മൂവന്തിയായി, പകലിന്‍ തിരിയണഞ്ഞു
ത്രിസന്ധ്യയായി, ഇരവിന്‍ ഇരുളുണര്‍ന്നു
കിളികളെല്ലാം പറന്നകന്നു, അകലെയെങ്ങോ കൂടണഞ്ഞു
പുഴവരമ്പില്‍ വയലിറമ്പില്‍ വഴി മറന്നു നിലാവലഞ്ഞു
മൂവന്തിയായി..
പുലരിയില്‍ തുടങ്ങുമീ
നിതാന്തമാം കുതിപ്പുകള്‍
ഉച്ചയില്‍ എന്നുച്ചിയില്‍
തളിച്ചിടും വിയര്‍പ്പു തുള്ളികള്‍
അപരാഹ്ന വേളകള്‍
തളച്ചിടും തിരക്കുകള്‍
സായാഹ്നയാമം അടുക്കവേ
കിതക്കുന്ന ചിന്തകള്‍
തളരുന്ന പേശികള്‍
പതറുന്ന സന്ധികള്‍
മുറുകുന്ന ഞരമ്പുകള്‍
ഇടറുന്ന കൈപ്പാടുകള്‍ കണങ്കാലുകള്‍
മൂവന്തിയായി, പകലിന്‍ തിരിയണഞ്ഞു,
ത്രിസന്ധ്യയായി, ഇരവിന്‍ ഇരുളുണര്‍ന്നു
ദിനം ഒടുക്കം വിട പറഞ്ഞു, തിടുക്കമോടെ ഞാന്‍ നടന്നു
തേഞ്ഞു തീരും ചെരുപ്പുരച്ച്, കറ പുരണ്ട വിഴുപ്പുടുത്ത്
മൂവന്തിയായി..
കണക്കുകള്‍ കുറിക്കുവാന്‍
അളന്നു ഞാന്‍ മാത്രകള്‍
വാക്കുകള്‍ പ്രവൃത്തികള്‍
തീര്‍പ്പുകള്‍ എതിര്‍പ്പുകള്‍
ആശയിന്‍ സ്പന്ദനങ്ങള്‍
മാറ്റൊലിക്കും ആശങ്കകള്‍
ശിഷ്ടം ഈ അനുഭവങ്ങള്‍
ജരകളാം കൈയ്യൊപ്പുകള്‍
നശ്വരം ഓരോ ദിവസവും
നിസ്വനം ഇനി വിശ്രമിച്ചിടാം
നിശ ഒരു മൃതസഞ്ജീവനി
നിശ്ചയം, നാളെ ഇന്നിന്‍ പുനര്‍ജനി
മൂവന്തിയായി, പകലിന്‍ തിരിയണഞ്ഞു
ത്രിസന്ധ്യയായി, ഇരവിന്‍ ഇരുളുണര്‍ന്നു
വഴിവിളക്കിന്‍ അരവെളിച്ചം ശിഥിലമാക്കി നിഴലനക്കം
കരയും കയവും മിഴിയടച്ചൂ, തമസ്സിവര്‍ക്ക് പുതപ്പണിഞ്ഞൂ
മൂവന്തിയായി..
തിരികെ വരിലിനി പിഎഛ് ഡി ക്കാർ
വരുന്നതോ തല തിരിഞ്ഞ കവിത മാത്രം
തിരിക്കണം പിടലിക്ക് പിടിച്ചു വായനക്കാർ
ഹരിച്ചിടും കവിതയെ ഹരിഹരന്മാർ ചുട്ടു-
ക്കരിച്ചിടുമിവർ കാവ്യ പാരമ്പര്യത്തെ
കുത്തു കോമ ഇവയില്ലെങ്കിലെന്താ
കുത്തികൊല്ലുന്നില്ലവൻ കാവ്യംഗനെ
വ്യക്തമാണർത്ഥം ആശയങ്ങൾ അ -
വ്യക്തമല്ലൊന്നും ദുരുഹമല്ല
എഴുതുക മടിച്ചിടാതെ നിങ്ങൾ
തഴയുക കുത്തു കോമക്കാരനെ
അലങ്കാരത്തിന്റെയും ,പ്രാസത്തിന്റെയും .സൗന്ദര്യത്തിന്റെയും ബാഹ്യമോടിയിൽ കവിതകൾക്ക് ഇന്ന് നഷ്ടപ്പെടുന്നത് കവിത മാത്രം!കവിതകൾ ഇന്ന് പരിസംഖ്യയെന്ന അലങ്കാരത്തിന്റെ (എന്താണോ അവിടെയുണ്ടാകേണ്ടത് ,അത് അവിടെയില്ല മറ്റൊരു സ്ഥലത്താണ്) നീരാളിപ്പിടുത്തത്തിൽ അമർന്നു അമർന്നു ഇല്ലാതാകുന്നു! കവിതകളിൽ എന്താണ് ഉണ്ടാകേണ്ടത് ,കവിത ,അത് മാത്രം അവിടെയില്ല , അത് മറ്റേതോ ലോകത്താണ് .ബാഹ്യങ്ങളായ അലങ്കാരങ്ങളുടെ പുറകെപോയി കവിതകൾക്ക് അതിന്റെ അന്തർഭാവങ്ങളായ, സംസ്കാരതലം ,അർത്ഥതലം ,ഭാവതലം തുടങ്ങി ആന്തരികമായ സാഹിത്യ രസസൗന്ദര്യമെല്ലാം നഷ്ടപെട്ടുപോയിരിക്കുന്നു. പി എച് ഡി യും കവിതയും തമ്മിൽ യാതൊരു ബന്ധമില്ലെകിലും ,അമേരിക്കയിലെ പി എച് ഡി കവികൾ കാല ദേശങ്ങൾക്കനുസരിച്ചുള്ള നല്ല വിചാര വിവേകത്തോടുകൂടിയ ആന്തരിക സൗന്ദര്യമുള്ള കവിതകൾ തന്നെയാണ് രചിക്കുന്നത്.
ഡോ.ശശിധരൻ