Image

പശ്ചിമബംഗാളില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം: 20കാരിയുടെ ആമാശയം പുറത്തുവന്നു

Published on 21 February, 2018
പശ്ചിമബംഗാളില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം: 20കാരിയുടെ ആമാശയം പുറത്തുവന്നു
 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി . സ്വകാര്യ ഭാഗത്ത്‌ ഇരുമ്പ്‌ ദണ്ഡ്‌ കുത്തിക്കയറ്റിയ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്‌. പോലീസ്‌ നല്‍കുന്ന വിവരം അനുസരിച്ച്‌ 20 വയസ്സിനടുത്ത്‌ പ്രായമുള്ള പെണ്‍കുട്ടിയെ   സൗത്ത്‌ ദിന്‍ജാപൂരിലെ ഒരു പാലത്തിനടയില്‍ വച്ച്‌ 18 മണിക്കൂറോളം പീഡനത്തിനിരയാക്കിയെന്നാണ്‌ വിവരം. ആശുപത്രിയില്‍  പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇപ്പോള്‍ മാല്‍ഡ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌. ഫെബ്രുവരി 18നായിരുന്നു സംഭവം.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനത്തെ വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്‌. പെണ്‍കുട്ടിയ്‌ക്ക്‌ ബന്ധുക്കളില്ലെന്നും അനാഥയാണെന്നും വനിതാ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടിയ്‌ക്ക്‌ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

 പാലത്തിന്‌ സമീപത്ത്‌കൂടി പോയ വഴിയാത്രക്കാരനാണ്‌ അബോധാനസ്ഥയിലുള്ള പെണ്‍കുട്ടിയെ കണ്ടത്‌. പീഡനത്തെ തുടര്‍ന്ന്‌ ഇരുമ്പ്‌ ദണ്ഡ്‌ കുത്തിയിറക്കിയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ ആമാശയം പുറത്തുവന്ന നിലയിലായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാമു സോറനാണ്‌ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. 

 അബോധാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയുടെ മുഖത്ത്‌ വെള്ളം തളിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും ആമാശയം പുറത്തുവന്ന നിലയിലായിരുന്നുവെന്നും പരാതിക്കാരന്‍ പരാതിയില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തിയ രണ്ട്‌ പേരെ അറസ്റ്റ്‌ ചെയ്‌തതായി പോലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ശിവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞ്‌ മടങ്ങുന്നവഴി ഫെബ്രുവരി 17നാണ്‌ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്നും പോലീസ്‌ പറയുന്നു. 

 ദേഹാബന്ധ്‌ സ്വദേശിയായ രാം പ്രഭേഷ്‌ ശര്‍മയും മറ്റ്‌ ചിലരും ചേര്‍ന്ന്‌ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായികരുന്നുവെന്നാണ്‌ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പീഡനത്തിന്‌ ശേഷം ലോഹദണ്ഡ്‌ ജനനേന്ദ്രീയത്തിലേയ്‌ക്ക്‌ കുത്തിയിറക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയെ ഉദ്ധരിച്ച്‌ ഡോക്ടര്‍മാര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക