തിരുവനന്തപുരം : വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍
കോടതിയില്‍ കീഴടങ്ങി. ഫെയ്‌സ്‌ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട ബംഗ്‌ളാദേശ്
സ്വദേശിയായ 42കാരിയെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച്
പീഡിപ്പിച്ചെന്നുമാണ് കേസ്.
കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി
വികാരിയായിരുന്ന ഫാ. തോമസ് താന്നിനില്‍ക്കും തടത്തില്‍ ഇന്ന് വൈക്കം കോടതിയില്‍
കീഴടങ്ങുകയായിരുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പള്ളിവികാരി
സ്ഥാനത്ത് നിന്ന് പാലാ രൂപത വൈദികനെ പുറത്താക്കിയിരുന്നു.തന്റെ സ്വര്‍ണാഭരണങ്ങളും
പണവും വൈദികന്‍ തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറഞ്ഞു. അതേസമയം, യുവതി തന്നെ
കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് വൈദികന്റെ വിശദീകരണം.
വൈക്കം കോടതിയിലാണ് കല്ലറ
പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ്
താന്നിനില്‍ക്കുംതടത്തില്‍ കീഴടങ്ങിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട
ബ്രിട്ടിഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ
വജ്രാഭരണങ്ങളും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്‌തെന്നാണ്
വൈദികനെതിരായ പരാതി.
ബുധനാഴ്ചയാണ് 42 വയസ്സുള്ള വിദേശ വനിത കടുത്തുരുത്തി പൊലീസില്‍ പരാതി
നല്‍കിയത്. വികാരി സ്ഥാനത്തുനിന്ന് ഫാ. തോമസിനെ പാലാ രൂപതാ നീക്കം
ചെയ്തിരുന്നു.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തനിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നെന്ന്
യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി ഏഴിന്
പെരുംതുരുത്തിയിലേക്ക് വിളിച്ചുവരുത്തിയെന്നും സിംബാബ്വെ സ്വദേശിയായ
യുവാവിനൊപ്പമാണ് വന്നതെന്നും യുവതി പറയുന്നു. തുടര്‍ന്ന് വൈദികന്‍
പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ചതായാണു പരാതി.
വിദേശത്തേക്കു തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു
ഹോട്ടലില്‍ വച്ച് വീണ്ടും കണ്ടതായും സ്വര്‍ണവും വജ്രാഭരണവും പണവും
കൈക്കലാക്കി ഹോട്ടല്‍ മുറി പൂട്ടി ഫാ. തോമസ് കടന്നുകളഞ്ഞെന്നും മൊഴിയില്‍
പറയുന്നു.
യുവതിയെ കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.
ഇവൻ വെറും മണ്ടൻ .ആർത്തി മൂത്ത് വെറും മൂന്നാംകിട മോഷണം അതും ആഭരണം സഹിതം അടിച്ചെടുത്തു. തന്റെ മുന്നിൽ എന്തിനും തയ്യാറായി ഭക്തി മൂത്തു വരുന്ന മലയാളി ഭക്തയാണന്ന് ഇവൻ യു.കെ സ്ത്രീയെ കണ്ടു പോയി. വിഡ്ഢി - ഇവൻ കേസിൽ നിന്നും രക്ഷപെട്ട് അടുത്ത കർമ്മങ്ങൾക്കായി ഉടനെത്തും എന്നുറപ്പാണ്.കാരണം ഇവന്റെ സംരക്ഷകർ അതിശക്തരാണ്.