാര്‍ ദീര്‍ഘദൃഷ്ടിയോടെയും നിശ്ചയദാര്‍ഢ്യ ത്തോടെയും കൂടിയുള്ള പ്രവര്‍ത്തനം നടത്തിയതിന്റെ ഫല മാണ് ഇന്ന് ഇന്ത്യലോകരാഷ്ട്ര ങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ ത്തി നില്‍ക്കുന്നത്. എന്നാല്‍ കെടുകാര്യസ്ഥതയും സ്വേച്ഛാ ധിപത്യ മനോഭാവമുള്ളവര്‍ അധികാരത്തില്‍ കയറിയാല്‍ അത് തകരാന്‍ സമയം അധികം വേണ്ട.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments