Image

സിപിഎമ്മുകാര്‍ ചവിട്ടിക്കൊന്ന ഗര്‍ഭസ്ഥ ശിശുവിനെ കാണാത്തത് എന്ത് കൊണ്ടെന്ന് കുമ്മനം

Published on 15 February, 2018
സിപിഎമ്മുകാര്‍ ചവിട്ടിക്കൊന്ന ഗര്‍ഭസ്ഥ ശിശുവിനെ കാണാത്തത് എന്ത് കൊണ്ടെന്ന് കുമ്മനം
ഗുജറാത്ത് കലാപ സമയത്ത് ബിജെപിക്കാര്‍ ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നെന്ന നുണക്കഥ പ്രചരിപ്പിച്ചവര്‍ കോഴിക്കോട്ട് സിപിഎമ്മുകാര്‍ ചവിട്ടിക്കൊന്ന ഗര്‍ഭസ്ഥ ശിശുവിനെ കാണാത്തത് ഉണ്ട ചോറിനു നന്ദിയുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കുറിപ്പിന്റെ പൂര്‍ണരൂപം:

മടിശ്ശീലക്കിലുക്കത്തിനു പുറകെ പോകുന്ന സാംസ്‌കാരിക നായകരാണ് ഈ നാടിന്റെ ശാപം. കിലുക്കം നില്‍ക്കുമ്പോള്‍ അവരുടെ സാംസ്‌കാരിക പ്രവര്‍ത്തനവും, പ്രതികരണവും നില്‍ക്കും. അവാര്‍ഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കില്‍ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തതു കാണാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല. ഇത് അക്ഷരംപ്രതി പാലിച്ചാണു കേരളത്തില്‍ സാംസ്‌കാരിക നായകരെന്നു വിളിക്കപ്പെടുന്ന കൊട്ടാരം വിദൂഷകര്‍ പ്രവര്‍ത്തിക്കുന്നത്.

മുതലാളിക്കു വേണ്ടി എത്ര അകലെയുള്ള സംഭവങ്ങളും കഴുകന്‍ കണ്ണുകൊണ്ടു തേടിപ്പിടിച്ചു നുണക്കഥ രചിക്കും. കണ്‍മുമ്പില്‍ അതിക്രമം നടക്കുമ്പോള്‍ ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തലതാഴ്ത്തും. ഗുജറാത്ത് കലാപ സമയത്തു ബിജെപിക്കാര്‍ ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നെന്ന നുണക്കഥ പ്രചരിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചവര്‍ കോഴിക്കോട്ട് സിപിഎമ്മുകാര്‍ ചവിട്ടിക്കൊന്ന ഗര്‍ഭസ്ഥ ശിശുവിനെ കാണാത്തത് ഉണ്ട ചോറിനു നന്ദിയുള്ളതു കൊണ്ടാണ്.

തീവണ്ടിയില്‍ ഉണ്ടായ സീറ്റുതര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ജുനൈദ്ഖാനു പുരസ്‌കാര തുക നല്‍കിയ സാഹിത്യ നായകര്‍ കണ്ണൂരിലെ കുടുംബങ്ങളെ കാണാന്‍ പോകാത്തത് 'ദൂരക്കൂടുതല്‍' കൊണ്ടാകാനാണു സാധ്യത. ഹിന്ദു ദേവതമാരെ അധിക്ഷേപിക്കുന്നതു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും പുരോഗമനപരവുമാണ്. എന്നാല്‍ തട്ടമിട്ടു ഫ്‌ലാഷ് മോബ് കളിക്കുന്നവര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നതും അതിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും മതസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനാണ് ആസ്ഥാന പട്ടം നല്‍കി ഇവരെ അരിയിട്ടു വാഴിച്ചിരിക്കുന്നത്.

സെക്‌സി ദുര്‍ഗയെന്ന പേരു സിനിമയ്ക്കു നല്‍കരുതെന്നു ഹിന്ദുക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനെ പിന്തിരിപ്പനായി വിശേഷിപ്പിച്ചു സാംസ്‌കാരിക വെട്ടുകിളികള്‍ അധിക്ഷേപിച്ചു തുരത്തിയോടിക്കും. എന്നാല്‍ മലയാള സിനിമയിലെ ഒരു പാട്ടിനെതിരെ ഹൈദരാബാദിലുള്ള ആരോ നാലുപേര്‍ പരാതി നല്‍കി പാട്ട് പിന്‍വലിപ്പിക്കുന്നതു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ഇവരുടെ ചുമതലയാണ്. ഇതു സാംസ്‌കാരിക പ്രവര്‍ത്തനമല്ല, സാംസ്‌കാരിക ഗുണ്ടായിസമാണ്, ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്, ഫാസിസമാണ്.

ഇരതേടി വെട്ടുകിളികളെപ്പോലെ പറന്നിറങ്ങേണ്ടവരല്ല കലാകാരന്‍മാരും സാംസ്‌കാരിക നായകരും. പരാന്നഭോജികളാകാനും പാടില്ല. നുണപ്രചാരണത്തിനു കൂട്ടുനില്‍ക്കുകയും 'ആരോ' തിരഞ്ഞെടുക്കുന്ന പ്രശ്‌നങ്ങളില്‍ മാത്രം ഇടപെടുകയും ചെയ്യുകയല്ല യഥാര്‍ഥ കലാകാരന്റെ ധര്‍മം. അവന്‍ നാടിനെ നേരിന്റെ പാതയില്‍ കൈപിടിച്ചു നടത്താന്‍ ബാധ്യതപ്പെട്ടവനാണ്. എത്ര അപ്രിയമായാലും സത്യം വിളിച്ചു പറയാന്‍ തക്ക നിഷ്പക്ഷ ധീരനുമാകണം കലാകാരന്‍.

'ന്യായാത് പഥം പ്രവിചലന്തി പദം ന ധീരാ'

-ധീരന്‍മാര്‍ ന്യായത്തിന്റെ പാതയില്‍ നിന്ന് ഒരു പദം പോലും വ്യതിചലിക്കാറില്ല.
ഭര്‍തൃഹരിയുടെ ഈ ആപ്തവാക്യമാകണം അവരെ നയിക്കേണ്ടത്.
Join WhatsApp News
സൊന്തം സുഖം 2018-02-15 09:40:09
ലോകാ സമസ്താ സുഖിനോ ഭവന്തു.
by V S Anilkumar Marutham
2018 : പാട്ട് പാടാന്‍ പാടില്ല.സിനിമ കാണാന്‍ വിടൂല്ല.ബീഫ് തിന്നാന്‍ പറ്റൂല്ല.പന്നിയെയും തിന്നൂടാ.ചിത്രം വരച്ചൂട.പേര് പറഞ്ഞു എഴുതിക്കൂട.കെട്ടുകഥകള്‍ കെട്ടുകഥകള്‍ ആണെന്ന് പറയാന്‍ പാടില്ല.വേറെ കൊടി പിടിച്ചൂട.ചെരിപ്പിട്ടു നടന്നൂട..ഒരേ കിണറ്റില്‍ നിന്ന്‍ വെള്ളം കുടിച്ചൂടാ...പ്രണയിച്ചു കൂടാ.. .പെണ്‍കുട്ടികള്‍ രാത്രി ഇറങ്ങി നടന്നൂടാ..ജീന്‍സ് ഇടാന്‍ പാടില്ല..ടെന്നീസ് പെണ്ണുങ്ങള്‍ക്ക്‌ പാടില്ല..പശൂനെ വാങ്ങിക്കൂടാ..നോട്ട് ചില്ലറയാക്കാന്‍.പറ്റൂല്ല.ബാങ്കില്‍ ഇട്ട പണം എടുക്കാന്‍ പറ്റൂല്ല.
ലോകാ സമസ്താ സുഖിനോ ഭവന്തു
Kummanam Fan 2018-02-15 08:52:44
ഈ കുമ്മനം ഒരു പാവമാണ്. അങ്ങേര്‍ ഹിന്ദു വര്‍ഗീയത മത സത്യമായി അംഗീകരിച്ചിരിക്കുന്നു. എന്റെ കുമ്മനം ചേട്ടാ, ബി.ജെ.പിയും ആര്‍.എസ്.എസുമൊക്കെ രാഷ്ട്രീയമാണ്. ആധിപത്യം നേടാനുള്ള ശ്രമം.
അല്ലാതെ ഇതൊന്നും മതവിശ്വാസമോ ഈശ്വരഭക്തിയോ ഒന്നുമല്ല. അതു കൊണ്ട് കുറച്ചു കൂടി റിയലിസ്റ്റിക്കാകൂ.
പിന്നെ ബി.ജെ.പിയേയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും ഒരു പോലെ കാണണോ? ശരിയാകുമൊ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക